
പരിഗണന ലഭിക്കാതെ ആള്‍ട്ടര്‍നേറ്റിവ് സ്‌കൂള്‍ അധ്യാപകര്‍
സുല്‍ത്താന്‍ ബത്തേരി: ഓരോവര്‍ഷവും അധ്യാപകദിനങ്ങള്‍ വന്നുപോകുമ്പോഴും സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കൂട്ടരാണ്് ആള്‍ട്ടര്‍നേറ്റിവ് സ്‌കൂള്‍ അധ്യാപകര്‍.
വനാന്തര ഗ്രാമങ്ങളിലും വനയോരങ്ങളിലുമായി കഴിയുന്നവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1997ലാണ് സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 21വര്‍ഷം പിന്നിടുമ്പോഴും ഇവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന മാറിമാറിവരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. സംസ്ഥാനത്ത് 305 ഏകാധ്യാപക വിദ്യാലയങ്ങളിലായി 307 അധ്യാപകരാണ് ജോലിചെയ്യുന്നത്.
വയനാട്ടില്‍ ഇത്തരത്തിലുള്ള 37 സ്‌കൂളാണുള്ളത്. ഇതില്‍ നാല് അധ്യാപകര്‍ തുടക്കകാലം മുതല്‍ ആള്‍ട്ടര്‍നേറ്റിവ് സ്‌കൂളില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. പലരും മറ്റുജോലികള്‍ തേടിപ്പോയപ്പോഴും ഇവര്‍ ഇതില്‍ ഉറച്ചുനിന്നു. ഈ ജോലിയിലേക്ക് പലരും പുതുതായി കടന്നുവന്നു. എന്നാല്‍ ഇവരുടെ ജോലിക്ക് ഒരു സ്ഥിരതയോ,സുരക്ഷയോ ഇല്ല എന്നതാണ് വാസ്തവം. അതിനാല്‍തന്നെ മറ്റ് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പക്ഷേ ഒരു സ്‌കൂളില്‍ ചെയ്യേണ്ടുന്ന എല്ലാ ജോലിയും ഇവര്‍ ഒറ്റക്കാണ് ഈ സ്‌കൂളുകളില്‍ ചെയ്യുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ ഇവര്‍ നല്ലനിലവാരത്തില്‍ പഠിപ്പിക്കുമ്പോള്‍ ഇവര്‍ക്ക് വര്‍ഷത്തില്‍ ആകെ ലഭിക്കുന്നത് ഒരു ക്ലാസിലേക്കുള്ള അധ്യാപക പരിശീലനമാണ്. കൂടാതെ പാഠ്യേതര രംഗത്തും വിദ്യാര്‍ഥികളുടെ കഴിവു വളര്‍ത്തുവാന്‍ ഇവര്‍ കഠിനശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരത്തില്‍ ഒരു തലമുറയുടെ വിജയത്തിന് അടിത്തറ പാകാന്‍ അത്യധ്വാനം ചെയ്യുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരും തയാറാകാത്തതില്‍ തങ്ങള്‍ക്ക് വിഷമമണ്ടെന്നും ഈ മേഖലയില്‍ കഴിഞ്ഞ 21 വര്‍ഷമായി അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലീന പറയുന്നു. 1997ലാണ് സംസ്ഥാനത്ത് വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലായി പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ഡി.പി.ഇ.പിക്ക് കീഴില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്.
പിന്നീട് 2003മുതല്‍ 2011വരെ എസ്.എസ്.എക്ക് കീഴിലായി. തുടര്‍ന്നിങ്ങോട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് വല്ലപ്പോഴും മാത്രം ലഭിച്ചിരുന്ന തുച്ചമായ വരുമാനത്തിന് ജോലി ചെയ്തിരുന്നവരാണ് ഏകാധ്യാപക വിദ്യാല്യയത്തിലെ അധ്യാപകര്‍. ഇപ്പോള്‍ പുറത്തുപറയാന്‍പറ്റുന്ന ശമ്പളമുണ്ടെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ ഇപ്പോഴും പടിക്ക് പുറത്താണ്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേക്ക് അധ്യാപനം നടത്തുന്ന ഇക്കൂട്ടര്‍ക്ക് മാത്രം പ്രത്യേകമായി അധ്യാപക പരിശീലനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
വേനലവധിക്കാലത്ത് ഒന്നുമുതല്‍ നാലുവരെയുള്ള അധ്യാപകര്‍ക്ക് ഒരുസമയത്ത് പരിശീലനം നല്‍കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്ലാസിലെ പരിശീലനത്തില്‍ മാത്രമാണ് ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നുള്ളു. അതുകൊണ്ടുതന്നെ ഇവര്‍ ഏറെ ത്യാഗംസഹിച്ചാണ് ക്ലാസുകള്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകന്നത്. തുടക്കകാലത്ത് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായസാമഗ്രികള്‍ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ അതുമില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകുന്ന ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ അധ്യാപകരെ വേണ്ടവിധത്തില്‍ പരിഗണിച്ച് ജോലിക്ക് സ്ഥിരതയും സുരക്ഷയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 21 minutes ago
യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ
International
• 23 minutes ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 34 minutes ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 40 minutes ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• an hour ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 2 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 2 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 2 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 3 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 3 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 3 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 3 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 4 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 4 hours ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 4 hours ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 4 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 3 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 3 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 4 hours ago