HOME
DETAILS

പ്രളയം: 5,894 വീടുകള്‍ പുനര്‍നിര്‍മിച്ചു

  
backup
July 12, 2019 | 6:44 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-5894-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

 

തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 5,894 വീടുകള്‍ പുനര്‍നിര്‍മിച്ചതായി സര്‍ക്കാര്‍. ഇതിനായി 298 കോടി രൂപ ചെലവഴിച്ചു.
ഭാഗികമായി നാശനഷ്ടംസംഭവിച്ച 2,54,681 വീടുകള്‍ക്കായി 1,274.5 കോടി രൂപയും ചെലവഴിച്ചു. സര്‍ക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ സ്വയം പുനര്‍നിര്‍മിക്കാന്‍ തയാറായി 9,329 പേര്‍ മുന്നോട്ടുവന്നിരുന്നു. ഇവര്‍ക്ക് സര്‍ക്കാരിന്റെ നാലുലക്ഷം രൂപയാണ് സഹായം.
പ്രളയം തകര്‍ത്ത മറ്റു വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തകര്‍ന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. 15 ശതമാനത്തില്‍ കുറവും 16 മുതല്‍ 29 വരെ ശതമാനത്തിനിടയിലും നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് മുഴുവന്‍ സഹായവും നല്‍കി. ഇരു വിഭാഗങ്ങളിലുമായി 2,04,663 ഗുണഭോക്താക്കള്‍ക്ക് 516.05 കോടി രൂപയാണ് വിതരണം ചെയ്തത്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2,000 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ 1,500 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ബാക്കി വീടുകള്‍ ഓഗസ്റ്റ് 15നകം കൈമാറും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ചുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 2,000 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പുനര്‍നിര്‍മാണത്തിന് നഗരകാര്യ വകുപ്പ് 20.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വീടുകളുടെ നാശനഷ്ടം നിര്‍ണയിച്ചത് സംബന്ധിച്ച് 98,181 അപ്പീലുകളാണ് റവന്യൂ വകുപ്പിന് ഇതുവരെ ലഭിച്ചത്. ഇതില്‍ 85,141 അപ്പീലുകളില്‍ തീരുമാനമായി. അപ്പീലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിനിരയായ 6.87 ലക്ഷം കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി പതിനായിരം രൂപ വീതം നല്‍കിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  4 days ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  4 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  4 days ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  4 days ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  4 days ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  4 days ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  4 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  4 days ago