HOME
DETAILS

വോട്ടെടുപ്പിന് ശേഷവും കൊല്ലത്തെ പോരിന് ശമനമില്ല

  
backup
April 24, 2019 | 6:22 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95

 


കൊല്ലം: എല്‍.ഡി.എഫും യു.ഡി.എഫും പതിനെട്ടടവും പയറ്റിയ കൊല്ലത്ത് വോട്ടെടുപ്പിന് ശേഷവും നേതാക്കളുടെ വാക്‌പോരിന് ശമനമില്ല. കൊല്ലത്ത് ബി.ജെ.പിയുടെ വോട്ട് വര്‍ധിപ്പിക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന ആരോപണവുമായി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ പ്രേമചന്ദ്രന് പരാജയഭീതിയെന്ന് സി.പി.എം തിരിച്ചടിച്ചു.
മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനായി വ്യാജപ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.


എന്നാല്‍, പരാജയഭീതി കൊണ്ടാണ് പ്രേമചന്ദ്രന്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. കൊല്ലത്തെ ഉയര്‍ന്ന പോളിങ് പ്രേമചന്ദ്രനെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. കൊല്ലം മണ്ഡലത്തില്‍ ഇത്തവണ 74.36 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ 72.12 ശതമാനമായിരുന്ന പോളിങ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.27 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.


പോളിങ് കൂടിയത് തങ്ങളുടെ വിജയമായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകൂട്ടലും കിഴിക്കലും അണിയറയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഗണ്യമായി പ്രേമചന്ദ്രന് ലഭിച്ചിരുന്നു.
ഇത്തവണ അത് ഭിന്നിപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നു. കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദവും പ്രേമചന്ദ്രനെതിരേയുള്ള സംഘി ആരോപണവുമൊക്കെ കരുതിക്കൂട്ടിയുള്ള നീക്കങ്ങളായിരുന്നു. ന്യൂനപക്ഷ മേഖലകളായ ഇരവിപുരം, ചടയമംഗലം, കൊല്ലത്തിന്റെ തീരദേശമേഖല എന്നിവിടങ്ങളിലൊക്കെ യു.ഡി.എഫിന് പരമ്പരാഗതമായ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍.ഡി.എഫ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  7 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  7 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  7 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  7 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  7 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  7 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  7 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  7 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  7 days ago