HOME
DETAILS

പെരുമഴ; വീടുകള്‍ തകര്‍ന്നു

  
backup
June 04, 2017 | 4:05 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം : ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ല. മിക്കയിടങ്ങളിലും വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി പത്തരയോടെ വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് കപ്പല്‍ ചാലില്‍ സീനത്ത് ബീവിയുടെ വീട് തകര്‍ന്നു. ഇവരും രണ്ട് പെണ്‍മക്കളും പേരക്കുട്ടികളും വാടകക്ക് താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ചുവരിടിയുന്ന ശബ്ദം കേട്ട് സീനത്തും മക്കളും പുറത്തേക്ക് ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമീന എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുളളതാണ് വീട്. തകര ഷീറ്റുപാകിയ വീടിന്റ മേല്‍ക്കൂരയുടെപല ഭാഗങ്ങളും ഇളകിയിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീടിനകം ചോര്‍ന്നൊലിച്ചും ചുവരുകളില്‍ വെളളമിറങ്ങിയും ബലക്ഷയം സംഭവിച്ചിരുന്നു. ഇന്നലെ സന്ധ്യക്ക് ശേഷമുള്ള നിറുത്താതെയുള്ള മഴകൂടിയായപ്പോള്‍ വീടിന്റ ചുവരുകള്‍ നിലംപൊത്തി. വീട്ടുഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചേരി നിര്‍മാജനത്തിന്റ ഭാഗമായി പ്രദേശത്തെ വീടുകള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചപ്പോഴാണ് സീനത്ത് ബീവിയും കുടുംബവും വാടക വീട്ടിലേക്ക് തമസം മാറിയത്. 2015 ല്‍ ഇവരെ ഒഴിപ്പിക്കുമ്പോള്‍ ഒരു വര്‍ഷത്തിനുളളില്‍ ഫ്‌ളാറ്റിലേക്ക് മാറ്റാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാണം ഇതു വരെ പൂര്‍ത്തിയായിട്ടില്ല.വാടക വീട് തകര്‍ന്നതോടെ പെണ്‍മക്കളേയും കൊണ്ട് എവിടെ തലചായ്ക്കും എന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് സീനത്ത് ബീവി.
കഠിനംകുളം പുതുവല്‍ കോളനിയില്‍ റോബിന്റെ വീടും തകര്‍ന്നു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.ശക്തമായ കാറ്റിലും മഴയിലും ഷീറ്റിട്ട വീടിന്റെ ഭിത്തിയുടെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.


മരം വീണ് വീടിനു കേടുപാട്


നെടുമങ്ങാട്: ശക്തമായ മഴയില്‍ മരം മറിഞ്ഞു വീണ് വീടിന് കേടുപാട്. പറണ്ടോട് വിനോബാ നികേതന്‍ ഇടവന്‍കോണം ജിതിന്‍ ഭവനില്‍ മോഹന്‍കുമാറിന്റെ വീടിനാണ് കേടുപാടുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തില്‍ നിന്ന അക്കേഷ്യാ മരമാണ് മറിഞ്ഞു വീണത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  a day ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  a day ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  a day ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  a day ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  a day ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  a day ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  a day ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  a day ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  a day ago