HOME
DETAILS

വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍

  
Web Desk
February 25, 2025 | 11:47 AM

Shashi Tharoor Welcomes Revival of India-UK FTA Talks Nation

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഭിന്നതയിലെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് തിരുവനന്തപുരം എം.പിയും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും ഉണ്ട്. ചിത്രത്തില്‍. 

ഇന്ത്യ-യു.കെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ചിത്രം പങ്കിട്ടത്. 'ബ്രിട്ടനിലെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമായും ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായുമുള്ള ആശയവിനിമയം നല്ലതായെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന എഫ്.ടി.എ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു. ഇത് സ്വാഗതാര്‍ഹമാണ്' എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. 

കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളും നിലപാടും സൃഷ്ടിച്ച് അസ്വാരസ്യം നിനില്‍ക്കേയാണ് ഈ പോസ്റ്റ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്. 
പ്രത്യേകിച്ചും പാര്‍ട്ടിയില്‍ തന്റെ പങ്ക് വ്യക്തമായി നിര്‍വചിക്കാന്‍ രാഹുല്‍ ഗാന്ധിയോട് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പോസ്റ്റിന് പ്രാധാന്യമുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകളില്‍ തരൂരിന് അതൃപ്തിയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള തരൂരിന്റെ നിലപാടും എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള കേരള സര്‍ക്കാറിനെ പ്രശംസിച്ചതുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. 
2022 ഒക്‌ടോബറില്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വെല്ലുവിളിച്ച് പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസിനുള്ളിലെ പലരെയും അമ്പരപ്പിച്ചിരുന്നു.


മുന്‍ യു.എന്‍ നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ശശി തരൂര്‍ ഗാന്ധി കുടുംബത്തിന്റെ പ്രിയങ്കരനായ 
കാര്യമായ എതിര്‍പ്പുകളോടൊപ്പം പാര്‍ട്ടിക്കുള്ളില്‍ നിന്ന് കുറഞ്ഞ പിന്തുണ മാത്രമായിരുന്നിട്ടും തരൂര്‍ 1,072 വോട്ടുകള്‍ അന്ന് നേടുകയും ചെയ്തിരുന്നു.   7,897 വോട്ടുകള്‍ നേടിയായിരുന്നു ഖാര്‍ഗെയുടെ വിജയം. 
തുടര്‍ച്ചയായി നാലു തവണ ലോക്‌സഭയില്‍ തിരുവനന്തപുരം സീറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള കിംവദന്തികള്‍ വളര്‍ന്നു കൊണ്ടിരിക്കെ തന്നെ തരൂര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റ് ശ്രദ്ധേയമായിരുന്നു.  'ബുദ്ധിമാനായിരിക്കുന്നത് ഒരു വിഡ്ഢിത്തമാണ്' എന്നായിരുന്നു അത്.

ഒരു ദേശീയ മാധ്യമത്തിന്റെ അഭിമുഖത്തില്‍ കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികളുണ്ടെന്നും തരൂര്‍ പ്രതികരിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്ന് ലാലി ജെയിംസ്

Kerala
  •  6 days ago
No Image

സ്വര്‍ണവില കുതിക്കുന്നു; ആശങ്ക ഒഴിയാതെ വിവാഹ വിപണി

Kerala
  •  6 days ago
No Image

ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് കീവിൽ റഷ്യയുടെ മിസൈൽ വർഷം; സമാധാന ചർച്ചകൾക്ക് മേൽ നിഴൽ വീഴ്ത്തി കനത്ത ആക്രമണം

International
  •  6 days ago
No Image

റോഡരികില്‍ നിന്ന് നിസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രാഈല്‍ സൈനികന്‍

National
  •  6 days ago
No Image

പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; കെപിസിസി നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലിസ് കസ്റ്റഡിയിൽ

crime
  •  6 days ago
No Image

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന 'ഹണിട്രാപ്പ്'; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം കവർന്ന ആറംഗ സംഘം പിടിയിൽ

crime
  •  6 days ago
No Image

ശ്രീലേഖ ഇടഞ്ഞുതന്നെ, അനുനയ ശ്രമങ്ങൾ പാളി; ബിജെപിയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  6 days ago
No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  6 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  6 days ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  6 days ago