HOME
DETAILS

മലയോരമേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു

  
backup
June 01 2017 | 19:06 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d


കുഴല്‍മന്ദം: ജില്ലയുടെ മലയോരമേഖലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവ പടരുമ്പോഴും ആരോഗ്യവകുപ്പും പഞ്ചായത്തുകളും പ്രതിരോധ നടപടിയോ ശുചിത്വ നടപടികളോ സ്വീകരിക്കുന്നില്ലെന്നു പരാതി. ഓരോ ദിവസവും നിരവധി പേരാണ് പനിബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിന്റെ മൂന്നിരട്ടി രോഗികള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നുണ്ട്. തരൂര്‍, ആലത്തൂര്‍, നെന്മാറ എന്നീ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മാനേജ്‌മെന്റ് ആശുപത്രകളിലും ചികിത്സാ സൗകര്യങ്ങളുള്ള നല്ല ആശുപത്രികളില്ലാത്തതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിനെയും തൃശൂരിലെ തന്നെ മറ്റു സ്വകാര്യ ആശുപത്രികളെയുമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെയും മറ്റും കണക്കുകളും കൃത്യമായില്ല.
മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വടക്കഞ്ചേരി ടൗണിന്റെ പരിസരപ്രദേശങ്ങളിലുള്ള  മാലിന്യകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയും ഇഴയുകയാണ്. മുമ്പൊക്കെ പേരിനെങ്കിലും വീടുകള്‍ കയറിയുള്ള ബോധവത്കരണ പരിപാടികള്‍ നടന്നിരുന്നു. ഇപ്പോള്‍ അതുമില്ലെന്നാണ് പറയുന്നത്. ഹോട്ടലുകളിലും മറ്റും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന നടപടികളും ആരോഗ്യവകുപ്പ് ചെയ്യുന്നില്ല. വഴിയോര ഭക്ഷണശാലകളിലെ ശുചിത്വമോ അവിടെ ഉണ്ടാക്കിവയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്നുള്ള പരിശോധനകള്‍ പേരിനു പോലുമില്ല.
ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയാല്‍ പിടിച്ച് ഹോട്ടലുകളുടെ പേരുകള്‍ പുറത്ത് വരാത്ത വിധമാണ് രഹസ്യപരിശോധനകള്‍ നടത്തുന്നത്. ആഴ്ചകളും മാസങ്ങളും കേടുകൂടാതെ മത്സ്യം സൂക്ഷിച്ചു വയ്ക്കുന്ന സംവിധാനങ്ങളും പരിശോധനാ വിധേയമാക്കണമെന്നാണ് ആവശ്യം. കഴുകാന്‍ പറ്റാത്തവിധം ചീഞ്ഞളിഞ്ഞ മത്സ്യമാണ് ഫ്രഷ് മത്സ്യവുമായി വന്‍വിലയ്ക്ക് പലകടകളിലും വില്പന നടത്തുന്നത്. രോഗം പിടിപെട്ട് ചാകുന്ന മാടുകളുടെ മാംസവും വില്പനയ്ക്ക് എത്തുന്നതായി പറയുന്നു. ചില ഹോട്ടലുകളിലെ ബീഫ് കറിയും ചിക്കന്‍ കറിയുമെല്ലാം ഇത്തരത്തിലുള്ളതാണെന്നു പറയുന്നു. മാസങ്ങള്‍ പഴക്കമുള്ള ഐസ്‌ക്രീം ഇനങ്ങളും രോഗങ്ങള്‍ പടര്‍ത്തുമെന്നു ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഐസ്‌ക്രീം വില്‍പനയും തകൃതിയാണ്. പഞ്ചായത്തുകള്‍ക്കൊപ്പം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ജാഗ്രത പാലിക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

National
  •  16 days ago
No Image

മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  16 days ago
No Image

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

Kerala
  •  16 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala
  •  16 days ago
No Image

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

uae
  •  16 days ago
No Image

ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

Kerala
  •  16 days ago
No Image

ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന് 

uae
  •  16 days ago
No Image

'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്

Kerala
  •  16 days ago
No Image

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

uae
  •  16 days ago
No Image

14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം

uae
  •  16 days ago