
അബ്‌ദുറഹ്‌മാൻ ചെറുവാടി പ്രവാസ ജീവിതത്തിന് വിരാമമിടുന്നു
റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അബ്‌ദുറഹ്‌മാൻ ചെറുവാടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സൗദി അറേബ്യയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാദക്ക് (നാഷണൽ അഗ്രികൾച്ചർ ഡവലപ്പ്മെന്റ് കമ്പനി) അഡ്മിനിസ്ട്രേഷനിൽ നീണ്ട 37 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് റഹ്‌മാൻ വിശ്രമജീവിതത്തിനായി സ്വയം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. ഇക്കാലമത്രയും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും താങ്ങും തണലുമായിരുന്നു അദ്ദേഹത്തിന്റെ പ്രവാസ ജീവിതം.
മലയാളികളുടെ സാന്നിധ്യം നന്നേ കുറവായിരുന്ന 1982 ൽ ആണ് സുഹൃത്തുക്കളോടൊപ്പം റഹ്‍മാൻ റിയാദിൽ വിമാനമിറങ്ങുന്നത്. ഒരു വർഷത്തോളം ജോലി അന്വേഷണവും (ശുകൽ ഫീ എന്നായിരുന്നു ഇതിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്) താൽക്കാലിക ജോലികളുമായി കഴിഞ്ഞ ശേഷമാണ് നാദക്ക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പാതി സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാദക്കിൽ അന്ന് തന്നെ ഓഫീസ് ജോലികളിൽ സൗദികളായിരുന്നു ഭൂരിഭാഗവും. നീണ്ട കാലയളവ് സ്വദേശികളോടൊപ്പം ജോലി ചെയ്തത് കൊണ്ട് തന്നെ നമ്മുടെ നാട്ടുകാരേക്കാൾ ഏറെ സഹവർത്തിത്വമുള്ളവരാണ് സൗദികളെന്ന് അബ്‌ദുറഹ്‌മാൻ സാക്ഷ്യപ്പെടുത്തുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന റഹ്‌മാൻ റിയാദിലെത്തുന്ന നാട്ടുകാർക്ക് ജോലി തേടിപ്പിടിച്ചു നൽകാനും താമസ സൗകര്യം നൽകുന്നതിലുമൊക്കെ ഔൽസുക്യം കാണിച്ചിരുന്നു. വാരാന്ത്യങ്ങളിൽ നാട്ടുകാരുടെ കൂടിച്ചേരലുകളും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. 1992 ൽ റിയാദിലുള്ള ചെറുവടിക്കാർക്ക് വേണ്ടി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച റഹ്‌മാൻ നിലവിൽ സംഘടനയുടെ പ്രസിഡന്റ് ആണ്. ചെറുവാടി ഗ്രാമത്തിന്റെ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന റിയാദ് ചെറുവാടി അസോസിയേഷൻ അശരണർക്ക് സ്ഥിരമായി ആശ്വാസധനം എത്തിച്ചു നൽകുന്നു. അതോടൊപ്പം ചെറുവാടിയിലെ രണ്ടു സ്കൂളുകളിലും ചുള്ളിക്കാപറമ്പ അങ്ങാടിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കുടിവെള്ള പദ്ധതി നടപ്പിലാക്കി. ഏറെ ജനശ്രദ്ധ നേടിയ കരിപ്പൂർ ഹജ്ജ് ഹൗസിലെ കുടിവെള്ള പദ്ധതിയും റഹ്‌മാൻ നേതൃത്വം നൽകിയാണ് പൂർത്തീകരിച്ചത്. നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്ന റഹ്‌മാൻ റിയാദിലെ പഴയകാല പ്രവാസി ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ സജീവ സംഘാടകനായിരുന്നു. നെഹ്‌റു സാംസ്‌കാരിക വേദിയുടെ ഭാരവാഹി എന്ന നിലയിൽ റിയാദിലെ കലാ കായിക രംഗത്തും റഹ്‌മാൻ ക്രിയാത്മകമായി ഇടപെട്ടു. നാദക്ക് കമ്പനിയിലെ മനുഷ്യസ്നേഹികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടിൽ ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
കോഴിക്കോട് കാരശ്ശേരി സ്വദേശി നഷീദ റഹ്‌മാനാണ് ഭാര്യ. സിവിൽ എഞ്ചിനീയർമായി സൗദിയിലെ വിവിധ കമ്പനികളിൽ തന്നെ ജോലി ചെയ്യുന്ന ഹിൽമി റഹ്‌മാൻ, ഹാസ്മി റഹ്‌മാൻ എന്നിവർ കൂടാതെ നാട്ടിൽ ആർക്കിടെക്ട് വിദ്യാർത്ഥിനിയായ ഫാത്തിമ ഐഷിൻ എന്നിവർ മക്കളാണ്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി നല്ല നിലയിലെത്തിക്കുക എന്ന ലക്ഷ്യമാണ് തന്നെ ഇത്രയും കാലം സൗദിയിൽ പിടിച്ചു നിർത്തിയതെന്നാണ് അബ്ദുറഹ്മാൻ ചെറുവാടി പറയുന്നത്. കുടുംബം അധികസമയവും കൂടെയുണ്ടായിരുന്നത് കൊണ്ട് കുടുംബജീവിതവും ഏറെ സന്തോഷകരമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വലിയൊരു സൗഹൃദ വലയമാണ് ഗൾഫിൽ നിന്നും തനിക്ക് കിട്ടിയ വലിയ സമ്പാദ്യം. അത് ജീവിതാവസാനം വരെ നിലനിൽക്കണം എന്ന പ്രാർത്ഥനയാണ്. നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുമ്പോഴാണ് സൗദിയിൽ നിന്നുള്ള എല്ലാ വിമാന സർവ്വീസും നിർത്തിവെച്ചിരിക്കുന്നത്. വിമാനസർവ്വീസ് പുനഃസ്ഥാപിച്ചാൽ ആദ്യവിമാനത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് അബ്‌ദുറഹ്‌മാൻ ചെറുവാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 25 minutes ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 41 minutes ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• an hour ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• an hour ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• an hour ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു
Kerala
• an hour ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• an hour ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ
Kerala
• an hour ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 2 hours ago
അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 2 hours ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 3 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 3 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 3 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 3 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 11 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 12 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 12 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 12 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 4 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 4 hours ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 11 hours ago