HOME
DETAILS

സ്‌കോള്‍ കേരളയിലെ ബന്ധു നിയമനം: പേരുവിവരങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം രംഗത്ത്

  
backup
August 23, 2019 | 2:45 PM

kin-appointment-in-scole-kerala-coment-vt-balram

കോഴിക്കോട്: സ്‌കോള്‍ കേരളയില്‍ സര്‍ക്കാര്‍ നടത്തുന്നത് പിന്‍വാതില്‍ നിയമനമാണെന്നാരോപിച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നിയമനം നേടിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടും രംഗത്തെത്തി. ഫേസ് ബുക്കില്‍ തന്നെയാണ് ബല്‍റാം പേരുവിവരങ്ങള്‍ വ്യക്തമാക്കിയത്. അദ്ദേഹം ഉന്നയിക്കുന്നത് ശരിയാണെങ്കില്‍ ഇവരെല്ലാവരും ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളോ പാര്‍ട്ടി പത്രത്തിലെ ജീവനക്കാരുടെ ബന്ധുക്കളോ ആണ്.

 

ഫേസ്ബുക്ക് കുറിപ്പ്

സ്‌കോള്‍ കേരളയില്‍ സര്‍ക്കാര്‍ നടത്താനിരിക്കുന്ന പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഗുണഭോക്താക്കളില്‍ ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ലേഖകന്റെ ഭാര്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പോസ്റ്റല്‍ സൂചിപ്പിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് രഘുനാഥ് മാട്ടുമ്മല്‍ എന്നൊരാള്‍ കടന്നുവന്ന് താനായിരുന്നു സ്റ്റാഫിലുണ്ടായിരുന്ന ഏക ദേശാഭിമാനി ലേഖകന്‍ എന്നും തന്നെ 'ബാലരാമന്‍' അപകീര്‍ത്തിപ്പെടുത്തുന്നു എന്നുമൊക്കെ പറഞ്ഞ് രോഷപ്രകടനം നടത്തുന്നുണ്ടായിരുന്നു.
ദേശാഭിമാനിയില്‍ എല്ലാവര്‍ക്കും പോരാളി ഷാജിയുടെ ഭാഷയും നിലവാരവുമാണോ എന്നാണ് അദ്ദേഹത്തിന്റെ കമന്റുകള്‍ കണ്ടാല്‍ തോന്നിപ്പോവുക. ഏതായാലും ഞാന്‍ അദ്ദേഹത്തെ ഉദ്ദേശിക്കുകയോ അദ്ദേഹത്തിന്റെ പേര് പോസ്റ്റില്‍ പരാമര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ശ്രീമതി ടീച്ചറുടെ സ്റ്റാഫിലുണ്ടായിരുന്ന ഗോപിയുടെ ഭാര്യ ജിഷയുടെ കാര്യമാണ് ഞാന്‍ പറഞ്ഞതെന്ന് വിശദീകരിച്ചപ്പോള്‍ അങ്ങനെയൊരു ലേഖകന്‍ ദേശാഭിമാനിയില്‍ ഇല്ല എന്നായി രഘുനാഥിന്റെ വാദം. നോക്കുമ്പോള്‍ ശരിയാണ്, ഗോപി ദേശാഭിമാനിയിലെ ലേഖകനല്ല, അവിടെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലാണത്രേ! എന്റെ പോസ്റ്റിന്റെ മെറിറ്റിനെ ചോദ്യം ചെയ്യാന്‍ ദേശാഭിമാനിക്കാരന്‍ കണ്ടെത്തിയ ഘടാഘടിയന്‍ ന്യായം നോക്കണേ!

ഏതായാലും ലഭ്യമായ അറിവുവച്ച് സ്‌കോള്‍ കേരളയില്‍ ഇപ്പോള്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ചിലരുടെയും അവരുടെ രാഷ്ട്രീയ സ്വാധീനമുള്ള ബന്ധുക്കളുടേയും പേരുവിവരങ്ങള്‍ താഴെക്കൊടുക്കുന്നു:

1. ഷീജ എന്‍. സെക്ഷന്‍ അസിസ്റ്റന്റ്. ഡി.വൈ.എഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി.

2. ജിഷ എസ്. ശ്രീമതി ടീച്ചറുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ ഗോപിയുടെ ഭാര്യ.

3. സുജാകുമാരി കെ, ദേശാഭിമാനി ജീവനക്കാരനായ ശ്രീകണ്ഠന്റെ ഭാര്യ

4. അനില ടി.എല്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐ.പി ബിനുവിന്റെ ഭാര്യ

5. ദീപ വി.എന്‍, ദേശാഭിമാനിയില്‍ ജീവനക്കാരനായിരുന്ന ഇപ്പോള്‍ പി.ആര്‍.ഡിയില്‍ ജോലിചെയ്യുന്ന സജീവ് പാഴൂരിന്റെ ഭാര്യ.

6. അജയകുമാര്‍ ടി.കെ, എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി

7. സജുകുമാര്‍ ജെഎസ്, ഊരൂട്ടമ്പലം ലോക്കല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ നായരുടെ മകന്‍.

8. പ്രീത കെപി, മേല്‍പ്പറഞ്ഞ സജുകുമാറിന്റെ ഭാര്യ.

9. നദീറ ബി, ചാല ഏരിയാ കമ്മിറ്റി നേതാവ് ഷാജഹാന്റെ ഭാര്യ.

10. ഗോപകുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സതീഷ് കുമാറിന്റെ സഹോദരന്‍.

11. മീര ടി ആര്‍, തൃശൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തക

12. അരുണ്‍ വി ഗോപന്‍, സിപിഎം പ്രവര്‍ത്തകന്‍

13. ഗിരീഷ് കുമാരന്‍ നായര്‍, പട്ടം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകന്‍

14. സുമേഷ് കുമാര്‍ ആര്‍.വി, തിരുവനന്തപുരത്തെ ആറാലുമ്മൂട് പാര്‍ട്ടി പ്രവര്‍ത്തകന്‍

15. ലസിത പി.പി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രജീന്ദ്രനാഥിന്റെ ഭാര്യ.

16. മനു, വടകര പാലയാട് നട ബ്രാഞ്ച് സെക്രട്ടറി

17. രേഖ, താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം സുധാകരന്റെ ഭാര്യ.

മേല്‍പ്പറഞ്ഞ പേരുകളിലെ കുത്തോ കോമയോ ഇനീഷ്യലോ മാറി എന്നും പറഞ്ഞ് വിഷയം വഴിതിരിക്കാന്‍ സൈബര്‍ സിപിഎമ്മുകാര്‍ ഇനിയും വരുമായിരിക്കും. എന്നാലും നിയമവിരുദ്ധമായ ബന്ധു നിയമന നീക്കത്തെ തുറന്നുകാട്ടാനുള്ള ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തം എനിക്ക് നിര്‍വ്വഹിച്ചേ പറ്റൂ.

സ്‌കോള്‍ കേരളയിലെ മുഴുവന്‍ സ്ഥിര നിയമനങ്ങളും പി.എസ്.സി ക്ക് വിടണം. പിന്‍വാതിലിലൂടെ കയറി വന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  2 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  2 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  2 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  2 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  2 days ago