
ആര്‍.എസ്.എസ് നേതാവിന് നേരെ വധശ്രമം: പത്ത് സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തലശ്ശേരി: ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹകും കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യസാക്ഷിയുമായ കതിരൂര്‍ ഡയമണ്ട്മുക്കിലെ വി.ശശിധരന് നേരെ വധശ്രമം.
ശനിയാഴ്ച രാത്രി പത്തരയ്ക്ക് വീടിന് സമീപം വച്ച് ബൈക്കുകളിലെത്തിയ സംഘം ശശിധരനെ ആയുധങ്ങളുപയോഗിച്ചു വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.സംഭവ സ്ഥലത്ത് നിന്ന് ആയുധവുമായി ഒരാളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന 10 പേരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ കേസെടുത്തതിനു ശേഷം വിട്ടയച്ചു. സുഹൃത്തിന്റെ കാറില്‍ കതിരൂര്‍ ഡയമണ്ട്മുക്കിലെ വീടിന് സമീപം ഇറങ്ങി നടന്ന് പോകുന്നതിനിടെ ബൈക്കുകളിലെത്തിയ അക്രമി സംഘം തനിക്കു നേരെ ആയുധവുമായി എത്തുകയായിരുന്നുവെന്നാണ് ശശിധരന്റെ പരാതി. ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു അക്രമിയെ കൈയോടെ പിടികൂടി.
പിണറായി പെനാങ്കിമൊട്ടയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഷിജിന്‍ എന്ന ഷിജി(26)യെയാണ് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ കൈയില്‍ ആയുധവുമുണ്ടായിരുന്നെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍മദ്യപിച്ചു സ്ഥലത്തെിയ ഒരുസംഘമാളുകള്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇവരില്‍ നിന്ന് ആയുധമൊന്നും കണ്ടെത്തിയില്ലെന്നാണ് പൊലിസിന്റെ വിശദീകരണം.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് അക്രമി സംഘത്തെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് 10 പേരെ കസ്റ്റഡിയിലെടുത്തത്.
കൂത്തുപറമ്പ് സി. ഐ യു. പ്രേമനാണ് അന്വേഷണ ചുമതല. ഏറെ രാഷട്രീയ കോളിളക്കം സൃഷ്ടിച്ച കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യ സാക്ഷിയും കേസിലെ പരാതിക്കാരനും കൂടിയാണ് വി.ശശിധരന്‍.
മനോജ് വധക്കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ശശിധരന്‍ സുപ്രിം കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാനിൽ പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പുതിയ സമയം പ്രഖ്യാപിച്ച് ഒമാൻ
oman
• 8 days ago
ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്
Kerala
• 8 days ago
ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം: റെക്കോർഡുമായി ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനൽ പോരാട്ടം
Cricket
• 8 days ago
സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം
uae
• 8 days ago
വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം
International
• 8 days ago
നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം
Kerala
• 8 days ago
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ
Kerala
• 8 days ago
റമദാനിൽ ഗതാഗത സുരക്ഷ അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിനുമായി ആർടിഎ
uae
• 8 days ago
'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും
National
• 8 days ago
അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ
uae
• 8 days ago
ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല
Kerala
• 8 days ago
'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്സാദിയുടെ ഖബറടക്കം വൈകിയേക്കും
uae
• 8 days ago
കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി
Kerala
• 8 days ago
സംഭല്‍ ഷാഹി മസ്ജിദിനെ 'തര്‍ക്ക മന്ദിര'മാക്കി അലഹബാദ് ഹൈക്കോടതി; നീക്കം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം
National
• 8 days ago
പാകിസ്ഥാനില്സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം; 12 മരണം, കൊല്ലപ്പെട്ടവരില്‍ ഏഴ് കുഞ്ഞുങ്ങള്‍
International
• 8 days ago
ധാതു കരാറിൽ ഒപ്പിടാൻ ഉക്രെയ്ൻ തയ്യാറെന്ന് സെലെൻസ്കി; അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു
International
• 9 days ago
ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ
Kerala
• 9 days ago
കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം
latest
• 9 days ago
രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം; സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്
Kerala
• 8 days ago
സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ
International
• 8 days ago
2024 ൽ 230 കോടി ദിർഹം വരുമാനവുമായി 'സാലിക്'; രേഖപ്പെടുത്തിയത് 8.7 ശതമാനത്തിന്റെ വളർച്ച
uae
• 8 days ago