HOME
DETAILS

വോട്ടെടുപ്പിന് ശേഷവും കൊല്ലത്തെ പോരിന് ശമനമില്ല

  
backup
April 24, 2019 | 6:22 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95

 


കൊല്ലം: എല്‍.ഡി.എഫും യു.ഡി.എഫും പതിനെട്ടടവും പയറ്റിയ കൊല്ലത്ത് വോട്ടെടുപ്പിന് ശേഷവും നേതാക്കളുടെ വാക്‌പോരിന് ശമനമില്ല. കൊല്ലത്ത് ബി.ജെ.പിയുടെ വോട്ട് വര്‍ധിപ്പിക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന ആരോപണവുമായി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ പ്രേമചന്ദ്രന് പരാജയഭീതിയെന്ന് സി.പി.എം തിരിച്ചടിച്ചു.
മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനായി വ്യാജപ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.


എന്നാല്‍, പരാജയഭീതി കൊണ്ടാണ് പ്രേമചന്ദ്രന്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. കൊല്ലത്തെ ഉയര്‍ന്ന പോളിങ് പ്രേമചന്ദ്രനെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. കൊല്ലം മണ്ഡലത്തില്‍ ഇത്തവണ 74.36 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ 72.12 ശതമാനമായിരുന്ന പോളിങ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.27 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.


പോളിങ് കൂടിയത് തങ്ങളുടെ വിജയമായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകൂട്ടലും കിഴിക്കലും അണിയറയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഗണ്യമായി പ്രേമചന്ദ്രന് ലഭിച്ചിരുന്നു.
ഇത്തവണ അത് ഭിന്നിപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നു. കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദവും പ്രേമചന്ദ്രനെതിരേയുള്ള സംഘി ആരോപണവുമൊക്കെ കരുതിക്കൂട്ടിയുള്ള നീക്കങ്ങളായിരുന്നു. ന്യൂനപക്ഷ മേഖലകളായ ഇരവിപുരം, ചടയമംഗലം, കൊല്ലത്തിന്റെ തീരദേശമേഖല എന്നിവിടങ്ങളിലൊക്കെ യു.ഡി.എഫിന് പരമ്പരാഗതമായ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍.ഡി.എഫ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  2 days ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  2 days ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  2 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  2 days ago
No Image

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  2 days ago
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  2 days ago
No Image

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  2 days ago