HOME
DETAILS

തൊഴില്‍പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു; സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി

  
backup
October 05, 2018 | 2:11 PM

456546456213213

റിയാദ്: തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളികളുള്‍പ്പടെയുള്ള 12 പേര്‍ സ്വദേശങ്ങളിലെക്ക് മടങ്ങിതുടങ്ങി. ഇന്ത്യന്‍ കമ്പനിക്ക് കീഴിലുള്ള തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് എംബസിയുടെ ശ്രദ്ധയിലെത്തിയ വിഷയത്തില്‍ പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.

സംഘത്തിലെ എട്ടു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തി. ബാക്കിയുള്ളവര്‍ അടുത്ത വ്യാഴാഴ്ചയോടെ നാട്ടിലേക്ക് തിരിക്കും. പത്ത് വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തവരാണ് ഇതില്‍ പലരും. കമ്പനിക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ശമ്പളം മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ സഹായം തേടിയത്.

തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്കു കീഴിലുള്ളവരാണ് തൊഴിലാളികള്‍. റോഡുകളില്‍ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്ന കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയിലെ മലയാളി, തമിഴ് തൊഴിലാളികളാണ് കഴിഞ്ഞമാസം പരാതിയുമായി എംബസിയെ സമീപിച്ചത്. ശമ്പളം വൈകിയതിന് പുറമെ പലരുടെയും താമസ രേഖയായ ഇഖാമയും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സും തീര്‍ന്നതിനാല്‍ ദുരിതത്തിലായ തൊഴിലാളികള്‍ ഈ നിലയില്‍ ഇവിടെ തുടരാന്‍ ആഗ്രഹമില്ലെന്നും ശമ്പളകുടിശിക തീര്‍ത്തു കിട്ടി നാട്ടില്‍ പോകാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായാണ് എംബസിയെ സമീപിച്ചത്.

തുടര്‍ന്ന് എംബസി നിര്‍ദേശ പ്രകാരം സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് കമ്പനിയെ സമീപിച്ച് ചര്‍ച്ചകള്‍ നടത്തി ഫലം കാണാത്തതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രിയെ സമീപിക്കുമെന്ന് അറിയിച്ചപ്പോഴാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പ് നടത്തി പ്രശ്‌ന പരിഹാരത്തിനായി കമ്പനി തയ്യാറായത്. വിമാന ടിക്കറ്റ്, എക്‌സിറ്റ് വിസ എന്നിവക്കൊപ്പം അത്യാവശ്യ ചെലവുകള്‍ക്കായി രണ്ടായിരം റിയാല്‍ വീതം ഇപ്പോള്‍ നല്‍കുകയും നാല് മാസത്തിനുള്ളില്‍ ശമ്പള കുടിശിക ഏറ്റുവാങ്ങാന്‍ മറ്റുള്ളവര്‍ക്ക് ചേംബര്‍ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും കൂടി കമ്പനി നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  a day ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  a day ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  a day ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  a day ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago