
ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ ഒറ്റക്കെട്ടായി നിയമസഭ
തിരുവനന്തപുരം: നിഷ്ഠൂരമായ ആള്‍കൂട്ടക്കൊലപാതകത്തിനെതിരേ നിയമസഭ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഈ പ്രാകൃതത്വം അവസാനിപ്പിക്കണമെന്ന് സഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും പറഞ്ഞു. കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവര്‍ ഭേദഗതികള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സബ്മിഷനിലൂടെ ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് എം.കെ മുനീര്‍ അഭ്യര്‍ഥിച്ചിരുന്നു.
നീതിന്യായ വ്യവസ്ഥയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ലെന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ പലയിടത്തും അടുത്തകാലത്ത് ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാണ്. നിരപരാധികളെ തെറ്റു ചെയ്‌തെന്ന് മുദ്രയടിച്ച് കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ജനാധിപത്യ, നീതിന്യായ, ക്രമസമാധാന സംവിധാനങ്ങള്‍ സമ്പൂര്‍ണമായി തകരും. മനുഷ്യാവകാശങ്ങള്‍ മുതല്‍ പൗരാവകാശങ്ങള്‍ വരെ ഇല്ലാതാകും. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ന്യൂനപക്ഷത്തിനും ദലിത് വിഭാഗങ്ങള്‍ക്കും ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്തും വിധമുള്ള നിരവധി സംഭവങ്ങളുണ്ടായി. 2014നുശേഷം ആള്‍ക്കൂട്ടക്കൊലപാതകം മുന്‍പത്തേതിനേക്കാള്‍ നാലിരട്ടി വര്‍ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂരിഭാഗവും ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തിയിട്ടുള്ളതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ 2010ല്‍ അഞ്ചു ശതമാനമായിരുന്നത് 2017 ആകുമ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. പശുസംരക്ഷണവുമായി ബന്ധപ്പെട്ട് ആ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 25 പേരാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയത്. അഖ്‌ലാഖിനെ വധിച്ച കേസിലെ പ്രതി ജയിലില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ ദേശീയപതാക പുതപ്പിച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. അതേസമയം അഖ്‌ലാഖിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും അദ്ദേഹത്തെ അക്രമിച്ച 15 പേര്‍ക്ക് എന്‍.ടി.പി.സിയില്‍ തൊഴില്‍ നല്‍കുകയും ചെയ്തു.
പെഹ്‌ലൂഖാന്റെ കേസിലാണെങ്കില്‍ ജയ്പൂര്‍ മേളയില്‍നിന്ന് പശുക്കളെ വാങ്ങിയതിന്റെ രസീത് ഉണ്ടായിരുന്നിട്ടുകൂടി അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരേ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തെ കൊന്ന പ്രതികള്‍ മുഴുവന്‍ രാജസ്ഥാനില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദാചാര കൊലപാതകങ്ങളും ദുരഭിമാനഹത്യയും നടക്കുന്നത് ഈ ദുരവസ്ഥയുടെ തീവ്രത വര്‍ധിപ്പിക്കുന്നു.
ഫാസിസത്തിന്റെ കരിനിഴലുകള്‍ നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ വീഴുന്നതിന്റെ ലക്ഷണങ്ങള്‍ക്കെതിരേ പ്രതികരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൗലികാവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണ് ആള്‍ക്കൂട്ട ആക്രമണമെന്നും സര്‍വശക്തിയോടെ എതിര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണം എന്നുകൂടി പ്രമേയത്തില്‍ പറയേണ്ടിയിരുന്നുവെന്ന് എം.കെ മുനീര്‍ പറഞ്ഞു.
ആരെയൊക്കെയോ ഭയപ്പെടുന്നതു പോലെയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭേദഗതി നിര്‍ദേശിച്ച് കെ.സി ജോസഫ് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം
National
• 2 days ago
2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി
Kerala
• 2 days ago
സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം
Cricket
• 2 days ago
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 2 days ago
സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Kerala
• 2 days ago
എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്
Business
• 2 days ago
ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
Kerala
• 2 days ago
സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ
Football
• 2 days ago
ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം
National
• 2 days ago
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Kerala
• 2 days ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും
Kerala
• 2 days ago
ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി; കേസെടുത്ത് പൊലിസ്
Kerala
• 2 days ago
ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം
uae
• 2 days ago
കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്പോണ്സര് ചെയ്ത് എംഎല്‍എ; ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്സെഷന് ഇല്ല
Kerala
• 2 days ago
ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്
uae
• 2 days ago
കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി
Kerala
• 2 days ago
ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍
International
• 2 days ago
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
National
• 2 days ago
പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ
Cricket
• 2 days ago
നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും
Kerala
• 2 days ago
ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്
Kerala
• 2 days ago