HOME
DETAILS

സഹാറന്‍പൂര്‍ ആക്രമണം: ഡല്‍ഹിയില്‍ ദലിത് പ്രക്ഷോഭം നിരവധി ദലിത് യുവാക്കള്‍ ഹിന്ദുമതം ഉപേക്ഷിച്ചു

  
backup
May 22, 2017 | 1:56 AM

%e0%b4%b8%e0%b4%b9%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a1%e0%b4%b2


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നടന്ന സവര്‍ണ അതിക്രമങ്ങള്‍ക്കെതിരേ ഡല്‍ഹി ജന്തര്‍മന്ദിറില്‍ ദലിതരുടെ പ്രതിഷേധം. നേരത്തെ ഉത്തര്‍പ്രദേശിലെ ഗാന്ധി പാര്‍ക്കില്‍ മഹാപഞ്ചായത്ത് എന്ന പേരില്‍ ഈ മാസം ഒന്‍പതിന് നടത്താനിരുന്ന റാലിക്ക് പോലിസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ പ്രകടനം നടന്നത്.
രണ്ടാഴ്ച്ച മുമ്പ് അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ സവര്‍ണ സമുദായക്കാരായ താക്കൂര്‍ വിഭാഗക്കാര്‍ ദലിതരെ ആക്രമിച്ചതിനെ തുടര്‍ന്നാണു സഹാറന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. താക്കൂര്‍ സമുദായത്തില്‍ പെട്ടവര്‍ സഹാറന്‍പൂരിലെ ദലിതരുടെ വീടുകളും വാഹനങ്ങളും തീയിട്ടു. സവര്‍ണ ആക്രമണത്തെ ചെറുക്കുമെന്നു പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭീം ആര്‍മി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇന്നലെ ഡല്‍ഹിയില്‍ പ്രക്ഷോഭം നടന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ദലിതരെ അവഗണിക്കുകയാണെന്നും അര്‍ഹിക്കുന്ന നീതി തങ്ങള്‍ക്കു ലഭിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. സഹാറന്‍പൂരില്‍ ദലിതുകള്‍ക്കെതിരേ പൊലിസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ യുവാക്കള്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഹിന്ദു ആചാരപ്രകാരം ധരിച്ചിരുന്ന ചരടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ഇവര്‍ ഹിന്ദുമതം ഉപേക്ഷിച്ചത്. ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 180 ദലിത് കുടുംബങ്ങള്‍ കഴിഞ്ഞദിവസം ബുദ്ധമതം സ്വീകരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  3 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  3 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  3 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  3 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  3 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  3 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  3 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  3 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  3 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  3 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  3 days ago