HOME
DETAILS

വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വ നിര്‍മാണം പൂര്‍ത്തിയായി

  
backup
July 25, 2019 | 7:13 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%85%e0%b5%8d%e0%b4%ac%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

 


മക്ക: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി. നൂറു ശതമാനം സില്‍ക്കും സ്വര്‍ണം, വെള്ളി നൂലുകളാലും നിര്‍മിച്ച കിസ്‌വ കൊണ്ട് ദുല്‍ഹിജ്ജ ഒന്‍പതിനാണു കഅ്ബയെ അലങ്കരിക്കുക. നിര്‍മാണം പൂര്‍ത്തിയായ കിസ്‌വ പരിശോധിച്ച് ഉറപ്പു വരുത്തിയതായി കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് മേധാവി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
മസ്ജിദുല്‍ ഹറാം അണ്ടര്‍ സെക്രട്ടറിയും കിസ്‌വ സമുച്ചയ മേധാവിയുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കിസ്‌വ പരിശോധിച്ച് നിര്‍മാണവും അളവും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി.
മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്‌വ ഫാക്ടറിയില്‍ നടന്ന യോഗത്തില്‍ കഅ്ബയെ പുതപ്പിക്കുന്ന രീതിയും സമയവും മറ്റു കാര്യങ്ങളും കൂടിയാലോചിച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ ഒന്നിനായിരിക്കും കിസ്‌വ കൈമാറ്റം നടക്കുക.
പതിവുപോലെ മുന്‍ നിശ്ചയിക്കപ്പെട്ട പ്രകാരം ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനു രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. സഊദി ഭരണാധികാരിയും ഇരുഹറം പരിപാലകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നിയന്ത്രണത്തില്‍ ഇരുഹറം കാര്യാലയ വകുപ്പ് അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലാണ് കിസ്‌വയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അന്നേ ദിവസം ഹാജിമാര്‍ എല്ലാവരും അറഫയില്‍ ആകുമെന്നതിനാല്‍ മക്കയിലും കഅ്ബയുടെ സമീപത്തും കുറച്ചുപേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാലാണ് ഈ സമയം തിരഞ്ഞെടുക്കുന്നത്. വിവിധ വകുപ്പുകളിലായി 140 ലധികം അതിവിദഗ്ധ നെയ്ത്തുകാര്‍ ചേര്‍ന്നാണ് കിസ്‌വ നിര്‍മാണം നടത്തുന്നത്.
700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റിമീറ്റര്‍ വീതിയുമുള്ള പതിനാലു കഷണം തുണികള്‍ എന്നിവ കൊണ്ടാണ് കിസ്‌വയുടെ നിര്‍മാണം. ആറര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ വീതിയുമാണ് കഅ്ബയുടെ വാതില്‍ വിരിക്കുള്ളത്. കഅ്ബയുടെ നാലുഭാഗത്തും തറയിലുമായി കോപ്പര്‍ റിങുകള്‍ ഉപയോഗിച്ചാണ് ഇതു വലിച്ചു കെട്ടുന്നത്.
16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍വല്‍കൃത നെയ്ത്ത് മെഷിനില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ചാണ് നെയ്‌തെടുക്കുന്നത്. പൗരാണിക കരകൗശല ചാരുതയും കാലിഗ്രാഫിയുമാണ് കിസ്‌വയ്ക്ക് അസാധാരണ ഭംഗി നേടിക്കൊടുക്കുന്നത്. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന കിസ്‌വക്ക് ഏകദേശം 22 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  2 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  2 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  2 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  2 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  2 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  2 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  2 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  2 days ago