
'മിന്നലില്‍' വലഞ്ഞ് യാത്രക്കാര്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകളുടെ നിയന്ത്രണം കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിപ്പോയിലും ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയപ്പോള്‍ വലഞ്ഞത് യാത്രക്കാര്‍. മൂന്നര മണിക്കൂര്‍ കെ.എസ്.ആര്‍.ടി.സി ബസോട്ടം നിലച്ചപ്പോള്‍ കൊയ്ത്ത് സ്വകാര്യ ബസുകള്‍ക്കും. ഇന്നലെ രാവിലെ 8.45 മുതല്‍ കോഴിക്കോട്ടുനിന്നുള്ള സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ റിസര്‍വേഷന്‍ കൗണ്ടറിന്റെ നിയന്ത്രണം കുടുംബശ്രീയെ ഏല്‍പ്പിക്കില്ലെന്നു രേഖാമൂലം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 12ഓടെയാണു സമരം അവസാനിപ്പിച്ചത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ സ്ഥലമില്ലാത്തതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസ് നിര്‍ത്തിയിട്ടാണു പല ജീവനക്കാരും മിന്നല്‍ സമരത്തില്‍ പങ്കെടുത്തത്. പൊലിസെത്തി സര്‍വിസ് പുനരാരംഭിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സര്‍വിസ് പുനരാരംഭിക്കാന്‍ ജീവനക്കാരില്‍ പലരും തയാറായില്ല. എന്നാല്‍ ചിലര്‍ പൊലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍വിസുകള്‍ നടത്തുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് പതിവ് യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യബസുകളെയാണ് ആശ്രയിച്ചത്. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ എത്തിയ മറ്റു ജില്ലകളില്‍ നിന്നുള്ള ബസുകളും മിന്നല്‍ പണിമുടക്കില്‍ പങ്കാളികളായതോടെ യാത്രക്കാരെല്ലാം മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. രാവിലെ ഓഫിസ് സമയം കഴിഞ്ഞാല്‍ തിരക്കു കുറവുള്ള സ്വകാര്യബസുകളില്‍ വന്‍ തിരക്കാണ് ഇതോടെ അനുഭവപ്പെട്ടത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കും തൃശൂര്‍ ജില്ലയിലേക്കുമുള്ള സ്വകാര്യബസുകളിലാണ് തിരക്ക് ഏറേയും അനുഭവപ്പെട്ടത്.
വിവിധ സ്ഥലങ്ങളില്‍നിന്ന് യാത്രക്കാരുമായി കോഴിക്കോട് ഡിപ്പോയിലെത്തിയ ദീര്‍ഘദൂര ബസുകള്‍ ഓടാതിരുന്നതോടെ ബസുകളെക്കൊണ്ട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും നിറഞ്ഞു. ബസുകളുടെ തിരക്ക് മാവൂര്‍ റോഡിലേക്ക് കടന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ഇന്നലെ രാവിലെ മുതലാണ് കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍പണിമുടക്കുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. കുടുംബശ്രീ ജിവനക്കാര്‍ പരിശീലനത്തിനെത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. ജീവനക്കാര്‍ കുടുംബശ്രീ അംഗങ്ങളെ തടയുമെന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പൊലിസ് നിലയുറപ്പിച്ചിരുന്നു. ട്രാഫിക് നോര്‍ത്ത് അസി. കമ്മിഷണര്‍ പി.കെ രാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമായിരുന്നു കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിലയുറപ്പിച്ചത്. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. അതിനിടെയാണ് തിരുവനന്തപുരത്തു സമരം നടത്തിയ ജീവനക്കാര്‍ക്കു നേരെ പൊലിസ് കൈയേറ്റമുണ്ടായത്. ഇതറിഞ്ഞതിനു ശേഷമാണ് ജീവനക്കാര്‍ സര്‍വിസ് നിര്‍ത്തിവച്ച് സമരം ശക്തമാക്കിയത്.
വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലേക്കും തെക്കന്‍ ജില്ലകളിലേക്കുമുള്ള കോഴിക്കോട്ടുനിന്നുള്ള സര്‍വിസുകള്‍ മൂന്നേ മുക്കാല്‍ മണിക്കൂറോളം പൂര്‍ണമായും നിലച്ചു. ജില്ലയുടെ വിവിധ മേഖലയിലേക്കുള്ള സര്‍വിസുകളും നിലച്ചു. ഇതോടെ രാവിലെ ജോലിസ്ഥലത്തേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും പോകാനായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ പെരുവഴിയിലായി. 9.30ന് സമരം ഒത്തുതീര്‍പ്പായെന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നാല്‍ സമരം ഒത്തുതീര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്നും യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ചര്‍ച്ച നടത്തിയതിനു ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നും ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബശ്രീ ജീവനക്കാര്‍ക്കുള്ള പരിശീലനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല കുടുംബശ്രീക്ക് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പുറമെ നിന്നുള്ളവരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് കടന്നുവരാന്‍ അനുവദിക്കില്ലെന്നാണു ജീവനക്കാരുടെ നിലപാട്. രാവിലെ ആറു മുതല്‍ രാത്രി പത്തരവരെയാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Kerala
• 2 months ago
പ്രിയ കൂട്ടുകാരന്‍ ഇനിയില്ല; മിഥുന്റെ സ്‌കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും
Kerala
• 2 months ago
അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്‍
Kerala
• 2 months ago
ഇതുവരെ ലോക്‌സഭയിലെത്തിയത് 18 മുസ്‍ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി
National
• 2 months ago
തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ട് നിയമം; 2025 ജനുവരി രണ്ടിന് ശേഷം 18 തികഞ്ഞവർക്ക് തദ്ദേശ വോട്ടില്ല
Kerala
• 2 months ago
രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ
Kerala
• 2 months ago
ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്
Kerala
• 2 months ago
ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ
Kerala
• 2 months ago
ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
Kerala
• 2 months ago
ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
Kerala
• 2 months ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 2 months ago
നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി
Kerala
• 2 months ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 2 months ago
നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി
Saudi-arabia
• 2 months ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 2 months ago
പാൽചുരത്തിൽ മണ്ണിടിച്ചിൽ; കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു
Kerala
• 2 months ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 2 months ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 2 months ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 2 months ago
ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 2 months ago
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍
Kerala
• 2 months ago