HOME
DETAILS

പെരുമഴ; വീടുകള്‍ തകര്‍ന്നു

  
backup
June 04, 2017 | 4:05 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം : ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ല. മിക്കയിടങ്ങളിലും വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി പത്തരയോടെ വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് കപ്പല്‍ ചാലില്‍ സീനത്ത് ബീവിയുടെ വീട് തകര്‍ന്നു. ഇവരും രണ്ട് പെണ്‍മക്കളും പേരക്കുട്ടികളും വാടകക്ക് താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ചുവരിടിയുന്ന ശബ്ദം കേട്ട് സീനത്തും മക്കളും പുറത്തേക്ക് ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമീന എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുളളതാണ് വീട്. തകര ഷീറ്റുപാകിയ വീടിന്റ മേല്‍ക്കൂരയുടെപല ഭാഗങ്ങളും ഇളകിയിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീടിനകം ചോര്‍ന്നൊലിച്ചും ചുവരുകളില്‍ വെളളമിറങ്ങിയും ബലക്ഷയം സംഭവിച്ചിരുന്നു. ഇന്നലെ സന്ധ്യക്ക് ശേഷമുള്ള നിറുത്താതെയുള്ള മഴകൂടിയായപ്പോള്‍ വീടിന്റ ചുവരുകള്‍ നിലംപൊത്തി. വീട്ടുഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചേരി നിര്‍മാജനത്തിന്റ ഭാഗമായി പ്രദേശത്തെ വീടുകള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചപ്പോഴാണ് സീനത്ത് ബീവിയും കുടുംബവും വാടക വീട്ടിലേക്ക് തമസം മാറിയത്. 2015 ല്‍ ഇവരെ ഒഴിപ്പിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുളളില്‍ ഫ്‌ളാറ്റിലേക്ക് മാറ്റാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാണം ഇതു വരെ പൂര്‍ത്തിയായിട്ടില്ല.വാടക വീട് തകര്‍ന്നതോടെ പെണ്‍മക്കളേയും കൊണ്ട് എവിടെ തലചായ്ക്കും എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് സീനത്ത് ബീവി.
കഠിനംകുളം പുതുവല്‍ കോളനിയില്‍ റോബിന്റെ വീടും തകര്‍ന്നു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.ശക്തമായ കാറ്റിലും മഴയിലും ഷീറ്റിട്ട വീടിന്റെ ഭിത്തിയുടെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.


മരം വീണ് വീടിനു കേടുപാട്


നെടുമങ്ങാട്: ശക്തമായ മഴയില്‍ മരം മറിഞ്ഞു വീണ് വീടിന് കേടുപാട്. പറണ്ടോട് വിനോബാ നികേതന്‍ ഇടവന്‍കോണം ജിതിന്‍ ഭവനില്‍ മോഹന്‍കുമാറിന്റെ വീടിനാണ് കേടുപാടുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തില്‍ നിന്ന അക്കേഷ്യാ മരമാണ് മറിഞ്ഞു വീണത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  2 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  2 days ago
No Image

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Kerala
  •  2 days ago
No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  2 days ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  2 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  2 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago