HOME
DETAILS

ജയിലിലെ 'ഭീകരന്‍' കാണാതായ മകനെന്ന് വീട്ടമ്മ

  
backup
July 25 2016 | 22:07 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af




ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് ഭീകരനെന്ന് ആരോപിച്ച് ജയിലിലടച്ച യുവാവ് 10 വര്‍ഷം മുന്‍പ് കാണാതായ തന്റെ മകനാണെന്ന് അവകാശപ്പെട്ടു വീട്ടമ്മ രംഗത്ത്. മീററ്റിനടുത്തുള്ള കണ്‍കര്‍കേര സ്വദേശിനി മഹേഷ് ദേവിയാണ് തന്റെ മകന്‍ പ്രവീണ്‍ജാദവാണ് ആ 'ഭീകരന്‍' എന്ന അവകാശവാദവുമായി എത്തിയത്. കാണാതായ പ്രവീണിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. 2007 നവംബറില്‍ ലഖ്‌നോയില്‍വച്ച് പൊലിസ് പിടികൂടിയ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകന്‍ മുഹമ്മദ് ആബിദ് എന്ന ഫത്തേയുടെ ചിത്രമാണെന്ന രീതിയില്‍ ഈ മാസം രണ്ടിനാണ് പ്രവീണിന്റെ ഫോട്ടോ വിവിധ മാധ്യമങ്ങളില്‍ വന്നത്. കേസില്‍ ശിക്ഷിച്ച വാര്‍ത്തയോടൊപ്പമായിരുന്നു അത്. 10 വര്‍ഷം മുന്‍പ് പൊലിസ് കൊണ്ടുപോയ ശേഷം കാണാതായ മകന്റെ എന്തെങ്കിലും വിവരം ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ പത്രങ്ങള്‍ വായിക്കുന്നതിനിടെയാണ് ആബിദിന്റെ പടം അവര്‍ കണ്ടത്.
മഹേഷ് ദേവിയുടെ അവകാശവാദത്തെത്തുടര്‍ന്ന് ആബിദിനെ ജയിലില്‍ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി. എന്നാല്‍ താന്‍ പ്രവീണ്‍ ജാദവാണെന്നത് ആബിദ് നിരസിച്ചു. ആബിദിനെ അറസ്റ്റ്‌ചെയ്ത പ്രത്യേക അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അവനെ കണ്ടതെന്നും പൊലിസിനെ പേടിച്ചാണ് സത്യം പറയാന്‍ തയാറാകാത്തതെന്നും മഹേഷ് ദേവി പറയുന്നു. താന്‍ പ്രവീണല്ലെന്നു പറയുമ്പോള്‍ അവന്റെ കണ്ണു നിറഞ്ഞിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് ആബിദിനെ മറ്റു മൂന്നുപേര്‍ക്കൊപ്പം ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവീണിനെ 2006 മേയിലാണ് കാണാതായത്. അന്ന് മഫ്തിയിലെത്തിയ പൊലിസുകാര്‍ ഒരിടംവരെ പോകാന്‍ ആവശ്യപ്പെട്ടാണു വീട്ടില്‍വന്നത്. പിന്നെ പ്രവീണ്‍ മടങ്ങിവന്നില്ല. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ തിരക്കിയപ്പോള്‍ അവന്‍ ഭീകരനായിരുന്നുവെന്നും ഏറ്റുമുട്ടലില്‍ മരിച്ചെന്നും മറുപടി ലഭിച്ചു. എന്നാല്‍ അതു പ്രവീണായിരുന്നില്ല. പ്രവീണാണെന്നു സമ്മതിക്കാന്‍ പൊലിസ് നിര്‍ബന്ധിച്ചെങ്കിലും വീട്ടുകാര്‍ തയാറാിയില്ല.
ജയിലില്‍ കഴിയുന്ന ആബിദ് തന്നെയാണ് പ്രവീണെന്നു വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നു ജയ്‌ഷെ മുഹമ്മദ്  പ്രവര്‍ത്തകരെ പിടിച്ചുവെന്ന് പൊലിസ് അവകാശപ്പെടുന്ന ഏറ്റുമുട്ടല്‍തന്നെ വ്യാജമാണെന്ന് മഹേഷ് ദേവി പറയുന്നു. അതോടൊപ്പം തനിക്ക് ഹിന്ദി അറിയില്ലെന്നാണ് ജയിലിലെ കൂടിക്കാഴ്ചയില്‍ ആബിദ് പറഞ്ഞത്. എന്നാല്‍ ഇയാള്‍ നന്നായി ഹിന്ദി സംസാരിക്കുമെന്ന് സഹതടവുകാര്‍ പറഞ്ഞിട്ടുണ്ട്.
പ്രവീണിനെ തിരിച്ചറിയാന്‍ ശരീരത്തില്‍ മൂന്ന് അടയാളങ്ങളുണ്ട്. ഇതില്‍ രണ്ടെണം ആബിദിനുണ്ട്. വലതു കൈയിലെ പച്ചകുത്തല്‍ മാത്രമാണ് ഇപ്പോള്‍ ഇല്ലാത്തത്. കുട്ടിക്കാലത്ത് നെറ്റിയിലും കാലിനുമുണ്ടായ മുറിവിന്റെ പാടുകള്‍ അതുപോലെയുണ്ടെന്നും കരച്ചിലടക്കി മഹേഷ് ദേവി പറയുന്നു. തങ്ങള്‍ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഇക്കാര്യത്തില്‍ കുടുംബത്തെ സഹായിക്കുന്ന സന്നദ്ധസംഘടനയായ റിഹി മഞ്ചിന്റെ പ്രവര്‍ത്തകന്‍ ഷാനവാസ് ആലം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്

uae
  •  19 days ago
No Image

സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ

Kerala
  •  19 days ago
No Image

80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ

National
  •  19 days ago
No Image

വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്

International
  •  19 days ago
No Image

അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല

Kerala
  •  19 days ago
No Image

യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ

uae
  •  19 days ago
No Image

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി 

Kerala
  •  19 days ago
No Image

സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര്‍ പിടിയില്‍

Saudi-arabia
  •  19 days ago
No Image

‘ബ്ലൂ ഡ്രാ​ഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്

International
  •  19 days ago
No Image

രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  19 days ago

No Image

'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍

Kerala
  •  19 days ago
No Image

'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ'  മറുപടിയുമായി പ്രതിപക്ഷ നേതാവ്

Kerala
  •  19 days ago
No Image

ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

uae
  •  19 days ago
No Image

രാഹുലിനെതിരെ നിയമ നടപടിയെടുക്കും;  പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി

Kerala
  •  19 days ago