HOME
DETAILS

വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വ നിര്‍മാണം പൂര്‍ത്തിയായി

  
backup
July 25, 2019 | 7:13 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%85%e0%b5%8d%e0%b4%ac%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

 


മക്ക: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി. നൂറു ശതമാനം സില്‍ക്കും സ്വര്‍ണം, വെള്ളി നൂലുകളാലും നിര്‍മിച്ച കിസ്‌വ കൊണ്ട് ദുല്‍ഹിജ്ജ ഒന്‍പതിനാണു കഅ്ബയെ അലങ്കരിക്കുക. നിര്‍മാണം പൂര്‍ത്തിയായ കിസ്‌വ പരിശോധിച്ച് ഉറപ്പു വരുത്തിയതായി കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് മേധാവി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
മസ്ജിദുല്‍ ഹറാം അണ്ടര്‍ സെക്രട്ടറിയും കിസ്‌വ സമുച്ചയ മേധാവിയുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കിസ്‌വ പരിശോധിച്ച് നിര്‍മാണവും അളവും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി.
മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്‌വ ഫാക്ടറിയില്‍ നടന്ന യോഗത്തില്‍ കഅ്ബയെ പുതപ്പിക്കുന്ന രീതിയും സമയവും മറ്റു കാര്യങ്ങളും കൂടിയാലോചിച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ ഒന്നിനായിരിക്കും കിസ്‌വ കൈമാറ്റം നടക്കുക.
പതിവുപോലെ മുന്‍ നിശ്ചയിക്കപ്പെട്ട പ്രകാരം ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനു രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. സഊദി ഭരണാധികാരിയും ഇരുഹറം പരിപാലകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നിയന്ത്രണത്തില്‍ ഇരുഹറം കാര്യാലയ വകുപ്പ് അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലാണ് കിസ്‌വയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അന്നേ ദിവസം ഹാജിമാര്‍ എല്ലാവരും അറഫയില്‍ ആകുമെന്നതിനാല്‍ മക്കയിലും കഅ്ബയുടെ സമീപത്തും കുറച്ചുപേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാലാണ് ഈ സമയം തിരഞ്ഞെടുക്കുന്നത്. വിവിധ വകുപ്പുകളിലായി 140 ലധികം അതിവിദഗ്ധ നെയ്ത്തുകാര്‍ ചേര്‍ന്നാണ് കിസ്‌വ നിര്‍മാണം നടത്തുന്നത്.
700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റിമീറ്റര്‍ വീതിയുമുള്ള പതിനാലു കഷണം തുണികള്‍ എന്നിവ കൊണ്ടാണ് കിസ്‌വയുടെ നിര്‍മാണം. ആറര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ വീതിയുമാണ് കഅ്ബയുടെ വാതില്‍ വിരിക്കുള്ളത്. കഅ്ബയുടെ നാലുഭാഗത്തും തറയിലുമായി കോപ്പര്‍ റിങുകള്‍ ഉപയോഗിച്ചാണ് ഇതു വലിച്ചു കെട്ടുന്നത്.
16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍വല്‍കൃത നെയ്ത്ത് മെഷിനില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ചാണ് നെയ്‌തെടുക്കുന്നത്. പൗരാണിക കരകൗശല ചാരുതയും കാലിഗ്രാഫിയുമാണ് കിസ്‌വയ്ക്ക് അസാധാരണ ഭംഗി നേടിക്കൊടുക്കുന്നത്. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന കിസ്‌വക്ക് ഏകദേശം 22 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  19 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  19 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  19 days ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  19 days ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  19 days ago
No Image

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ; 2025-ലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ!

International
  •  19 days ago
No Image

അടുത്ത ഐപിഎല്ലിൽ ആ താരം കളിക്കില്ലെന്ന് ഉറപ്പാണ്: ഉത്തപ്പ

Cricket
  •  19 days ago
No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  19 days ago
No Image

സ്ഥാനാർഥികളുടെ അപ്രതീക്ഷിത വിയോ​ഗം: മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12-ന്

Kerala
  •  19 days ago
No Image

ദുബൈ എയർപോർട്ടിൽ റെക്കോർഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

uae
  •  19 days ago