HOME
DETAILS

മൈത്ര അടക്കാകളം ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്; പറ്റില്ലെന്ന് പഞ്ചായത്ത്

  
backup
May 15, 2017 | 12:34 AM

%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b4%b3%e0%b4%82-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d


അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈത്ര വന്നിലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അടക്കാകളത്തിന് ലൈസന്‍സ് നല്‍കണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അടക്കാകളം യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം മൂന്ന് ആഴ്ചക്കകം പരിഗണിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 24 നാണ് പഞ്ചായത്തിന് കോടതി ഉത്തരവ് ലഭിച്ചത്.
എന്നാല്‍ അടക്കാകളത്തിന് ലൈസന്‍സ് നല്‍കാനാവില്ലെന്ന തീരുമാനത്തിലാണ് പഞ്ചായത്തുള്ളത്. കഴിഞ്ഞ 11 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് അനുമതി നിഷേധിച്ച് കൊണ്ടുള്ള തീരുമാനമെടുത്തത്.
16 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ അടക്കാകളത്തിന് ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. വിഷയം പഠിക്കാന്‍ പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അടക്കാകളം പ്രവര്‍ത്തിച്ചാല്‍ പരിസര വാസികള്‍ക്ക് രോഗം പിടിപെടുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ പഞ്ചായത്തിനുകൂലമായ തീരുമാനമെടുക്കാന്‍ രാഷ്ട്രീയപ്രേരിതമായാണ് സബ് കമ്മിറ്റി രൂപീകരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അനുമതി ആവശ്യപ്പെട്ട് ആദ്യം പഞ്ചായത്തിന് സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷയില്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അടക്കാകളത്തിന് അനുമതി നല്‍കാനാവില്ലെന്നും ഇത് സംബന്ധിച്ച് തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത് അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചാണ് അടക്കാകളത്തിന്റെ ഉടമ ആശ്വാസ വിധി നേടിയെടുത്തത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോവാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുള്ളത്.
അടക്കാകളത്തിന്റെ ഉടമ സി.പി.എം വിട്ട് യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് അന്‍പതോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന അടക്കാകളത്തിനെതിരെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ബോര്‍ഡ് കരുക്കള്‍ നീക്കിയതെന്ന് സി.പി.ഐ ലേക്കല്‍ കമ്മിറ്റി അംഗവും എ .ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ സിദ്ദീഖ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  15 minutes ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  27 minutes ago
No Image

'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം

Kerala
  •  32 minutes ago
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  an hour ago
No Image

മികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി

uae
  •  an hour ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ

Kerala
  •  an hour ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ജനങ്ങളെ വേണ്ട ധാതുസമ്പത്ത് വേണം; ധാതുസമ്പത്ത് ഇടനാഴിക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം?

Kerala
  •  2 hours ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു 

Kerala
  •  2 hours ago
No Image

സമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ

Kerala
  •  2 hours ago
No Image

സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും

Kerala
  •  2 hours ago