HOME
DETAILS

കോഴിക്കോട്-പാലക്കാട് ദേശീയ പാത വികസനം ഒരു മാസത്തിനകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

  
backup
June 09, 2017 | 11:39 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6

 

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് എം.ബി. രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ പാത വികസനം നടത്തുക. ഒന്നാം പാക്കേജില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയും രണ്ടാം പാക്കേജില്‍ താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയും മൂന്നാം പാക്കേജില്‍ കുമരംപുത്തൂരില്‍നിന്നാരംഭിച്ച് ചൂരിയോട് അവസാനിക്കുന്ന ഭാഗം വരെയാണ് വികസനം നടക്കുക.
ആദ്യ പാക്കേജിന് 294.26 കോടി തുകക്ക് രണ്ട് വരി പാതയായി വികസിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആയതിന്റെ സ്ഥലമേറ്റെടുപ്പ് തുക കുറച്ച് 173.05 കോടി തുകയ്ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവര്‍ത്തനമേറ്റെടുത്തിട്ടുണ്ട്. 2017 ഏപ്രില്‍ 11-നാണ് എഗ്രിമെന്റ് തിയതി . 730 ദിവസത്തിനകം ദേശീയ പാത വികസനം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം പാലിക്കുന്നതിന് നടപടിക്രമങ്ങള്‍ സമയബന്ധിതമാക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ 12 ഏക്കറോളം സ്ഥലം ഒരുമാസത്തിനകം ഏറ്റെടുക്കും. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതര്‍ എസ്റ്റിമേറ്റ് തുക ലഭിക്കുന്ന മുറയ്ക്ക് ഏകോപനത്തോടെ പാതവികസനത്തിന് തടസ്സമായി നില്‍ക്കുന്ന വസ്തുവകകള്‍ നീക്കം ചെയ്യും.
നീക്കം ചെയ്യേണ്ട സ്വകാര്യകെട്ടിട ഉടമകള്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പി.ഡബ്ല്യൂ അധികൃതരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാവും പൊതുകെട്ടിടങ്ങള്‍ നിക്കുക.
സര്‍വ്വെ നമ്പറുകളില്‍ അവ്യക്തത ഉണ്ടെങ്കില്‍ അവ ജൂണ്‍ 15നകം നീക്കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലവില അര്‍ഹമായ രീതിയില്‍തന്നെ നിശ്ചയിച്ചുകൊണ്ടാവും ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള സഹായം ജില്ലാ ഭരണകാര്യാലയം ഉറപ്പാക്കി.
പൊതുമരാമത്ത് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം.എസ്. വിജയന്‍, പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  18 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  18 days ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  18 days ago
No Image

സൗദിയിലെ കനത്ത മഴയിൽ പിക്കപ്പ് ഒഴുക്കിൽപ്പെട്ടു

Saudi-arabia
  •  18 days ago
No Image

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

National
  •  18 days ago
No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  18 days ago
No Image

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

Weather
  •  18 days ago
No Image

കേരളത്തിൽ തൊഴിൽ നിയമം പഠിക്കാൻ സമിതി; ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

Kerala
  •  18 days ago
No Image

വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്

Kerala
  •  18 days ago
No Image

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Kerala
  •  18 days ago