HOME
DETAILS

പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ധീരമായ ഓര്‍മകള്‍ക്ക് നൂറ്റാണ്ട് തികയുന്നു

  
backup
August 26, 2020 | 5:35 AM

the-pookottur-war-marks-the-centenary111


പൂക്കോട്ടൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏകയുദ്ധമായി വിലയിരുത്തപ്പെടുന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ധീരമായ ഓര്‍മകള്‍ക്ക് നൂറ്റാണ്ട് തികയുന്നു. 1921 ഓഗസ്റ്റ് 26നാണ് മലപ്പുറത്തു നിന്ന് എട്ടുകിലോമീറ്റര്‍ മാത്രമുള്ള പൂക്കോട്ടൂരിലെ വയലില്‍ ബ്രിട്ടീഷുകാരോട് മലബാറിലെ മാപ്പിള യോദ്ധാക്കള്‍ നേരിട്ടേറ്റുമുട്ടിയത്. ബ്രിട്ടീഷ് യുദ്ധ രേഖകളില്‍ 'ബാറ്റില്‍ ഓഫ് പൂക്കോട്ടൂര്‍' എന്നറിയപ്പെടുന്ന പോരാട്ടത്തില്‍ അധിനിവേശ ശക്തികള്‍ക്ക് അവരുടെ കമാന്‍ഡര്‍ മേജര്‍ ലങ്കാസ്റ്ററെയടക്കം നഷ്ടപ്പെട്ടു.


ഉത്തരേന്ത്യയുടെ മണ്ണില്‍ അലി സഹോദരന്മാര്‍ ഉയര്‍ത്തിപ്പിടിച്ച ഖിലാഫത്ത് പ്രസ്ഥാനം മലബാറിന്റെ മണ്ണില്‍ ആലി മുസ്‌ലിയാരും മലപ്പുറം കുഞ്ഞിതങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഏറ്റുപിടിക്കുകയും പൂക്കോട്ടൂര്‍കാര്‍ അതിനെ നെഞ്ചിലേറ്റുകയും ചെയ്തതോടെ അത് ബ്രിട്ടീഷുകാര്‍ക്കെതിരായ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം സജീവമായ 1921ല്‍ ക്യപ്റ്റന്‍ മെക്കന്റോയുടെ നേത്യത്വത്തില്‍ 22 ലോറികളിലും 25 സൈക്കിളിലുമായെത്തിയ പട്ടാളക്കാരും സ്‌പെഷ്യല്‍ പൊലിസും അടങ്ങുന്ന സായുധസംഘത്തെയാണ് ഏറെക്കുറേ നിരായുധരായ മാപ്പിള പോരാളികള്‍ നേരിട്ടത്.


ബ്രിട്ടീഷ് സംഘം കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിവരം ഖിലാഫത്ത് കമ്മിറ്റിക്ക് ലഭിച്ചതോടെ യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. പൊടിയാട്, മേല്‍മുറി, വള്ളുവമ്പ്രം, വീമ്പൂര്‍, പാപ്പിനിപ്പാറ, മലപ്പുറം, ഇരുമ്പുഴി, ആനക്കയം, പന്തല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് പോരാളികള്‍ ചെറുസംഘങ്ങളായി പൂക്കോട്ടൂരിലെത്തി.


ആഗസ്റ്റ് 26ന് വെള്ളിയാഴ്ച രാവിലെ തന്നെ 1,500 ഓളം വരുന്ന പട്ടാളം പൂക്കോട്ടൂരിലെത്തി. രണ്ടായിരത്തില്‍പരം മാപ്പിള പോരാളികളും പൂക്കോട്ടൂരില്‍ തമ്പടിച്ചിരുന്നു. വിശ്വാസത്തിന്റെ കരുത്തും ആര്‍ജവവും കൈമുതലാക്കി പട്ടാളം വരുന്നതും കാത്ത് പൂക്കോട്ടൂര്‍ അങ്ങാടിക്കടുത്തുള്ള വയലിന്റെ കരയിലും തോട്ടിലും മണല്‍കൂനക്ക് പിന്നിലുമായി ഇവര്‍ മറഞ്ഞിരുന്നു. പട്ടാളത്തിന്റെ പിന്‍നിര പിലാക്കലെത്തുമ്പോള്‍ മുന്നിലേയും പിന്നിലേയും ലോറിയുടെ ടയറിന് വെടിവയ്ക്കാനും നാല് ഭാഗത്ത് നിന്നും വളയാനുമായിരുന്നു പദ്ധതി. എന്നാല്‍, പദ്ധതി ആസൂത്രണ സമയത്ത് സ്ഥലത്തില്ലായിരുന്ന രണ്ടു പേര്‍ ആദ്യവാഹനം കണ്ടയുടനെ വെടിവച്ചു. ഇതോടെ പട്ടാളം പുക ബോംബെറിഞ്ഞ് വെടിവയ്ക്കാന്‍ തുടങ്ങി. ഉള്ള ആയുധങ്ങളുമായി മാപ്പിള പോരാളികളും തിരിച്ചടിച്ചു. നാല് മണിക്കൂര്‍ നീണ്ട യുദ്ധത്തിനൊടുവില്‍ 420 ഓളം പോരാളികള്‍ രക്തസാക്ഷികളായി. 20 ഓളം സൈനികരും കൊല്ലപ്പെട്ടു.


1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പ്രതിരോധംകൂടിയായിരുന്നു പൂക്കോട്ടൂരിലേത്. നൂറ്റാണ്ട് പിന്നിടുന്ന പോരാട്ടസ്മരണകള്‍ വിവിധ പരിപാടികളോടെ അയവിറക്കാനുള്ള ഒരുക്കത്തിലാണ് രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാന് മുന്നിൽ യുറോപ്യന്മാരുടെ മുട്ട് വിറക്കുന്നു, അപരാജിതക്കുതിപ്പിൻ്റെ ചൂടറിഞ്ഞ് നെതർലാൻഡ്സും

Football
  •  6 days ago
No Image

'ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, അതിന് ശേഷം മാത്രം എനിക്ക്'; നെയ്യാറ്റിന്‍കരയില്‍ മാതൃകാ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍

Kerala
  •  6 days ago
No Image

വിദേശ ഡെബിറ്റ് കാർഡുകൾ വഴി രാജ്യത്ത് 92 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട്: പണമെത്തിയത് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ; അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ കേസ്

National
  •  6 days ago
No Image

ചരിത്രനിമിഷത്തിന് സ്റ്റിയറിങ് തിരിക്കാന്‍ ആദ്യ വനിത; മുഖ്യമന്ത്രിയെയും കൊണ്ട് ഷീല ബസ് ഓടിക്കുന്നത് പുതിയ ചരിത്രത്തിലേക്ക്

Kerala
  •  6 days ago
No Image

ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

National
  •  6 days ago
No Image

തമിഴ്‌നാട്ടിൽ വനിതാ പൊലിസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; ആൺസുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ

National
  •  6 days ago
No Image

പശ്ചിമേഷ്യയിൽ ഇനി സമാധാനകാലം; ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

International
  •  6 days ago
No Image

സലാലയിൽ മലയാളി പ്രവാസി അന്തരിച്ചു

oman
  •  6 days ago
No Image

നാരികളുടെ പ്രിയംദർശിനി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇന്ന് മുതൽ സൗജന്യ യാത്ര; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  6 days ago
No Image

അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് 12 മരണം; മരിച്ചവരിൽ 11 പേരും സ്കൈ ഡൈവർമാർ

International
  •  6 days ago