HOME
DETAILS

വിവരങ്ങള്‍ ചോര്‍ത്തിയത് സ്വകാര്യതാ ലംഘനം; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  
February 24, 2026 | 6:10 AM

kerala-high-court-criticises-cm-office-spark-data-privacy-breach

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്ക് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ നടപടി പ്രഥമദൃഷ്ട്യാ തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫിസിന് എങ്ങനെ സ്പാര്‍ക്കിലെ വിവരങ്ങള്‍ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടിസ് അയച്ചു. 

മലപ്പുറം കെ.ടി.എം കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ പി. റഷീദ് അഹമ്മദ്, തിരുവനന്തപുരം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പിലെ ജീവനക്കാരന്‍ കെ.എം അനില്‍ കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ക്ഷാമബത്തയുള്‍പ്പെടെ വര്‍ധിപ്പിച്ചത് എടുത്തുകാണിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പുകളും ഹരജിക്കാര്‍ ഹാജരാക്കി.

ജീവനക്കാരുടെ സ്വകാര്യ ഫോണ്‍നമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പളസോഫ്റ്റ്വേറായ സ്പാര്‍ക്കില്‍നിന്നുള്ള ഡേറ്റാ ചോര്‍ത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷസര്‍വീസ് സംഘടനകള്‍ ആരോപിച്ചിരുന്നു. ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് വ്യക്തിഗത ഫോണ്‍നമ്പറും മറ്റുവിവരങ്ങള്‍ സ്പാര്‍ക്കിന് കൈമാറിയിട്ടുള്ളത്. സുരക്ഷിതമായി സൂക്ഷിച്ച വിവരങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മേലുദ്യോഗസ്ഥര്‍ക്കും വേതനനിര്‍ണയ വിതരണ മേലധികാരികള്‍ക്കും ധനവകുപ്പിലെ സ്പാര്‍ക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനും പി.എം.യുവിനും മാത്രമാണ് കൈകാര്യം ചെയ്യാനാവുക.മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങള്‍ എങ്ങനെ കിട്ടിയെന്നത് അവ്യക്തമാണ്.

 

 

 

The Kerala High Court has sharply criticised the Chief Minister’s Office over allegations that phone numbers of government employees were collected from the SPARK salary management portal and used to circulate WhatsApp messages promoting government achievements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ: ലേയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ അടിയന്തരമായി തിരിച്ചിറക്കി

National
  •  an hour ago
No Image

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: മരിച്ചത് കോട്ടയം സ്വദേശിനിയെന്ന് സംശയം

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ചികിത്സ നടത്തണം; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി

Kerala
  •  2 hours ago
No Image

പാരിതോഷികം കിട്ടാൻ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ വെച്ചു; വഡോദരയിൽ റെയിൽവേ കരാറുകാരൻ പിടിയിൽ

latest
  •  3 hours ago
No Image

എ.ഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും അറസ്റ്റില്‍ 

National
  •  3 hours ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി അന്തരിച്ചു

Kuwait
  •  3 hours ago
No Image

പാലക്കാട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

Kerala
  •  3 hours ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിൽ ചക്രവാതച്ചുഴി; കേരത്തിൽ 27 വരെ മഴക്ക് സാധ്യത

Kerala
  •  4 hours ago
No Image

നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ 

Kerala
  •  4 hours ago
No Image

ബഹ്‌റൈനില്‍ 57 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; ചില ബാഗുകള്‍ക്ക് ഇളവ്

Environment
  •  4 hours ago