HOME
DETAILS

വോട്ടെടുപ്പിന് ശേഷവും കൊല്ലത്തെ പോരിന് ശമനമില്ല

  
backup
April 24, 2019 | 6:22 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95

 


കൊല്ലം: എല്‍.ഡി.എഫും യു.ഡി.എഫും പതിനെട്ടടവും പയറ്റിയ കൊല്ലത്ത് വോട്ടെടുപ്പിന് ശേഷവും നേതാക്കളുടെ വാക്‌പോരിന് ശമനമില്ല. കൊല്ലത്ത് ബി.ജെ.പിയുടെ വോട്ട് വര്‍ധിപ്പിക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന ആരോപണവുമായി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ പ്രേമചന്ദ്രന് പരാജയഭീതിയെന്ന് സി.പി.എം തിരിച്ചടിച്ചു.
മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനായി വ്യാജപ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.


എന്നാല്‍, പരാജയഭീതി കൊണ്ടാണ് പ്രേമചന്ദ്രന്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. കൊല്ലത്തെ ഉയര്‍ന്ന പോളിങ് പ്രേമചന്ദ്രനെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. കൊല്ലം മണ്ഡലത്തില്‍ ഇത്തവണ 74.36 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ 72.12 ശതമാനമായിരുന്ന പോളിങ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.27 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.


പോളിങ് കൂടിയത് തങ്ങളുടെ വിജയമായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകൂട്ടലും കിഴിക്കലും അണിയറയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഗണ്യമായി പ്രേമചന്ദ്രന് ലഭിച്ചിരുന്നു.
ഇത്തവണ അത് ഭിന്നിപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നു. കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദവും പ്രേമചന്ദ്രനെതിരേയുള്ള സംഘി ആരോപണവുമൊക്കെ കരുതിക്കൂട്ടിയുള്ള നീക്കങ്ങളായിരുന്നു. ന്യൂനപക്ഷ മേഖലകളായ ഇരവിപുരം, ചടയമംഗലം, കൊല്ലത്തിന്റെ തീരദേശമേഖല എന്നിവിടങ്ങളിലൊക്കെ യു.ഡി.എഫിന് പരമ്പരാഗതമായ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍.ഡി.എഫ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  5 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  5 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  6 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  6 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  6 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  6 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  6 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  6 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  6 days ago