HOME
DETAILS

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യ: നടപടിക്ക് സാധ്യത

  
backup
August 27 2018 | 03:08 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87-2
കണ്ണൂര്‍: വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചേക്കും. ഏറ്റെടുക്കാന്നാകില്ലെന്ന് സഹോദരി രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് ജയില്‍ അധികൃതരും പൊലിസും ചേര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തുന്നതെന്നാണ് സൂചന. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങളുടെ ഭാഗമായി മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കും. മൃതദേഹം ഏറ്റെടുക്കാന്‍ 10.30ന് മുന്‍പായി ആരെങ്കിലും അധികൃതരെ സമീപിച്ചാല്‍ വിട്ടു നല്‍കുകയെന്നതാണ് നടപടി. സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ഉടന്‍ അവസാനിക്കുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ വാര്‍ഡന്മാര്‍ക്കെതിരേയും സൂപ്രണ്ടിനെതിരേയും നടപടി വരുമെന്നാണ് സൂചന. സെല്ലിന് പുറത്ത് തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍ ജോലി സ്ഥലത്തു നിന്നും സൗമ്യയെ കാണാതായ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത് ആത്മഹത്യ ചെയ്തതിന് ശേഷമാണ്. ജയിലില്‍ ഡ്യൂട്ടിയില്‍ നാലുപേരാണ് ഉണ്ടായിരുന്നത് എന്നും വിവരമുണ്ട്. സൗമ്യയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ ഡി.ജി.പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. ആത്മഹത്യയില്‍ ദുരുഹതയുണ്ടോ എന്നും സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും മാതാപിതാക്കളും തടസമായപ്പോള്‍ മൂവരേയും കൊലപ്പെടുത്തി എന്നാണ് സൗമ്യക്കെതിരേയുള്ള കേസ്. സൗമ്യയുടെ മാതാപിതാക്കളായ വണ്ണത്താം വീട്ടില്‍ കമല (65), ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ (80), സൗമ്യയുടെ മകള്‍ ഐശ്വര്യ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് സൗമ്യ ഇവര്‍ മൂന്നു പേരെയും കൊലപ്പെടുത്തിയത് എന്നാണ് പൊലിസ് കണ്ടെത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a month ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a month ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  a month ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a month ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a month ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a month ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a month ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a month ago