HOME
DETAILS

നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

  
backup
October 13, 2020 | 1:20 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d
 
 
തിരുവനന്തപുരം: ഭരണത്തിന്റെ അവസാന നാളുകളില്‍ വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ നിയമവിരുദ്ധമായ നിയമനങ്ങള്‍, സ്ഥിരപ്പെടുത്തല്‍ എന്നിവ അനുവദിക്കരുതെന്ന് സഹപ്രവര്‍ത്തകരായ ഐ.എ.എസുകാര്‍ക്ക് അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നിര്‍ദേശം നല്‍കി. നിയമവിരുദ്ധ നിയമനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പി.ഡി.എഫും ഇതോടൊപ്പം പോസ്റ്റ് ചെയ്തു. 
ഭരണത്തിന്റെ അവസാന മാസങ്ങളിലേക്കു കടന്നതോടെ നിയമനങ്ങള്‍ക്കും സ്ഥിരപ്പെടുത്തലിനും അനുവാദം ചോദിച്ചുകൊണ്ട് അനേകം ഫയലുകളാണ് ധനവകുപ്പിലെത്തുന്നത്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ലക്ഷ്യമാക്കിയുള്ള നിയമവിരുദ്ധ ശുപാര്‍ശകളൊന്നും അനുവദിക്കരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. 
നിയമനങ്ങള്‍ സംബന്ധിച്ച നിയമപരമായ ഉത്തരവാദിത്വങ്ങളുടെ പട്ടിക അയയ്ക്കുന്നു, ഇത് എല്ലാവരും ശ്രദ്ധിക്കുക എന്ന മുഖവുരയോടെയാണ് കുറിപ്പിട്ടിരിക്കുന്നത്. 
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദം, മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനു നേരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍, ലൈഫ് മിഷന്‍ സി.ഇ.ഒയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് എന്നിവയെല്ലാം ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം നിയമനങ്ങള്‍ നടത്തിയാല്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമാണ് മറ്റു മുതിര്‍ന്ന ഐ.എ.എസുകാരുടെ അഭിപ്രായം.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാല്‍ അടുത്ത സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം പ്രഖ്യാപിച്ചാലോ വിജിലന്‍സ് കേസുകള്‍ വന്നാലോ ഉദ്യോഗസ്ഥരായിരിക്കും പ്രധാന പ്രതികളാകുകയെന്നും അത് ഇപ്പോഴേ ശ്രദ്ധിച്ചാല്‍ കുരുക്കില്‍ പെടാതെ സര്‍വിസ് പൂര്‍ത്തിയാക്കാമെന്നും ഐ.എ.എസുകാര്‍ പറയുന്നു. പല വകുപ്പു സെക്രട്ടറിമാരും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സന്ദേശത്തോട് യോജിച്ചുകൊണ്ട് ഗ്രൂപ്പില്‍ പ്രതികരിച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  2 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  2 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  2 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  2 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  2 days ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  2 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  2 days ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  3 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  3 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  3 days ago