HOME
DETAILS

മൈത്ര അടക്കാകളം ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്; പറ്റില്ലെന്ന് പഞ്ചായത്ത്

  
Web Desk
May 15 2017 | 00:05 AM

%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b4%b3%e0%b4%82-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d


അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈത്ര വന്നിലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അടക്കാകളത്തിന് ലൈസന്‍സ് നല്‍കണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അടക്കാകളം യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം മൂന്ന് ആഴ്ചക്കകം പരിഗണിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 24 നാണ് പഞ്ചായത്തിന് കോടതി ഉത്തരവ് ലഭിച്ചത്.
എന്നാല്‍ അടക്കാകളത്തിന് ലൈസന്‍സ് നല്‍കാനാവില്ലെന്ന തീരുമാനത്തിലാണ് പഞ്ചായത്തുള്ളത്. കഴിഞ്ഞ 11 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് അനുമതി നിഷേധിച്ച് കൊണ്ടുള്ള തീരുമാനമെടുത്തത്.
16 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ അടക്കാകളത്തിന് ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. വിഷയം പഠിക്കാന്‍ പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അടക്കാകളം പ്രവര്‍ത്തിച്ചാല്‍ പരിസര വാസികള്‍ക്ക് രോഗം പിടിപെടുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ പഞ്ചായത്തിനുകൂലമായ തീരുമാനമെടുക്കാന്‍ രാഷ്ട്രീയപ്രേരിതമായാണ് സബ് കമ്മിറ്റി രൂപീകരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അനുമതി ആവശ്യപ്പെട്ട് ആദ്യം പഞ്ചായത്തിന് സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷയില്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അടക്കാകളത്തിന് അനുമതി നല്‍കാനാവില്ലെന്നും ഇത് സംബന്ധിച്ച് തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത് അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചാണ് അടക്കാകളത്തിന്റെ ഉടമ ആശ്വാസ വിധി നേടിയെടുത്തത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോവാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുള്ളത്.
അടക്കാകളത്തിന്റെ ഉടമ സി.പി.എം വിട്ട് യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് അന്‍പതോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന അടക്കാകളത്തിനെതിരെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ബോര്‍ഡ് കരുക്കള്‍ നീക്കിയതെന്ന് സി.പി.ഐ ലേക്കല്‍ കമ്മിറ്റി അംഗവും എ .ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ സിദ്ദീഖ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 days ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 days ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 days ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  2 days ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  2 days ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  2 days ago