HOME
DETAILS

ഉത്തര്‍ പ്രദേശില്‍ നിന്ന് കേട്ട കൗതുക വാര്‍ത്ത!

  
backup
May 28, 2017 | 11:55 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d


പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ തോളിലേറ്റി വീട്ടിലെത്തിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ഏറെ കൗതുകവും അതിലേറെ ആശ്ചര്യവുമായ വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അത് മറ്റൊന്നുമല്ല യു.പി ഗവണ്‍മെന്റ് പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വിസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ''ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വിസ്'' എന്നാണ് ബി. ജെ. പി സര്‍ക്കാര്‍ പശുക്കള്‍ക്ക് വേണ്ടി ഒരുക്കിയ ആംബുലന്‍സ് അറിയപ്പെടുന്നത്.
സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്ത പശുക്കള്‍ക്ക് വേണ്ടിയുള്ള ഈ ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഒരു ടോള്‍ ഫ്രീ നമ്പറുമുണ്ട്.ഇരുപത്തി നാല് മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ് എന്നതാണ് ഏറെ വിചിത്രം!
ഇതേ ഉത്തര്‍ പ്രദേശില്‍ തന്നെയാണ് ഈ ആംബുലന്‍സ് ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം നാല്‍പ്പത്തിയഞ്ച് വയസ് പ്രായമായ ഉദയ് വീറാണ് എന്ന പാവപ്പെട്ട രോഗിയായ പിതാവ് പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് ലഭിക്കാതെ പതിനഞ്ച് വയസുള്ള മരണപ്പെട്ട മകന്‍ പുഷ്‌പേന്ദ്രന്റെ മൃതദേഹവും ചുമന്ന് എട്ട് കിലോമീറ്ററുകളാണ് നടന്നത്. ഉത്തര്‍ പ്രദേശിലെ എതാവാഹ് സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് ഈ മനുഷ്യനോട് കൊടും ക്രൂരത കാട്ടിയത്.
മനുഷ്യരുടെ ജീവനും മൃതദേഹത്തിനും ഒരു പുല്ല് വിലയുമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത.
പാവപ്പെട്ട കര്‍ഷകരും നിത്യരോഗികളും തേങ്ങലുകളും വേദനകളുമായി പ്രിയപ്പെട്ടവരുടെ മൃതശരീരം ചുമന്ന് കിലോമീറ്ററുകള്‍ നടന്ന് പോവുമ്പോഴും പശുക്കള്‍ക്ക് ഒരുക്കിയ ആംബുലന്‍സ് ആധുനിക സംവിധാനമുള്ളതാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുകയല്ലാതെ നമ്മള്‍ മറ്റെന്തു ചെയ്യാന്‍!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  2 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  2 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  2 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  2 days ago
No Image

ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ

Kerala
  •  2 days ago
No Image

അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

Kerala
  •  2 days ago
No Image

മുഖ്യന്മാർക്ക് പ്രിയം ആഭ്യന്തരവകുപ്പ്, ധനകാര്യമേറ്റെടുത്തത് മൂന്നുപേർ; വകുപ്പ് വിഭജനത്തിൽ ഇന്നും ചർച്ച 

Kerala
  •  2 days ago