HOME
DETAILS

ചരക്കുകപ്പല്‍ ക്രൂ ചെയിഞ്ചിങ് മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉത്തരവ് റദ്ദാക്കി

  
backup
November 17, 2020 | 11:42 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82-%e0%b4%9a%e0%b5%86%e0%b4%af%e0%b4%bf%e0%b4%9e


കോഴിക്കോട്: അന്താരാഷ്ട്ര ചരക്ക് - ടാങ്കര്‍ കപ്പലുകള്‍ കേരളത്തിലെ ചില തുറമുഖങ്ങളില്‍ ക്രൂ ചെയിഞ്ച് നടത്തുമ്പോള്‍ നല്‍കേണ്ടിയിരുന്ന ബാങ്ക് ഗ്യാരണ്ടി റദ്ദാക്കി ഉത്തരവ്. കേരളത്തിലെ ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളില്‍ ഈടാക്കി വന്നിരുന്ന മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയാണ് റദ്ദാക്കിയത്.വ്യാപാരി - വ്യവസായികളുടെയും മറ്റും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരള മാരിടൈം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്.
നേരത്തെ പല കപ്പല്‍ കമ്പനികളും ഈ വിവാദ ഉത്തരവ് കാരണം ബേപ്പൂരടക്കമുള്ള തുറമുഖങ്ങളില്‍ ജീവനക്കാരുടെ മാറിക്കയറ്റമായ ക്രൂ ചെയിഞ്ചിന് വരാന്‍ വിമുഖത കാണിച്ചിരുന്നു. കാലിക്കറ്റ് ചേംബറിന് വിവിധ കോണുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. ഇതോടെ ചേംബര്‍ മുന്‍കൈയെടുത്ത് തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം രൂപയുടെ സെക്യൂരിറ്റി തുക ഒഴിവാക്കിയതിന് പുറമെ അതാത് തുറമുഖങ്ങളില്‍ ഷിപ്പിങ് ഏജന്‍സിക്ക് ഓഫിസ് വേണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. പകരം കേരളത്തില്‍ എവിടെയെങ്കിലും ഒരു ഓഫിസ് ഉണ്ടായാല്‍ മതിയാകും.
കഴിഞ്ഞ മാസം ബേപ്പൂരില്‍ പുതിയ ടഗ്ഗായ മിത്ര ഉദ്ഘാടനം ചെയ്യാനെത്തിയ തുറമുഖമന്ത്രിയോട് വി.കെ.സി മമ്മദ് കോയ എം.എല്‍.എയും കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും, പോര്‍ട്ട് കമ്മിറ്റി അംഗം മുന്‍ഷിദ് അലിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു.
പുതിയ ഉത്തരവിനെ ഷിപ്പിങ് കമ്പനികളും വ്യവസായികളും ചേംബറുകളും സ്വാഗതം ചെയ്തു. ഇത് ബേപ്പൂരില്‍ ക്രൂ ചെയിഞ്ച് എളുപ്പമാക്കുമെന്ന് മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവര്‍ അറിയിച്ചു.
തങ്ങളുടെ അടുത്ത ക്രൂ ചെയിഞ്ചിനുള്ള കപ്പല്‍ ബേപ്പൂരില്‍ കൊണ്ടുവരുമെന്ന് എസ്.എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ സി.ഇ.ഒ മഹാദേവന്‍ അറിയിച്ചതായി കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ സി.ടി മുന്‍ഷിദ് അലിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിന് ആശ്വാസം;  സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളില്‍ ശക്തമാവും;  ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട് 

Environment
  •  8 hours ago
No Image

ടിക്കറ്റിനത്തിൽ വരുമാനം കുതിച്ചുയർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ; സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്‌റ്റേഷൻ

Kerala
  •  8 hours ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര: വരുക കെ.എസ്.ആർ.ടി.സിയെ തകർക്കാത്ത മോഡലുകൾ 

Kerala
  •  8 hours ago
No Image

മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം) 

Kerala
  •  8 hours ago
No Image

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

uae
  •  8 hours ago
No Image

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

International
  •  8 hours ago
No Image

പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം

Kerala
  •  9 hours ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സി.പി.ഐ; അങ്ങനെയൊന്നില്ലെന്ന് സി.പി.എം 

Kerala
  •  9 hours ago
No Image

32 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയ്ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്; ഇരിക്കൂറില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  9 hours ago
No Image

പ്രതിപക്ഷ നേതാവാര് ? സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ

National
  •  9 hours ago


No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  9 hours ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  10 hours ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  10 hours ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  11 hours ago