HOME
DETAILS

കൈയേറ്റം ഒഴിപ്പിക്കല്‍ പ്രഹസനമായെന്ന് ആരോപണം

  
Web Desk
May 09 2017 | 19:05 PM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa



തുറവൂര്‍: ദേശീയപാതയിലെ കൈയേറ്റമൊഴിപ്പിക്കല്‍ പ്രഹസനമായതായി ആരോപണം. അപകട ഭീഷണി ഉയര്‍ത്തി തട്ടുകടകളും രാഷ്ടീയ പാര്‍ട്ടികള്‍, ചുമട്ടുതൊഴിലാളി സംഘം, ഡ്രൈവേഴ്‌സ് സംഘം എന്നിവരുടെ ഷെഡുകളും മറ്റും ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പാതയോരത്ത് ഇപ്പോഴും നിലനില്‍ക്കുന്നു.
ചില തട്ടുകടകളും അനധികൃത നിര്‍മാണങ്ങളുമാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഒഴിപ്പിച്ച സ്ഥലങ്ങളില്‍ വീണ്ടും കൈയേറ്റം ആരംഭിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥന്മാരുടെയും പ്രാദേശിക രാഷ്ട്രിയക്കാരുടെയും ഒത്താശയോടെയാണ് കൈയേറ്റങ്ങള്‍ തുടരുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്.
കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി നാട്ടുകാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൈയേറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവു മുയര്‍ന്നിട്ടുണ്ട്. തട്ടുകടക്കാരെ ഒഴിപ്പിക്കാന്‍ വരുന്ന ദേശീയ പാത അതോറിറ്റി അധികൃതര്‍ പാതയിലേക്കു തള്ളിനില്‍ക്കുന്ന വന്‍കിട കെട്ടിടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതായി ആരോപണം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ഇതിന് പിന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായും ആക്ഷേപം. ഉടനെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കാലക്രമേണ കൈയേറ്റം പഴയ രൂപത്തിലാകുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.മുന്‍ സര്‍ക്കാറിന്റെ കാലത്ത് രണ്ട് തവണ പെട്ടിക്കടകള്‍ പൊളിച്ചുനീക്കിയെങ്കിലും വീണ്ടും കൈയേറ്റങ്ങള്‍ തുടരുകയായിരുന്നു.
ലക്ഷക്കണക്കിനു രൂപ ഒഴിപ്പിക്കല്‍ നടപടിക്കായി വര്‍ഷം തോറും പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്നുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായ ഫലം കാണുന്നില്ല. ദേശീയപാതയോരത്തെ അനധികൃത തട്ടുകടകളും ഷെഡുകളും പൊളിച്ചു നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  30 minutes ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  31 minutes ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  43 minutes ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  an hour ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  an hour ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 hours ago