HOME
DETAILS

വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വ നിര്‍മാണം പൂര്‍ത്തിയായി

  
backup
July 25, 2019 | 7:13 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%85%e0%b5%8d%e0%b4%ac%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

 


മക്ക: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി. നൂറു ശതമാനം സില്‍ക്കും സ്വര്‍ണം, വെള്ളി നൂലുകളാലും നിര്‍മിച്ച കിസ്‌വ കൊണ്ട് ദുല്‍ഹിജ്ജ ഒന്‍പതിനാണു കഅ്ബയെ അലങ്കരിക്കുക. നിര്‍മാണം പൂര്‍ത്തിയായ കിസ്‌വ പരിശോധിച്ച് ഉറപ്പു വരുത്തിയതായി കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് മേധാവി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
മസ്ജിദുല്‍ ഹറാം അണ്ടര്‍ സെക്രട്ടറിയും കിസ്‌വ സമുച്ചയ മേധാവിയുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കിസ്‌വ പരിശോധിച്ച് നിര്‍മാണവും അളവും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി.
മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്‌വ ഫാക്ടറിയില്‍ നടന്ന യോഗത്തില്‍ കഅ്ബയെ പുതപ്പിക്കുന്ന രീതിയും സമയവും മറ്റു കാര്യങ്ങളും കൂടിയാലോചിച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ ഒന്നിനായിരിക്കും കിസ്‌വ കൈമാറ്റം നടക്കുക.
പതിവുപോലെ മുന്‍ നിശ്ചയിക്കപ്പെട്ട പ്രകാരം ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനു രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. സഊദി ഭരണാധികാരിയും ഇരുഹറം പരിപാലകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നിയന്ത്രണത്തില്‍ ഇരുഹറം കാര്യാലയ വകുപ്പ് അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലാണ് കിസ്‌വയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അന്നേ ദിവസം ഹാജിമാര്‍ എല്ലാവരും അറഫയില്‍ ആകുമെന്നതിനാല്‍ മക്കയിലും കഅ്ബയുടെ സമീപത്തും കുറച്ചുപേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാലാണ് ഈ സമയം തിരഞ്ഞെടുക്കുന്നത്. വിവിധ വകുപ്പുകളിലായി 140 ലധികം അതിവിദഗ്ധ നെയ്ത്തുകാര്‍ ചേര്‍ന്നാണ് കിസ്‌വ നിര്‍മാണം നടത്തുന്നത്.
700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റിമീറ്റര്‍ വീതിയുമുള്ള പതിനാലു കഷണം തുണികള്‍ എന്നിവ കൊണ്ടാണ് കിസ്‌വയുടെ നിര്‍മാണം. ആറര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ വീതിയുമാണ് കഅ്ബയുടെ വാതില്‍ വിരിക്കുള്ളത്. കഅ്ബയുടെ നാലുഭാഗത്തും തറയിലുമായി കോപ്പര്‍ റിങുകള്‍ ഉപയോഗിച്ചാണ് ഇതു വലിച്ചു കെട്ടുന്നത്.
16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍വല്‍കൃത നെയ്ത്ത് മെഷിനില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ചാണ് നെയ്‌തെടുക്കുന്നത്. പൗരാണിക കരകൗശല ചാരുതയും കാലിഗ്രാഫിയുമാണ് കിസ്‌വയ്ക്ക് അസാധാരണ ഭംഗി നേടിക്കൊടുക്കുന്നത്. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന കിസ്‌വക്ക് ഏകദേശം 22 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  12 days ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  12 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  12 days ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  12 days ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  12 days ago
No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  12 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  12 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  12 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  12 days ago