മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം
ഇംഫാൽ: ഒരു വർഷം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ട് പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയിലാണ് പ്രതിഷേധം അക്രമാസക്തമായത്.
പുതിയ ബിജെപി സർക്കാരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള എം.എൽ.എമാർ ബി.ജെ.പിയുടെ ഭാഗമായതാണ് ഒരു വിഭാഗം ജനങ്ങളെ പ്രകോപിപ്പിച്ചത്. സർക്കാരിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങുകയായിരുന്നു.
ചുരാചന്ദ്പൂരിലെ പ്രധാന വീഥികളെല്ലാം പ്രതിഷേധക്കാർ കൈയടക്കി. റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും ബാരിക്കേഡുകൾ നിരത്തിയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി. സായുധ സേനയുടെ സാന്നിധ്യത്തിലും പ്രതിഷേധം പടർന്നു.
മുഖ്യമന്ത്രി യുംനാം ഖേംചന്ദിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്. ബി.ജെ.പി നയിക്കുന്ന സർക്കാരുമായി സഹകരിക്കാനുള്ള കുക്കി നേതാക്കളുടെ തീരുമാനം വഞ്ചനയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധം അക്രമാസക്തമായതോടെ സുരക്ഷാ സേന ഇടപെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പൊലിസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഇതോടെ സമാധാനപരമായ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായപ്പോൾ പൊലിസ് ലാത്തിച്ചാർജ് നടത്തി. കല്ലേറിലും തുടർന്നുണ്ടായ സംഘർഷത്തിലും രണ്ട് പേർക്ക് നിസ്സാര പരുക്കേറ്റതായി ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നലെയാണ് മണിപ്പൂരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കുക്കി-മെയ്തയി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഈ നീക്കം.
കുക്കി വിഭാഗത്തിൽ നിന്നുള്ള പ്രമുഖ വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയുമാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റത്. സംസ്ഥാനത്തെ വിവിധ വംശീയ വിഭാഗങ്ങളെ ഉൾക്കൊള്ളാനാണ് സർക്കാർ ശ്രമിക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ നെംചാ കിപ്ജെൻ ഡൽഹിയിൽ ഇരുന്ന് ഓൺലൈനായാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നുമുള്ള ഓരോ എം.എൽ.എമാരും പുതിയ മന്ത്രിസഭയിൽ അംഗങ്ങളായിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റെങ്കിലും സംസ്ഥാനത്ത് പൂർണ്ണ സമാധാനം പുനഃസ്ഥാപിക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. ചുരാചന്ദ്പൂരിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
revocation of President's Rule on February 4, 2026, a new BJP-led government was sworn in in Manipur with Yumnam Khemchand Singh as the Chief Minister. While the government aimed for ethnic inclusivity by appointing Nemcha Kipgen (Kuki) and Losii Dikho (Naga) as Deputy Chief Ministers, the move sparked fresh unrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."