HOME
DETAILS

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് മരണം: സ്ഥലയുടമയും ക്വാറി നടത്തിപ്പുകാരും ഒളിവില്‍: നാലുപേര്‍ക്കെതിരേ കേസെടുത്തു

  
backup
June 18, 2019 | 1:49 PM

kerala-landslide-calicut-cheruvadi-two-died-case-charged

മുക്കം: രണ്ടു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് കാരണമായ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. കാരശ്ശേരി പഞ്ചായത്ത് അനധികൃത ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്ന ക്വാറി പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു.

എന്നാല്‍ വാഴ കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണെന്ന് പറഞ്ഞ് ക്വാറി ഉടമ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സ്ഥലമുടമ അബ്ദുസലാം, ക്വാറി നടത്തിപ്പുകാരായ ബഷീര്‍, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 304 ജാമ്യമില്ലാ വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. ഇതില്‍ സ്ഥലം ഉടമയായ അബ്ദുസലാം കൊടിയത്തൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായ ടി.പി.സി മുഹമ്മദിന്റെ സഹോദരനാണ്.


പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. യാതൊരു സുരക്ഷയില്ലാതെ മണ്ണെടുത്തതാണ് രണ്ടു തൊഴിലാളികളുടെ മരണത്തില്‍ കലാശിച്ചത്. തൊഴിലാളികള്‍ യന്ത്രമുപയോഗിച്ച് കല്ല് ചെത്തുന്നതിന് സമീപത്തായി വന്‍ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കല്ലു ചെത്തുന്നതിനിടെ ഉണ്ടായ പ്രകമ്പനം മൂലം കല്ലും മണ്ണും അടങ്ങിയ മിശ്രിതം തൊഴിലാളികളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മിക്ക ക്വാറികളും തൊഴിലാളികളുടെ സുരക്ഷയോ പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതമോ പരിഗണിക്കാറില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നല്‍കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  2 days ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  3 days ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  3 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  3 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  3 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  3 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  3 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  3 days ago

No Image

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  3 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  3 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  3 days ago