HOME
DETAILS

പെരുമഴ; വീടുകള്‍ തകര്‍ന്നു

  
backup
June 04, 2017 | 4:05 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം : ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ല. മിക്കയിടങ്ങളിലും വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി പത്തരയോടെ വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് കപ്പല്‍ ചാലില്‍ സീനത്ത് ബീവിയുടെ വീട് തകര്‍ന്നു. ഇവരും രണ്ട് പെണ്‍മക്കളും പേരക്കുട്ടികളും വാടകക്ക് താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ചുവരിടിയുന്ന ശബ്ദം കേട്ട് സീനത്തും മക്കളും പുറത്തേക്ക് ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമീന എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുളളതാണ് വീട്. തകര ഷീറ്റുപാകിയ വീടിന്റ മേല്‍ക്കൂരയുടെപല ഭാഗങ്ങളും ഇളകിയിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീടിനകം ചോര്‍ന്നൊലിച്ചും ചുവരുകളില്‍ വെളളമിറങ്ങിയും ബലക്ഷയം സംഭവിച്ചിരുന്നു. ഇന്നലെ സന്ധ്യക്ക് ശേഷമുള്ള നിറുത്താതെയുള്ള മഴകൂടിയായപ്പോള്‍ വീടിന്റ ചുവരുകള്‍ നിലംപൊത്തി. വീട്ടുഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചേരി നിര്‍മാജനത്തിന്റ ഭാഗമായി പ്രദേശത്തെ വീടുകള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചപ്പോഴാണ് സീനത്ത് ബീവിയും കുടുംബവും വാടക വീട്ടിലേക്ക് തമസം മാറിയത്. 2015 ല്‍ ഇവരെ ഒഴിപ്പിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുളളില്‍ ഫ്‌ളാറ്റിലേക്ക് മാറ്റാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാണം ഇതു വരെ പൂര്‍ത്തിയായിട്ടില്ല.വാടക വീട് തകര്‍ന്നതോടെ പെണ്‍മക്കളേയും കൊണ്ട് എവിടെ തലചായ്ക്കും എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് സീനത്ത് ബീവി.
കഠിനംകുളം പുതുവല്‍ കോളനിയില്‍ റോബിന്റെ വീടും തകര്‍ന്നു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.ശക്തമായ കാറ്റിലും മഴയിലും ഷീറ്റിട്ട വീടിന്റെ ഭിത്തിയുടെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.


മരം വീണ് വീടിനു കേടുപാട്


നെടുമങ്ങാട്: ശക്തമായ മഴയില്‍ മരം മറിഞ്ഞു വീണ് വീടിന് കേടുപാട്. പറണ്ടോട് വിനോബാ നികേതന്‍ ഇടവന്‍കോണം ജിതിന്‍ ഭവനില്‍ മോഹന്‍കുമാറിന്റെ വീടിനാണ് കേടുപാടുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തില്‍ നിന്ന അക്കേഷ്യാ മരമാണ് മറിഞ്ഞു വീണത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  14 hours ago
No Image

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശനം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രം

oman
  •  14 hours ago
No Image

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ വെളിപ്പെടുത്തൽ: എംഎൽഎ ഓഫിസിലേക്ക് മാർച്ചുമായി ബിജെപി; പത്തനാപുരത്ത് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

Kerala
  •  15 hours ago
No Image

ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോഴിക്കോട് 'കുട്ടി മോഷ്ടാക്കൾ' പിടിയിൽ

crime
  •  15 hours ago
No Image

പോക്സോ കേസിൽ പ്രതിക്ക് 100 വർഷം തടവ്; അന്വേഷണ സംഘത്തിന് ജില്ലാ പൊലിസ് മേധാവിയുടെ ആദരം

crime
  •  15 hours ago
No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  15 hours ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  16 hours ago
No Image

മാധ്യമങ്ങളോട് സംസാരിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

National
  •  16 hours ago
No Image

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  16 hours ago
No Image

ഗള്‍ഫ് രാജ്യങ്ങളുടെ മാധ്യമ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച

oman
  •  16 hours ago