HOME
DETAILS

പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ധീരമായ ഓര്‍മകള്‍ക്ക് നൂറ്റാണ്ട് തികയുന്നു

  
backup
August 26, 2020 | 5:35 AM

the-pookottur-war-marks-the-centenary111


പൂക്കോട്ടൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏകയുദ്ധമായി വിലയിരുത്തപ്പെടുന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ധീരമായ ഓര്‍മകള്‍ക്ക് നൂറ്റാണ്ട് തികയുന്നു. 1921 ഓഗസ്റ്റ് 26നാണ് മലപ്പുറത്തു നിന്ന് എട്ടുകിലോമീറ്റര്‍ മാത്രമുള്ള പൂക്കോട്ടൂരിലെ വയലില്‍ ബ്രിട്ടീഷുകാരോട് മലബാറിലെ മാപ്പിള യോദ്ധാക്കള്‍ നേരിട്ടേറ്റുമുട്ടിയത്. ബ്രിട്ടീഷ് യുദ്ധ രേഖകളില്‍ 'ബാറ്റില്‍ ഓഫ് പൂക്കോട്ടൂര്‍' എന്നറിയപ്പെടുന്ന പോരാട്ടത്തില്‍ അധിനിവേശ ശക്തികള്‍ക്ക് അവരുടെ കമാന്‍ഡര്‍ മേജര്‍ ലങ്കാസ്റ്ററെയടക്കം നഷ്ടപ്പെട്ടു.


ഉത്തരേന്ത്യയുടെ മണ്ണില്‍ അലി സഹോദരന്മാര്‍ ഉയര്‍ത്തിപ്പിടിച്ച ഖിലാഫത്ത് പ്രസ്ഥാനം മലബാറിന്റെ മണ്ണില്‍ ആലി മുസ്‌ലിയാരും മലപ്പുറം കുഞ്ഞിതങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഏറ്റുപിടിക്കുകയും പൂക്കോട്ടൂര്‍കാര്‍ അതിനെ നെഞ്ചിലേറ്റുകയും ചെയ്തതോടെ അത് ബ്രിട്ടീഷുകാര്‍ക്കെതിരായ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം സജീവമായ 1921ല്‍ ക്യപ്റ്റന്‍ മെക്കന്റോയുടെ നേത്യത്വത്തില്‍ 22 ലോറികളിലും 25 സൈക്കിളിലുമായെത്തിയ പട്ടാളക്കാരും സ്‌പെഷ്യല്‍ പൊലിസും അടങ്ങുന്ന സായുധസംഘത്തെയാണ് ഏറെക്കുറേ നിരായുധരായ മാപ്പിള പോരാളികള്‍ നേരിട്ടത്.


ബ്രിട്ടീഷ് സംഘം കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിവരം ഖിലാഫത്ത് കമ്മിറ്റിക്ക് ലഭിച്ചതോടെ യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. പൊടിയാട്, മേല്‍മുറി, വള്ളുവമ്പ്രം, വീമ്പൂര്‍, പാപ്പിനിപ്പാറ, മലപ്പുറം, ഇരുമ്പുഴി, ആനക്കയം, പന്തല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് പോരാളികള്‍ ചെറുസംഘങ്ങളായി പൂക്കോട്ടൂരിലെത്തി.


ആഗസ്റ്റ് 26ന് വെള്ളിയാഴ്ച രാവിലെ തന്നെ 1,500 ഓളം വരുന്ന പട്ടാളം പൂക്കോട്ടൂരിലെത്തി. രണ്ടായിരത്തില്‍പരം മാപ്പിള പോരാളികളും പൂക്കോട്ടൂരില്‍ തമ്പടിച്ചിരുന്നു. വിശ്വാസത്തിന്റെ കരുത്തും ആര്‍ജവവും കൈമുതലാക്കി പട്ടാളം വരുന്നതും കാത്ത് പൂക്കോട്ടൂര്‍ അങ്ങാടിക്കടുത്തുള്ള വയലിന്റെ കരയിലും തോട്ടിലും മണല്‍കൂനക്ക് പിന്നിലുമായി ഇവര്‍ മറഞ്ഞിരുന്നു. പട്ടാളത്തിന്റെ പിന്‍നിര പിലാക്കലെത്തുമ്പോള്‍ മുന്നിലേയും പിന്നിലേയും ലോറിയുടെ ടയറിന് വെടിവയ്ക്കാനും നാല് ഭാഗത്ത് നിന്നും വളയാനുമായിരുന്നു പദ്ധതി. എന്നാല്‍, പദ്ധതി ആസൂത്രണ സമയത്ത് സ്ഥലത്തില്ലായിരുന്ന രണ്ടു പേര്‍ ആദ്യവാഹനം കണ്ടയുടനെ വെടിവച്ചു. ഇതോടെ പട്ടാളം പുക ബോംബെറിഞ്ഞ് വെടിവയ്ക്കാന്‍ തുടങ്ങി. ഉള്ള ആയുധങ്ങളുമായി മാപ്പിള പോരാളികളും തിരിച്ചടിച്ചു. നാല് മണിക്കൂര്‍ നീണ്ട യുദ്ധത്തിനൊടുവില്‍ 420 ഓളം പോരാളികള്‍ രക്തസാക്ഷികളായി. 20 ഓളം സൈനികരും കൊല്ലപ്പെട്ടു.


1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പ്രതിരോധംകൂടിയായിരുന്നു പൂക്കോട്ടൂരിലേത്. നൂറ്റാണ്ട് പിന്നിടുന്ന പോരാട്ടസ്മരണകള്‍ വിവിധ പരിപാടികളോടെ അയവിറക്കാനുള്ള ഒരുക്കത്തിലാണ് രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  14 days ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  14 days ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  14 days ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  14 days ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  14 days ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  14 days ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  14 days ago
No Image

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറുമാസത്തേക്ക് ഞങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യില്ല' സസ്‌പെന്‍സുകള്‍ക്കിടെ പ്രതികരണവുമായി സ്റ്റാലിന്‍ 

National
  •  14 days ago
No Image

ഒരു രോഗം വന്നാൽ കുടുംബം പട്ടിണിയിലാകും; പ്രസവത്തിനും, ഹൃദ്രോഗ ചികിത്സയ്ക്കും സർക്കാർ ആശുപത്രികളേക്കാൾ സ്വകാര്യ മേഖലയിൽ പത്തിരട്ടി ചെലവ്

National
  •  14 days ago