HOME
DETAILS

നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

  
backup
October 13, 2020 | 1:20 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d
 
 
തിരുവനന്തപുരം: ഭരണത്തിന്റെ അവസാന നാളുകളില്‍ വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ നിയമവിരുദ്ധമായ നിയമനങ്ങള്‍, സ്ഥിരപ്പെടുത്തല്‍ എന്നിവ അനുവദിക്കരുതെന്ന് സഹപ്രവര്‍ത്തകരായ ഐ.എ.എസുകാര്‍ക്ക് അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നിര്‍ദേശം നല്‍കി. നിയമവിരുദ്ധ നിയമനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പി.ഡി.എഫും ഇതോടൊപ്പം പോസ്റ്റ് ചെയ്തു. 
ഭരണത്തിന്റെ അവസാന മാസങ്ങളിലേക്കു കടന്നതോടെ നിയമനങ്ങള്‍ക്കും സ്ഥിരപ്പെടുത്തലിനും അനുവാദം ചോദിച്ചുകൊണ്ട് അനേകം ഫയലുകളാണ് ധനവകുപ്പിലെത്തുന്നത്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ലക്ഷ്യമാക്കിയുള്ള നിയമവിരുദ്ധ ശുപാര്‍ശകളൊന്നും അനുവദിക്കരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. 
നിയമനങ്ങള്‍ സംബന്ധിച്ച നിയമപരമായ ഉത്തരവാദിത്വങ്ങളുടെ പട്ടിക അയയ്ക്കുന്നു, ഇത് എല്ലാവരും ശ്രദ്ധിക്കുക എന്ന മുഖവുരയോടെയാണ് കുറിപ്പിട്ടിരിക്കുന്നത്. 
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദം, മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനു നേരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍, ലൈഫ് മിഷന്‍ സി.ഇ.ഒയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് എന്നിവയെല്ലാം ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമനങ്ങള്‍ നടത്തിയാല്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമാണ് മറ്റു മുതിര്‍ന്ന ഐ.എ.എസുകാരുടെ അഭിപ്രായം.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാല്‍ അടുത്ത സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചാലോ വിജിലന്‍സ് കേസുകള്‍ വന്നാലോ ഉദ്യോഗസ്ഥരായിരിക്കും പ്രധാന പ്രതികളാകുകയെന്നും അത് ഇപ്പോഴേ ശ്രദ്ധിച്ചാല്‍ കുരുക്കില്‍ പെടാതെ സര്‍വിസ് പൂര്‍ത്തിയാക്കാമെന്നും ഐ.എ.എസുകാര്‍ പറയുന്നു. പല വകുപ്പു സെക്രട്ടറിമാരും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സന്ദേശത്തോട് യോജിച്ചുകൊണ്ട് ഗ്രൂപ്പില്‍ പ്രതികരിച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡ്രിച്ചിന്റെ കണ്ണീർ, റൊണാൾഡോയുടെ തിരിച്ചുവരവ്; ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

Football
  •  7 hours ago
No Image

തമിഴ്‌നാട്ടിൽ 2,320 ടാസ്മാക് ബാറുകൾ അടച്ചുപൂട്ടി; ലൈസൻസ് കാലാവധി നീട്ടില്ല, പുതിയ ടെൻഡർ വിളിക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം

National
  •  7 hours ago
No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  14 hours ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  14 hours ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  15 hours ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  16 hours ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  16 hours ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  16 hours ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  17 hours ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  17 hours ago