HOME
DETAILS

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, നീണ്ട പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം എന്‍.ഐ.എ വിട്ടയച്ചു

  
Web Desk
July 27 2020 | 13:07 PM

smuggling-case-sivasanker-issue-n-i-a-321123

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യല്‍ പത്തുമണിക്കൂര്‍ നീണ്ടുനിന്നു. കൊച്ചി എന്‍.ഐ.എ ആസ്ഥാനത്ത് രാവിലെ ഒമ്പതരയോടെ തുടങ്ങിയ ചോദ്യം ചെയ്യലാണ് വൈകുന്നേരം ഏഴുമണിയോടെ പൂര്‍ത്തിയായത്. ഇനിയും ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുതന്നെയാണ് വ്യക്തമാകുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പുറപ്പെട്ടത്.

എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. 56 ചോദ്യങ്ങളാണ് ശിവശങ്കറിനായി തയ്യാറാക്കിയിരുന്നത്. കസ്റ്റംസും എന്‍.ഐ.എയും ശിവശങ്കറില്‍ നിന്നു തേടിയ വിവരങ്ങളുടേയും സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.
നേരത്തെ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് വിവരശേഖരണം നടത്തുകയും ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യലോടെ ശിവശങ്കര്‍ ഒന്നുകില്‍ പ്രതിയോ അല്ലെങ്കില്‍ സാക്ഷിയോ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എന്‍.ഐ.എ വൃത്തങ്ങളില്‍ നിന്ന് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

നാളെ രാവിലെ പത്തുമണിക്ക് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എം.ശിവശങ്കറിന് എന്‍.ഐ.എ നോട്ടിസ് നല്‍കിയിട്ടുണ്ട്. രാവിലെ ഹാജരാകാനായി അദ്ദേഹം ഇന്നു കൊച്ചിയില്‍ തുടരുമെന്നാണ് വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ

Football
  •  6 days ago
No Image

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

Kerala
  •  6 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു

Kerala
  •  6 days ago
No Image

ഷാർജ: ഗതാ​ഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും

uae
  •  6 days ago
No Image

നിപ; വയനാട് ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Kerala
  •  6 days ago
No Image

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

Kerala
  •  6 days ago
No Image

 ആര്യനാട് കരമനയാറ്റില്‍ അണിയിലക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

മുംബൈയും ചെന്നൈയും ഇനി ആർസിബിക്ക് പിന്നിൽ; ചാമ്പ്യന്മാർ വീണ്ടും തിളങ്ങുന്നു

Cricket
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല

Kerala
  •  6 days ago
No Image

ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!

Cricket
  •  6 days ago