HOME
DETAILS

നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

  
backup
October 13, 2020 | 1:20 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d
 
 
തിരുവനന്തപുരം: ഭരണത്തിന്റെ അവസാന നാളുകളില്‍ വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ നിയമവിരുദ്ധമായ നിയമനങ്ങള്‍, സ്ഥിരപ്പെടുത്തല്‍ എന്നിവ അനുവദിക്കരുതെന്ന് സഹപ്രവര്‍ത്തകരായ ഐ.എ.എസുകാര്‍ക്ക് അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നിര്‍ദേശം നല്‍കി. നിയമവിരുദ്ധ നിയമനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പി.ഡി.എഫും ഇതോടൊപ്പം പോസ്റ്റ് ചെയ്തു. 
ഭരണത്തിന്റെ അവസാന മാസങ്ങളിലേക്കു കടന്നതോടെ നിയമനങ്ങള്‍ക്കും സ്ഥിരപ്പെടുത്തലിനും അനുവാദം ചോദിച്ചുകൊണ്ട് അനേകം ഫയലുകളാണ് ധനവകുപ്പിലെത്തുന്നത്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ലക്ഷ്യമാക്കിയുള്ള നിയമവിരുദ്ധ ശുപാര്‍ശകളൊന്നും അനുവദിക്കരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. 
നിയമനങ്ങള്‍ സംബന്ധിച്ച നിയമപരമായ ഉത്തരവാദിത്വങ്ങളുടെ പട്ടിക അയയ്ക്കുന്നു, ഇത് എല്ലാവരും ശ്രദ്ധിക്കുക എന്ന മുഖവുരയോടെയാണ് കുറിപ്പിട്ടിരിക്കുന്നത്. 
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദം, മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനു നേരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍, ലൈഫ് മിഷന്‍ സി.ഇ.ഒയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് എന്നിവയെല്ലാം ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമനങ്ങള്‍ നടത്തിയാല്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമാണ് മറ്റു മുതിര്‍ന്ന ഐ.എ.എസുകാരുടെ അഭിപ്രായം.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാല്‍ അടുത്ത സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചാലോ വിജിലന്‍സ് കേസുകള്‍ വന്നാലോ ഉദ്യോഗസ്ഥരായിരിക്കും പ്രധാന പ്രതികളാകുകയെന്നും അത് ഇപ്പോഴേ ശ്രദ്ധിച്ചാല്‍ കുരുക്കില്‍ പെടാതെ സര്‍വിസ് പൂര്‍ത്തിയാക്കാമെന്നും ഐ.എ.എസുകാര്‍ പറയുന്നു. പല വകുപ്പു സെക്രട്ടറിമാരും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സന്ദേശത്തോട് യോജിച്ചുകൊണ്ട് ഗ്രൂപ്പില്‍ പ്രതികരിച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago