HOME
DETAILS

അതിജീവനം കരുത്താക്കി ദാല്‍ തടാകത്തിന്റെ സന്തതികള്‍

  
backup
September 22, 2018 | 7:17 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a6%e0%b4%be

 

തിരുവനന്തപുരം: അശാന്തിയുടെ താഴ് വരയില്‍ നിന്നെത്തിയ ജമ്മു കശ്മിര്‍ നീന്തല്‍ സംഘത്തിന് പറയാനുള്ളത് അതിജീവനത്തിന്റെ കഥ. ദാല്‍ തടാകത്തില്‍ നടത്തിയ പരിശീലനത്തിന്റെ കരുത്തുമായാണ് പിരപ്പന്‍കോട് രാജ്യാന്തര അക്വാട്ടിക് സെന്ററിലെ നീന്തല്‍കുളത്തില്‍ മത്സരത്തിനിറങ്ങിയത്. ശൈത്യകാലം ഈ നീന്തല്‍ ടീമിന് ദുരിതകാലമാണ്. ദാല്‍ ഐസ് തടാകമായി മാറുന്ന കാലത്ത് പരിശീലനം മുടങ്ങും. വര്‍ഷത്തില്‍ ആറുമാസം മാത്രമാണ് പരിശീലനം നടത്താന്‍ കഴിയുക.
ഭൂമിയിലെ സ്വര്‍ഗമായ കശ്മിരിനെ തേടിയെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ദാല്‍ തടാകത്തിലാണ് നീന്തല്‍ പരിശീലനത്തിനായുള്ള പൂള്‍ ഒരുക്കിയിട്ടുള്ളത്. ശൈത്യകാലം പിന്നിട്ട് മഞ്ഞുരുകി വെള്ളം നിറയുന്നതോടെ പരിശീലനത്തിന്റെ തിരക്കായി. നഷ്ടമായ ദിനങ്ങളെ തിരിച്ചുപിടിക്കുന്ന തരത്തിലുള്ള പരിശീലനം. രണ്ട് പരിശീലകരും നാല് താരങ്ങളും ഉള്‍പ്പെട്ട ആറംഗ സംഘമാണ് പിരപ്പന്‍കോട് എത്തിയിട്ടുള്ളത്.
ആധുനിക സംവിധാനങ്ങളുടെ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ച് എത്തിയ ഒളിംപ്യന്മാര്‍ ഉള്‍പ്പെടെ വമ്പന്മാരോടാണ് അതിജീവനത്തിന്റെ പോരാളികള്‍ മത്സരിച്ചത്. മെഡല്‍ സ്വന്തമാക്കാമെന്ന മോഹമൊന്നും അവര്‍ക്കില്ലെങ്കിലും പോരാട്ടം നടത്തി അനുഭവസമ്പത്തും മത്സര പരിചയവും നേടാനായതിന്റെ സന്തോഷമുണ്ടെന്ന് പരിശീലകന്‍ പീര്‍ മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു. ശ്രീനഗര്‍ താഴ്‌വരയില്‍ മഞ്ഞില്‍ കുളിച്ച സബര്‍വാന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട നീണ്ടു കിടക്കുന്ന ദാല്‍ തടാകം തണുപ്പ് ആസ്വദിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് എക്കാലത്തും സ്വര്‍ഗമാണ്. ഇവര്‍ക്കാവട്ടെ നീന്തല്‍ പരിശീലനം അതി കഠിനവും. ശൈത്യകാലം തുടങ്ങുന്നതോടെ അവര്‍ പരിശീലനം താല്‍ക്കാലികമായി നിര്‍ത്തി വീടിനുള്ളില്‍ തന്നെ കൂടാറാണ് പതിവ്.
പിന്നെ ആറു മാസം ദുരിതങ്ങളുടേതാണെന്ന് ശ്രീനഗര്‍ റെയ്‌നാവരി സ്വദേശിയായ സെയ്ഫ് ഇലാഹി പറയുന്നു. കശ്മിരില്‍ നിന്നുള്ള യവാര്‍ അബ്ബാസ്, മുസാഫര്‍ ഹുസൈന്‍ എന്നീ നീന്തല്‍ താരങ്ങള്‍ക്കും പറയാനുള്ളത് പരിശീലനം മുടങ്ങുന്നതിന്റെ ദുരിതം. ജമ്മു കശ്മിര്‍ ടീമിന് രണ്ട് പരിശീലകരാണുള്ളത്. പീര്‍ മുഹമ്മദും വികാസ് മാഗോത്രയും. പീര്‍ മുഹമ്മദ് കശ്മിരിലും മാഗോത്ര ജമ്മുവിലും പരിശീലനം നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്‌സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്

National
  •  2 months ago
No Image

ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

Kerala
  •  2 months ago
No Image

രാഷ്ട്രീയം കളിയിൽ വേണ്ട; ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്

International
  •  2 months ago
No Image

ട്രെയിനിടിച്ച മൃതദേഹം കാണാൻ പാളത്തിലിറങ്ങി; പിന്നാലെയെത്തിയ ട്രെയിൻ തട്ടി നാലുപേർ മരിച്ചു

National
  •  2 months ago
No Image

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

National
  •  2 months ago
No Image

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

International
  •  2 months ago
No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  2 months ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  2 months ago