HOME
DETAILS

കര്‍ഷക ദുരിതം പഠിക്കാന്‍ മന്ത്രിയും എം.എല്‍.എമാരും വിദേശത്തേക്ക് പറന്നു

  
backup
May 04 2017 | 20:05 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

മുംബൈ: അഞ്ച് വര്‍ഷത്തെ കൊടിയ വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം പഠിക്കുന്നതിനായി സംസ്ഥാന കൃഷിമന്ത്രിയും 15 എം.എല്‍.എമാരും വിദേശത്തേക്ക് യാത്രതിരിച്ചു. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തുന്നത്. ഒരാള്‍ക്ക് ആറ് ലക്ഷം രൂപ വീതമാണ് യാത്രക്ക് ചെലവ് വരുന്നത്. ഈ തുകയുടെ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് യാത്ര.
ഇക്കഴിഞ്ഞ രണ്ടിനാണ് മന്ത്രിയും സംഘവും വിദേശത്തേക്ക് യാത്ര തിരിച്ചത്. ഈ രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു യാത്ര നടത്തുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന ധനകാര്യമന്ത്രി സുധീര്‍ മുന്‍ഹാന്ധിവാര്‍ പറഞ്ഞത്.
യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുപോലെ മഹാരാഷ്ട്രയിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരുന്നു.
കൊടുംവരള്‍ച്ചയെതുടര്‍ന്ന് വിദര്‍ഭയിലും മറാത്താവാഡയിലുമായി കഴിഞ്ഞ വര്‍ഷം എഴുനൂറോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുപുറമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്തതില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. 2009ലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും എം.എല്‍.എമാരും വിദേശ യാത്രക്ക് ശ്രമിച്ചിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണത്തെ യാത്രയിലും കോണ്‍ഗ്രസ് എം.എല്‍.എമാരുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  6 days ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  6 days ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  6 days ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  6 days ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  6 days ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  6 days ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  6 days ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  6 days ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  6 days ago