HOME
DETAILS

ജയിലിലെ 'ഭീകരന്‍' കാണാതായ മകനെന്ന് വീട്ടമ്മ

  
backup
July 25, 2016 | 10:16 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af




ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് ഭീകരനെന്ന് ആരോപിച്ച് ജയിലിലടച്ച യുവാവ് 10 വര്‍ഷം മുന്‍പ് കാണാതായ തന്റെ മകനാണെന്ന് അവകാശപ്പെട്ടു വീട്ടമ്മ രംഗത്ത്. മീററ്റിനടുത്തുള്ള കണ്‍കര്‍കേര സ്വദേശിനി മഹേഷ് ദേവിയാണ് തന്റെ മകന്‍ പ്രവീണ്‍ജാദവാണ് ആ 'ഭീകരന്‍' എന്ന അവകാശവാദവുമായി എത്തിയത്. കാണാതായ പ്രവീണിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. 2007 നവംബറില്‍ ലഖ്‌നോയില്‍വച്ച് പൊലിസ് പിടികൂടിയ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകന്‍ മുഹമ്മദ് ആബിദ് എന്ന ഫത്തേയുടെ ചിത്രമാണെന്ന രീതിയില്‍ ഈ മാസം രണ്ടിനാണ് പ്രവീണിന്റെ ഫോട്ടോ വിവിധ മാധ്യമങ്ങളില്‍ വന്നത്. കേസില്‍ ശിക്ഷിച്ച വാര്‍ത്തയോടൊപ്പമായിരുന്നു അത്. 10 വര്‍ഷം മുന്‍പ് പൊലിസ് കൊണ്ടുപോയ ശേഷം കാണാതായ മകന്റെ എന്തെങ്കിലും വിവരം ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ പത്രങ്ങള്‍ വായിക്കുന്നതിനിടെയാണ് ആബിദിന്റെ പടം അവര്‍ കണ്ടത്.
മഹേഷ് ദേവിയുടെ അവകാശവാദത്തെത്തുടര്‍ന്ന് ആബിദിനെ ജയിലില്‍ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി. എന്നാല്‍ താന്‍ പ്രവീണ്‍ ജാദവാണെന്നത് ആബിദ് നിരസിച്ചു. ആബിദിനെ അറസ്റ്റ്‌ചെയ്ത പ്രത്യേക അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അവനെ കണ്ടതെന്നും പൊലിസിനെ പേടിച്ചാണ് സത്യം പറയാന്‍ തയാറാകാത്തതെന്നും മഹേഷ് ദേവി പറയുന്നു. താന്‍ പ്രവീണല്ലെന്നു പറയുമ്പോള്‍ അവന്റെ കണ്ണു നിറഞ്ഞിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് ആബിദിനെ മറ്റു മൂന്നുപേര്‍ക്കൊപ്പം ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവീണിനെ 2006 മേയിലാണ് കാണാതായത്. അന്ന് മഫ്തിയിലെത്തിയ പൊലിസുകാര്‍ ഒരിടംവരെ പോകാന്‍ ആവശ്യപ്പെട്ടാണു വീട്ടില്‍വന്നത്. പിന്നെ പ്രവീണ്‍ മടങ്ങിവന്നില്ല. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ തിരക്കിയപ്പോള്‍ അവന്‍ ഭീകരനായിരുന്നുവെന്നും ഏറ്റുമുട്ടലില്‍ മരിച്ചെന്നും മറുപടി ലഭിച്ചു. എന്നാല്‍ അതു പ്രവീണായിരുന്നില്ല. പ്രവീണാണെന്നു സമ്മതിക്കാന്‍ പൊലിസ് നിര്‍ബന്ധിച്ചെങ്കിലും വീട്ടുകാര്‍ തയാറാിയില്ല.
ജയിലില്‍ കഴിയുന്ന ആബിദ് തന്നെയാണ് പ്രവീണെന്നു വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നു ജയ്‌ഷെ മുഹമ്മദ്  പ്രവര്‍ത്തകരെ പിടിച്ചുവെന്ന് പൊലിസ് അവകാശപ്പെടുന്ന ഏറ്റുമുട്ടല്‍തന്നെ വ്യാജമാണെന്ന് മഹേഷ് ദേവി പറയുന്നു. അതോടൊപ്പം തനിക്ക് ഹിന്ദി അറിയില്ലെന്നാണ് ജയിലിലെ കൂടിക്കാഴ്ചയില്‍ ആബിദ് പറഞ്ഞത്. എന്നാല്‍ ഇയാള്‍ നന്നായി ഹിന്ദി സംസാരിക്കുമെന്ന് സഹതടവുകാര്‍ പറഞ്ഞിട്ടുണ്ട്.
പ്രവീണിനെ തിരിച്ചറിയാന്‍ ശരീരത്തില്‍ മൂന്ന് അടയാളങ്ങളുണ്ട്. ഇതില്‍ രണ്ടെണം ആബിദിനുണ്ട്. വലതു കൈയിലെ പച്ചകുത്തല്‍ മാത്രമാണ് ഇപ്പോള്‍ ഇല്ലാത്തത്. കുട്ടിക്കാലത്ത് നെറ്റിയിലും കാലിനുമുണ്ടായ മുറിവിന്റെ പാടുകള്‍ അതുപോലെയുണ്ടെന്നും കരച്ചിലടക്കി മഹേഷ് ദേവി പറയുന്നു. തങ്ങള്‍ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഇക്കാര്യത്തില്‍ കുടുംബത്തെ സഹായിക്കുന്ന സന്നദ്ധസംഘടനയായ റിഹി മഞ്ചിന്റെ പ്രവര്‍ത്തകന്‍ ഷാനവാസ് ആലം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  a month ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  a month ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  a month ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  a month ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  a month ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  a month ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  a month ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  a month ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  a month ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  a month ago