HOME
DETAILS

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് മരണം: സ്ഥലയുടമയും ക്വാറി നടത്തിപ്പുകാരും ഒളിവില്‍: നാലുപേര്‍ക്കെതിരേ കേസെടുത്തു

  
backup
June 18, 2019 | 1:49 PM

kerala-landslide-calicut-cheruvadi-two-died-case-charged

മുക്കം: രണ്ടു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് കാരണമായ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. കാരശ്ശേരി പഞ്ചായത്ത് അനധികൃത ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്ന ക്വാറി പ്രവര്‍ത്തിക്കുന്നത് അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു.

എന്നാല്‍ വാഴ കൃഷി ചെയ്യാന്‍ നിലമൊരുക്കുകയാണെന്ന് പറഞ്ഞ് ക്വാറി ഉടമ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സ്ഥലമുടമ അബ്ദുസലാം, ക്വാറി നടത്തിപ്പുകാരായ ബഷീര്‍, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 304 ജാമ്യമില്ലാ വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. ഇതില്‍ സ്ഥലം ഉടമയായ അബ്ദുസലാം കൊടിയത്തൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായ ടി.പി.സി മുഹമ്മദിന്റെ സഹോദരനാണ്.


പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. യാതൊരു സുരക്ഷയില്ലാതെ മണ്ണെടുത്തതാണ് രണ്ടു തൊഴിലാളികളുടെ മരണത്തില്‍ കലാശിച്ചത്. തൊഴിലാളികള്‍ യന്ത്രമുപയോഗിച്ച് കല്ല് ചെത്തുന്നതിന് സമീപത്തായി വന്‍ തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കല്ലു ചെത്തുന്നതിനിടെ ഉണ്ടായ പ്രകമ്പനം മൂലം കല്ലും മണ്ണും അടങ്ങിയ മിശ്രിതം തൊഴിലാളികളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മിക്ക ക്വാറികളും തൊഴിലാളികളുടെ സുരക്ഷയോ പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതമോ പരിഗണിക്കാറില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നല്‍കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പാര്‍ട്ടി കോട്ടകളും കൈ വിട്ടു;  സ്വന്തം പഞ്ചായത്തും ചതിച്ചു

Kerala
  •  5 days ago
No Image

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Kerala
  •  5 days ago
No Image

പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധം: ഇന്ന് ഹോട്ടലുകള്‍ അടച്ചിടും, ഓണ്‍ലൈന്‍ ഭക്ഷണവിതരണവുമില്ല

Kerala
  •  5 days ago
No Image

അസം, ബംഗാൾ, കേരളം: മുസ്‌ലിം മേഖലകളിൽ കരുത്തുകാട്ടി കോൺഗ്രസ്; പാർട്ടിയുടെ മുസ്‌ലിം സ്ഥാനാർഥികൾ ജയിച്ചത് കനത്ത ഭൂരിപക്ഷത്തിൽ

National
  •  5 days ago
No Image

വിജയ്ക്ക് 'കൈ' കൊടുക്കും; തമിഴ്‌നാട്ടില്‍ ടി.വി.കെയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്; എന്‍.ഡി.എ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിലുണ്ടാവരുതെന്ന് വ്യവസ്ഥ, വഞ്ചിച്ചെന്ന വിമര്‍ശനവുമായി ഡി.എം.കെ

National
  •  5 days ago
No Image

കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ

Kerala
  •  5 days ago
No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  5 days ago
No Image

ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോ​ഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി

Kerala
  •  5 days ago
No Image

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

National
  •  5 days ago
No Image

വൻ വീഴ്ചയിൽ അടിതെറ്റി എൽ.ഡി.എഫ്; വടക്കൻ ജില്ലകളിലെ സി.പി.എമ്മിന്റെ ആധിപത്യത്തിനേറ്റ തിരിച്ചടി

Kerala
  •  5 days ago