HOME
DETAILS

വോട്ടെടുപ്പിന് ശേഷവും കൊല്ലത്തെ പോരിന് ശമനമില്ല

  
backup
April 24, 2019 | 6:22 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95

 


കൊല്ലം: എല്‍.ഡി.എഫും യു.ഡി.എഫും പതിനെട്ടടവും പയറ്റിയ കൊല്ലത്ത് വോട്ടെടുപ്പിന് ശേഷവും നേതാക്കളുടെ വാക്‌പോരിന് ശമനമില്ല. കൊല്ലത്ത് ബി.ജെ.പിയുടെ വോട്ട് വര്‍ധിപ്പിക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന ആരോപണവുമായി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ പ്രേമചന്ദ്രന് പരാജയഭീതിയെന്ന് സി.പി.എം തിരിച്ചടിച്ചു.
മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനായി വ്യാജപ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.


എന്നാല്‍, പരാജയഭീതി കൊണ്ടാണ് പ്രേമചന്ദ്രന്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. കൊല്ലത്തെ ഉയര്‍ന്ന പോളിങ് പ്രേമചന്ദ്രനെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. കൊല്ലം മണ്ഡലത്തില്‍ ഇത്തവണ 74.36 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ 72.12 ശതമാനമായിരുന്ന പോളിങ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.27 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.


പോളിങ് കൂടിയത് തങ്ങളുടെ വിജയമായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകൂട്ടലും കിഴിക്കലും അണിയറയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഗണ്യമായി പ്രേമചന്ദ്രന് ലഭിച്ചിരുന്നു.
ഇത്തവണ അത് ഭിന്നിപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നു. കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദവും പ്രേമചന്ദ്രനെതിരേയുള്ള സംഘി ആരോപണവുമൊക്കെ കരുതിക്കൂട്ടിയുള്ള നീക്കങ്ങളായിരുന്നു. ന്യൂനപക്ഷ മേഖലകളായ ഇരവിപുരം, ചടയമംഗലം, കൊല്ലത്തിന്റെ തീരദേശമേഖല എന്നിവിടങ്ങളിലൊക്കെ യു.ഡി.എഫിന് പരമ്പരാഗതമായ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍.ഡി.എഫ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  13 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  13 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  13 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  13 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  13 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  13 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  13 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  13 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  13 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  13 days ago