HOME
DETAILS

ജാര്‍ഖണ്ഡില്‍ ഏഴുപേരുടെ ജീവനെടുത്തത് തെറ്റായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍

  
backup
May 22, 2017 | 1:58 AM

%e0%b4%9c%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86



റാഞ്ചി: ജാര്‍ഖണ്ഡിലെ ശോഭാപൂരില്‍ ഏഴുയുവാക്കളുടെ ജീവനെടുത്തത് വാട്‌സ് ആപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങള്‍. ആക്രമണത്തില്‍ പരുക്കേറ്റ് രക്തമൊലിപ്പിച്ചു കിടക്കുന്ന കുട്ടികളുടെ ഫോട്ടോ സഹിതമുള്ള സന്ദേശത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മേഖലയിലുണ്ടെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. സന്ദേശങ്ങള്‍ പ്രചരിച്ചതോടെ രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. ഇതിനുപിന്നാലെ സെരായ്‌ക്കേല, ഘര്‍സാവന്‍, ഈസ്റ്റ് സിംങ്ഭം, വെസ്റ്റ് സിംങ്ഭം തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍ ആയുധസസജ്ജരായി സംഘടിച്ചതോടെ ഒരാഴ്ചക്കിടയില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഈ മേഖലയില്‍ കുട്ടികളെ കാണാതായ ഒരുപരാതി പോലും അടുത്തൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ശോഭാപൂരില്‍ മുഹമ്മദ് നഈം, സജ്ജാദ്, സിറാജ്, ആലിം എന്നിവര്‍ കൊല്ലപ്പെട്ടത്. കാലിക്കച്ചവടക്കാരനായ നഈമിന്റെ നേതൃത്വത്തില്‍ ഇവര്‍ വാഹനത്തില്‍ വരുമ്പോഴാണ് വാഹനം തടഞ്ഞ് നാലുപേരെയും പുറത്തേക്കു വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്താണ് കാരണമെന്നുപോലും പറയാതെയായിരുന്നു ആക്രമണം. അക്രമികള്‍ മുഹമ്മദ് നഈമിനെ മര്‍ദ്ദിക്കുന്നതിന്റെയും ചോരയില്‍ കുളിച്ച് ഇയാള്‍ അക്രമി സംഘത്തോട് യാചിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെത്തുടര്‍ന്നു മുഹമ്മദ് നഈമിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ജംഷഡ്പൂരില്‍ പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പ്രക്ഷോഭകരെ പൊലിസ് വിരട്ടിയോടിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മന്‍ഗോ, ആസാദ് നഗര്‍, ഒലിദ്, എം.ജി.എം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേദിവസം തന്നെ ഈസ്റ്റ് സിങ്ഭം ജില്ലയില്‍ വച്ച് കുട്ടിക്കടത്തുകാരാണെന്നാരോപിച്ച് ഗൗതം വര്‍മ, സഹോദരന്‍ വികാസ് വര്‍മ, ഗണേഷ് ഗുപ്ത എന്നിവരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രദേശത്തു സ്ഥലക്കച്ചവടത്തിനായി എത്തിയതായിരുന്നു ഇവര്‍.
സോഷ്യല്‍മീഡിയവഴിയുള്ള തെറ്റായപ്രചാരണങ്ങളാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന് സമുദായ, ഗ്രാമീണ നേതാക്കള്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്, മരിച്ച ഏഴുപേരുടെ കുടുംബത്തിനും രണ്ടുലക്ഷംരൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  5 minutes ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  20 minutes ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ

uae
  •  39 minutes ago
No Image

'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ

National
  •  39 minutes ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  an hour ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  an hour ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  2 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  2 hours ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  2 hours ago