HOME
DETAILS

വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍ 

  
Farzana
February 25 2025 | 11:02 AM

New Evidence and CCTV Footage Revealed in Murder of Woman in Venjaramood

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 23കാരന്‍ നടത്തിയ കൂട്ടക്കൊലയില്‍ കൂടുതല്‍ വിവരങ്ങളും തെളിവുകളും പുറത്ത്. പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്താന്‍ അഫാന്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍  പൊലിസിന് ലഭിച്ചു.
അഫാന്‍ ബൈക്കില്‍ എത്തുന്നതാണ് ദൃശ്യത്തില്‍. താഴെ പാങ്ങോട് ജുമാമസ്ജിദിന്റെ സി.സി.ടി.വിയിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞത്. പാങ്ങോട് ഭാഗത്തുനിന്നാണ് അഫാന്‍ ബൈക്കില്‍ എത്തിയത്.

വെറും ഏഴുമിനിറ്റിനിടെ വല്ലുമ്മ സല്‍മാബീവിയുടെ അടുത്തെത്തി അവരെ കൊലപ്പെടുത്തി മാലയും കവര്‍ന്ന് അഫ്‌നാന്‍ അവിടെ നിന്ന് പോവുന്നുണ്ട്. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തില്‍ തന്നെയാണ് അഫാന്‍ അവിടെയെത്തുന്നതെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നതെന്ന് പൊലിസ് പറയുന്നു.

നാലു ദിവസങ്ങള്‍ക്ക് മുമ്പും അഫാന്‍ സല്‍മാബീവിയെ കാണാന്‍ എത്തിയിരുന്നെന്ന് പിതൃസഹോദരന്‍ ബദറുദ്ദീന്‍ പറയുന്നു. അഫാന്‍ ഇടക്കിടെ ഉമ്മയെ കാണാന്‍ എത്താറുണ്ടെന്നാണ് ബദറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറയുന്നു

ഇന്നലെ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലുമണിവരെയുള്ള സമയത്തിലാണ് അഫാന്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. ആറു മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത്. ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിക്കുന്നത്. അര്‍ബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നല്‍കാത്തതിനാല്‍ ആക്രമിച്ചുവെന്നുമാണ് അഫാന്‍ നല്‍കിയ മൊഴി. ഗുരുതരമായി പരുക്കേറ്റ ഇവര്‍ നിലവില്‍ വെന്റിലേറ്ററിലാണ്.

അവിടെ നിന്ന് പാങ്ങോട്ടെ വീട്ടില്‍ വന്ന് സല്‍മാബീവിയെ കൊലപ്പെടുത്തുന്നു. വൈകീട്ട് മൂന്ന് മണിയോടെയാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തുന്നത്. നാലുമണിയോടെ കാമുകി ഫര്‍സാന (22)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയാണ് കൊല്ലുന്നത്. അവസാനമാണ് കുഞ്ഞനുജന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഹ്‌സാനെ (13) കൊലപ്പെടുത്തുന്നത്. അവന് ഇഷ്ടമുള്ള മന്തിയൊക്കെ വാങ്ങി നല്‍കി വീട്ടില്‍ വച്ച് തന്നെയാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തുന്നത്. 

അഫാന്‍ ലഹരി ഉപയോഗിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികാരത്തോടുകൂടിയുള്ള കൊലപാതകങ്ങളായിരുന്നുവെന്ന് കരുതുന്നതായും പൊലിസ് വ്യക്തമാക്കുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  6 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  6 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  6 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  6 days ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  6 days ago

No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  6 days ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  6 days ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  6 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  6 days ago