HOME
DETAILS

പ്രളയം: 5,894 വീടുകള്‍ പുനര്‍നിര്‍മിച്ചു

  
backup
July 12, 2019 | 6:44 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-5894-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

 

തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 5,894 വീടുകള്‍ പുനര്‍നിര്‍മിച്ചതായി സര്‍ക്കാര്‍. ഇതിനായി 298 കോടി രൂപ ചെലവഴിച്ചു.
ഭാഗികമായി നാശനഷ്ടംസംഭവിച്ച 2,54,681 വീടുകള്‍ക്കായി 1,274.5 കോടി രൂപയും ചെലവഴിച്ചു. സര്‍ക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ സ്വയം പുനര്‍നിര്‍മിക്കാന്‍ തയാറായി 9,329 പേര്‍ മുന്നോട്ടുവന്നിരുന്നു. ഇവര്‍ക്ക് സര്‍ക്കാരിന്റെ നാലുലക്ഷം രൂപയാണ് സഹായം.
പ്രളയം തകര്‍ത്ത മറ്റു വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തകര്‍ന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. 15 ശതമാനത്തില്‍ കുറവും 16 മുതല്‍ 29 വരെ ശതമാനത്തിനിടയിലും നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് മുഴുവന്‍ സഹായവും നല്‍കി. ഇരു വിഭാഗങ്ങളിലുമായി 2,04,663 ഗുണഭോക്താക്കള്‍ക്ക് 516.05 കോടി രൂപയാണ് വിതരണം ചെയ്തത്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2,000 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതില്‍ 1,500 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞു. ബാക്കി വീടുകള്‍ ഓഗസ്റ്റ് 15നകം കൈമാറും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ചുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 2,000 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പുനര്‍നിര്‍മാണത്തിന് നഗരകാര്യ വകുപ്പ് 20.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വീടുകളുടെ നാശനഷ്ടം നിര്‍ണയിച്ചത് സംബന്ധിച്ച് 98,181 അപ്പീലുകളാണ് റവന്യൂ വകുപ്പിന് ഇതുവരെ ലഭിച്ചത്. ഇതില്‍ 85,141 അപ്പീലുകളില്‍ തീരുമാനമായി. അപ്പീലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിനിരയായ 6.87 ലക്ഷം കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി പതിനായിരം രൂപ വീതം നല്‍കിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ-ഇന്ത്യ വിമാന യാത്ര: മാർച്ച് 24-ലെ സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇൻഡിഗോ

uae
  •  6 days ago
No Image

യുഎഇയിൽ കനത്ത മഴ തുടരാൻ സാധ്യത; നിയമലംഘകർക്ക് 2,000 ദിർഹം പിഴ, ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  6 days ago
No Image

ബെംഗളുരുവിലെ 200 കോടിയുടെ സ്വത്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്ന് ആവശ്യം 

Kerala
  •  6 days ago
No Image

സംസ്ഥാനവ്യാപക പര്യടനം, പൊതുയോഗങ്ങൾ; യുഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് കരുത്തുപകരാൻ ബുധനാഴ്ച രാഹുൽ ഗാന്ധിയെത്തും

Kerala
  •  6 days ago
No Image

ഇറാന്റെ ഭീഷണിക്കു മുന്നിൽ കീഴടങ്ങില്ല: യുഎഇ വിദേശകാര്യ മന്ത്രി

uae
  •  6 days ago
No Image

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലെ ബിജെപി സീൽ: ക്ലറിക്കൽ പിഴവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കത്ത് നേരത്തെ പിൻവലിച്ചെന്നും വിശദീകരണം

Kerala
  •  6 days ago
No Image

ഖത്തറിലെ സർക്കാർ ഓഫീസുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ജോലിസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദ്ദേശം

qatar
  •  6 days ago
No Image

മെസ്സിയുടെ റെക്കോർഡ് തകർത്ത 'യൂറോപ്യൻ രാജാവ്' ഇനി അമേരിക്കയിലേക്ക്'; ഒർലാൻഡോ സിറ്റിയുമായി കരാറൊപ്പിട്ടു

latest
  •  6 days ago
No Image

നീ പാർട്ടിയുടെ സ്വത്ത്, നിന്റെ ത്യാഗത്തിന് പ്രതിഫലം ഉറപ്പ്; സ്ഥാനാർത്ഥിത്വം പിൻവലിച്ച അഡ്വ. സഞ്ജയ് ഖാനെ ചേർത്തുപിടിച്ച് കെസി വേണു​ഗോപാൽ

National
  •  6 days ago
No Image

ബാങ്ക് വിവരങ്ങൾ കൈമാറരുത്; വ്യാജ ഫോൺ വിളികൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  6 days ago