HOME
DETAILS

തൊഴില്‍പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു; സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി

  
backup
October 05, 2018 | 2:11 PM

456546456213213

റിയാദ്: തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളികളുള്‍പ്പടെയുള്ള 12 പേര്‍ സ്വദേശങ്ങളിലെക്ക് മടങ്ങിതുടങ്ങി. ഇന്ത്യന്‍ കമ്പനിക്ക് കീഴിലുള്ള തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് എംബസിയുടെ ശ്രദ്ധയിലെത്തിയ വിഷയത്തില്‍ പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.

സംഘത്തിലെ എട്ടു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തി. ബാക്കിയുള്ളവര്‍ അടുത്ത വ്യാഴാഴ്ചയോടെ നാട്ടിലേക്ക് തിരിക്കും. പത്ത് വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തവരാണ് ഇതില്‍ പലരും. കമ്പനിക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ശമ്പളം മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ സഹായം തേടിയത്.

തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്കു കീഴിലുള്ളവരാണ് തൊഴിലാളികള്‍. റോഡുകളില്‍ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്ന കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയിലെ മലയാളി, തമിഴ് തൊഴിലാളികളാണ് കഴിഞ്ഞമാസം പരാതിയുമായി എംബസിയെ സമീപിച്ചത്. ശമ്പളം വൈകിയതിന് പുറമെ പലരുടെയും താമസ രേഖയായ ഇഖാമയും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സും തീര്‍ന്നതിനാല്‍ ദുരിതത്തിലായ തൊഴിലാളികള്‍ ഈ നിലയില്‍ ഇവിടെ തുടരാന്‍ ആഗ്രഹമില്ലെന്നും ശമ്പളകുടിശിക തീര്‍ത്തു കിട്ടി നാട്ടില്‍ പോകാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായാണ് എംബസിയെ സമീപിച്ചത്.

തുടര്‍ന്ന് എംബസി നിര്‍ദേശ പ്രകാരം സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് കമ്പനിയെ സമീപിച്ച് ചര്‍ച്ചകള്‍ നടത്തി ഫലം കാണാത്തതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രിയെ സമീപിക്കുമെന്ന് അറിയിച്ചപ്പോഴാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പ് നടത്തി പ്രശ്‌ന പരിഹാരത്തിനായി കമ്പനി തയ്യാറായത്. വിമാന ടിക്കറ്റ്, എക്‌സിറ്റ് വിസ എന്നിവക്കൊപ്പം അത്യാവശ്യ ചെലവുകള്‍ക്കായി രണ്ടായിരം റിയാല്‍ വീതം ഇപ്പോള്‍ നല്‍കുകയും നാല് മാസത്തിനുള്ളില്‍ ശമ്പള കുടിശിക ഏറ്റുവാങ്ങാന്‍ മറ്റുള്ളവര്‍ക്ക് ചേംബര്‍ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും കൂടി കമ്പനി നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  2 days ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  2 days ago
No Image

ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍

International
  •  2 days ago
No Image

ലഹരിക്കിടെ പിഞ്ചുകുഞ്ഞിനെ വായുവിലേക്കെറിഞ്ഞ് 'അഭ്യാസം'; യുവാവിനെ പിടികൂടി പൊലിസിന് കൈമാറി

Kerala
  •  2 days ago
No Image

ഖത്തര്‍ റാസ് ലഫാനിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ കോഴിക്കോട് സ്വദേശിയും

qatar
  •  3 days ago
No Image

ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

National
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; പ്രസവ ശേഷം അയണ്‍ ഗുണികക്ക് പകരം 24 ദിവസം കഴിച്ചത് പ്രമേഹ ഗുളിക 

Kerala
  •  3 days ago
No Image

പ്രണയബന്ധം എതിര്‍ത്തു; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതി

National
  •  3 days ago