
ഒരേ ആവശ്യത്തിന് അപേക്ഷ നല്‍കി; സമര്‍പ്പിക്കാനാവശ്യപ്പെട്ടത് വ്യത്യസ്ത രേഖകള്‍
കൊപ്പം: ഈ വര്‍ഷം പത്താം തരം പരീക്ഷ എഴുതാനുള്ള മൂന്ന് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്താന്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഹാജരാക്കാന്‍ പറഞ്ഞ രേഖകളുടെ പേര് കേട്ട പൊതു പ്രവര്‍ത്തകന്‍ ഞെട്ടി, മൂന്ന്സ്ഥലങ്ങളിലും വ്യത്യസ്ത രേഖകളാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
സ്‌കൂള്‍ രേഖയിലുള്ളത് പോലെ കുട്ടിയുടെ പേരും പിതാവിന്റെ പേരും ചേര്‍ക്കലായിരുന്നു മൂന്ന് അപേക്ഷയിലേയും ആവശ്യം. മൂന്ന് അപേക്ഷയുടേയും കൂടെ വ്യത്യസ്ഥ രേഖകളാണ് സമര്‍പ്പിക്കേണ്ടി വന്നത്.
മലപ്പുറം ജില്ലയിലെ ഒരു നഗരസഭയിലും പാലക്കാട് ജില്ലയിലെ രണ്ട് ഗ്രാമ പഞ്ചായത്തുകളിലും മേല്‍ ആവശ്യവുമായി ചെന്ന മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം സെക്രട്ടറി ഇസ്മയില്‍ വിളയൂരിനാണ് ഈ അനുഭവമുണ്ടായത്.
ഒന്നാമത്തെ കുട്ടിയുടെ അപേക്ഷയുടെ കൂടെ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷയും സ്‌കൂള്‍ രേഖയുടെ ഒറിജിനല്‍, നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഒഫിസര്‍ നല്‍കിയ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ എന്നിവയാണ് സമര്‍പ്പിച്ചത്.
എന്നാല്‍ മറ്റൊരു തദ്ധേശ സ്ഥാപനത്തില്‍ ആവശ്യപ്പെട്ടത് ഈ രേഖകളോടുകൂടെ , മാതാപിതാക്കള്‍ രണ്ട് വ്യത്യസ്ഥ ഗസറ്റഡ് ഒഫിസര്‍മാരുടെ മുന്നില്‍ വെച്ച് ഒപ്പ് വെച്ച്, ആ ഒപ്പുകള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന രണ്ട് സത്യവാങ്ങ്മൂലം കൂടി സമര്‍പ്പിക്കാനാണ്. എന്നാല്‍ മൂന്നാമത്തെ കുട്ടിയുടെ കാര്യത്തിന് വേണ്ടി ഗസറ്റഡ് ഒഫിസര്‍ സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്ങ്മൂലം വേണ്ടി വന്നില്ല. പകരം, 100 രൂപയുടെ മുദ്ര പേപ്പറില്‍ നിശ്ചിത മാതൃകയിലുള്ള സത്യവാങ്ങ് മൂലം മാതാപിതാക്കള്‍ സംയുക്തമായി ഒപ്പു വെച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും പുറമെ ആ മാതാപിതാക്കളുടെ മറ്റു കുട്ടികളുടെ ജനന ക്രമവും സമര്‍പ്പിക്കേണ്ടി വന്നു. ഈ വിഷയത്തില്‍ സമര്‍പ്പിക്കേണ്ട രേഖകളിലെ വ്യത്യസ്തതയിലെ സംശയം ഓരോ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരോട് പങ്ക് വെച്ചെങ്കിലും തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം ഇങ്ങനെയായിരുന്നുവെന്നായിരുന്നു മറുപടി.
സാധാരണക്കാര്‍ നിരവധി ആവശ്യങ്ങള്‍ക്ക് കയറിയിറങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട നടപടികള്‍ ഫ്‌ലക്‌സ് ബോര്‍ഡുകളിലും മറ്റും ചുമരുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അതേ പോലെയല്ല പലപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. സ്ഥിരമായി ഇത്തരം ഏര്‍പാടുകള്‍ കൊണ്ട് നടക്കുന്ന പൊതു പ്രവര്‍ത്തകരെ തന്നെ ഈ കോലത്തില്‍ വട്ടം കറക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 3 days ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 3 days ago
അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
Football
• 3 days ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 3 days ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 3 days ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 3 days ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 3 days ago
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
International
• 3 days ago
അഞ്ച് സൂപ്പർ താരങ്ങൾ പുറത്ത്? വമ്പൻ മാറ്റത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്; റിപ്പോർട്ട്
Cricket
• 3 days ago
നിശ്ചിത സമയത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 3 days ago
ലോകകപ്പിൽ മന്ദാന കൊടുങ്കാറ്റ്; 5000ത്തിൽ തിളങ്ങി ചരിത്രമെഴുതി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
Cricket
• 3 days ago
ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
Kerala
• 3 days ago
യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
latest
• 3 days ago
'അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം'; വി.എന്‍ വാസവന്
Kerala
• 3 days ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,403 പേര്
Saudi-arabia
• 3 days ago
ഖത്തർ: ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
qatar
• 3 days ago
മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്
Kerala
• 3 days ago
കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദിയ 139' ആപ്പ്
Kuwait
• 3 days ago
അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്മൃതി മന്ദാന
Cricket
• 3 days ago
'അര്‍ധരാത്രി 12.30 ന് അവള് എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി
National
• 3 days ago
വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി
Football
• 3 days ago