HOME
DETAILS

മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയിലും കേരളത്തിന് നിയന്ത്രണം നഷ്ടമാകുന്നു

  
Web Desk
April 19 2019 | 05:04 AM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

കട്ടപ്പന: മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയും കൈപ്പിടിയിലൊതുക്കി തമിഴ്‌നാട്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ കൂടിയാലോചനകള്‍ ഇക്കുറി നടന്നത് തമിഴ്‌നാട്ടില്‍ മാത്രമാണ്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നെന്ന് ആരോപണം ശക്തമാണ്.
വര്‍ഷങ്ങളായി തേക്കടിയില്‍ നടന്നു വന്നിരുന്ന കുടിയാലോചന യോഗം ഉപേക്ഷിച്ചാണ് ഇടുക്കി ജില്ലാ കലക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട്ടില്‍ പോയി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇരട്ട വോട്ട് തടയാനെന്ന പേരിലാണ് കമ്പത്ത് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ വച്ച് മംഗളാദേവി ഉത്സവകാര്യങ്ങളും തീരുമാനിക്കുകയായിരുന്നു.
ഇരു സംസ്ഥാനങ്ങളും സംയുക്തതമായാണ് വര്‍ഷങ്ങളായി മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി ഉത്സവം നടത്തുന്നത്. ഇതിനായി ഇടുക്കി, തേനി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലിസ്, വനം, ആരോഗ്യം, പഞ്ചായത്ത് ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെയും കുമളി, തേക്കടി ക്ഷേത്ര കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍, തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവരുടെ യോഗം പതിവായി ചേര്‍ന്നിരുന്നു. ഇക്കുറി ഇതെല്ലാം ഒഴിവാക്കി തമിഴ്‌നാട് അധികൃതരെയും കണ്ണകി ട്രസ്റ്റ് ഭാരവാഹികളെയും മാത്രം വിളിച്ചു ചേര്‍ത്താണ് കാര്യങ്ങള്‍ തീരുമാനിച്ചത്.ഉത്സവ ദിനത്തില്‍ മംഗളാദേവി ക്ഷേത്രത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനും ഇടുക്കി ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകരേയും മംഗളാദേവിയില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നാണ് പുതിയ നിലപാട്. മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മംഗളാദേവിയിലും വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തിയത് തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണെന്നാണ് സൂചന.
ഇതിനിടെ, ഉത്സവം സംബന്ധിച്ച് വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയും കൂടിയാലോചനകള്‍ ഇല്ലാതാക്കി തമിഴ്‌നാടിന്റെ തീരുമാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന കേരളത്തിലെ റവന്യൂ വനം ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ക്ഷേത്ര കമ്മറ്റിഭാരവാഹികളും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  11 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  11 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  11 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  11 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  11 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  11 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  11 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  11 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  11 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  11 days ago