HOME
DETAILS

നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

  
backup
October 13 2020 | 01:10 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d
 
 
തിരുവനന്തപുരം: ഭരണത്തിന്റെ അവസാന നാളുകളില്‍ വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ നിയമവിരുദ്ധമായ നിയമനങ്ങള്‍, സ്ഥിരപ്പെടുത്തല്‍ എന്നിവ അനുവദിക്കരുതെന്ന് സഹപ്രവര്‍ത്തകരായ ഐ.എ.എസുകാര്‍ക്ക് അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നിര്‍ദേശം നല്‍കി. നിയമവിരുദ്ധ നിയമനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പി.ഡി.എഫും ഇതോടൊപ്പം പോസ്റ്റ് ചെയ്തു. 
ഭരണത്തിന്റെ അവസാന മാസങ്ങളിലേക്കു കടന്നതോടെ നിയമനങ്ങള്‍ക്കും സ്ഥിരപ്പെടുത്തലിനും അനുവാദം ചോദിച്ചുകൊണ്ട് അനേകം ഫയലുകളാണ് ധനവകുപ്പിലെത്തുന്നത്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ലക്ഷ്യമാക്കിയുള്ള നിയമവിരുദ്ധ ശുപാര്‍ശകളൊന്നും അനുവദിക്കരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. 
നിയമനങ്ങള്‍ സംബന്ധിച്ച നിയമപരമായ ഉത്തരവാദിത്വങ്ങളുടെ പട്ടിക അയയ്ക്കുന്നു, ഇത് എല്ലാവരും ശ്രദ്ധിക്കുക എന്ന മുഖവുരയോടെയാണ് കുറിപ്പിട്ടിരിക്കുന്നത്. 
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദം, മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനു നേരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍, ലൈഫ് മിഷന്‍ സി.ഇ.ഒയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് എന്നിവയെല്ലാം ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമനങ്ങള്‍ നടത്തിയാല്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമാണ് മറ്റു മുതിര്‍ന്ന ഐ.എ.എസുകാരുടെ അഭിപ്രായം.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാല്‍ അടുത്ത സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചാലോ വിജിലന്‍സ് കേസുകള്‍ വന്നാലോ ഉദ്യോഗസ്ഥരായിരിക്കും പ്രധാന പ്രതികളാകുകയെന്നും അത് ഇപ്പോഴേ ശ്രദ്ധിച്ചാല്‍ കുരുക്കില്‍ പെടാതെ സര്‍വിസ് പൂര്‍ത്തിയാക്കാമെന്നും ഐ.എ.എസുകാര്‍ പറയുന്നു. പല വകുപ്പു സെക്രട്ടറിമാരും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സന്ദേശത്തോട് യോജിച്ചുകൊണ്ട് ഗ്രൂപ്പില്‍ പ്രതികരിച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  20 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  21 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  21 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  21 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  21 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  21 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  21 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  21 days ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  21 days ago