HOME
DETAILS

കോഴിക്കോട്-പാലക്കാട് ദേശീയ പാത വികസനം ഒരു മാസത്തിനകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

  
backup
June 09, 2017 | 11:39 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6

 

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് എം.ബി. രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ പാത വികസനം നടത്തുക. ഒന്നാം പാക്കേജില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയും രണ്ടാം പാക്കേജില്‍ താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയും മൂന്നാം പാക്കേജില്‍ കുമരംപുത്തൂരില്‍നിന്നാരംഭിച്ച് ചൂരിയോട് അവസാനിക്കുന്ന ഭാഗം വരെയാണ് വികസനം നടക്കുക.
ആദ്യ പാക്കേജിന് 294.26 കോടി തുകക്ക് രണ്ട് വരി പാതയായി വികസിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആയതിന്റെ സ്ഥലമേറ്റെടുപ്പ് തുക കുറച്ച് 173.05 കോടി തുകയ്ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവര്‍ത്തനമേറ്റെടുത്തിട്ടുണ്ട്. 2017 ഏപ്രില്‍ 11-നാണ് എഗ്രിമെന്റ് തിയതി . 730 ദിവസത്തിനകം ദേശീയ പാത വികസനം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം പാലിക്കുന്നതിന് നടപടിക്രമങ്ങള്‍ സമയബന്ധിതമാക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ 12 ഏക്കറോളം സ്ഥലം ഒരുമാസത്തിനകം ഏറ്റെടുക്കും. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതര്‍ എസ്റ്റിമേറ്റ് തുക ലഭിക്കുന്ന മുറയ്ക്ക് ഏകോപനത്തോടെ പാതവികസനത്തിന് തടസ്സമായി നില്‍ക്കുന്ന വസ്തുവകകള്‍ നീക്കം ചെയ്യും.
നീക്കം ചെയ്യേണ്ട സ്വകാര്യകെട്ടിട ഉടമകള്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പി.ഡബ്ല്യൂ അധികൃതരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാവും പൊതുകെട്ടിടങ്ങള്‍ നിക്കുക.
സര്‍വ്വെ നമ്പറുകളില്‍ അവ്യക്തത ഉണ്ടെങ്കില്‍ അവ ജൂണ്‍ 15നകം നീക്കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലവില അര്‍ഹമായ രീതിയില്‍തന്നെ നിശ്ചയിച്ചുകൊണ്ടാവും ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള സഹായം ജില്ലാ ഭരണകാര്യാലയം ഉറപ്പാക്കി.
പൊതുമരാമത്ത് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം.എസ്. വിജയന്‍, പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാൻ അല്ല": ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ രാജി ചർച്ചകൾ; തീരുമാനം ബിസിസിഐക്ക് വിട്ട് ഗൗതം ഗംഭീർ

Cricket
  •  11 days ago
No Image

പ്രവാസികൾക്ക് വമ്പൻ ഓഫറുമായി ഇത്തിഹാദും ഇൻഡിഗോയും; കുറഞ്ഞ ചെലവിൽ നാട്ടിലെത്താം

uae
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് തിരിച്ചടി, ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

Kerala
  •  11 days ago
No Image

'ചികിത്സാ ചെലവ് പ്രദര്‍ശിപ്പിക്കണം'പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  11 days ago
No Image

ഖത്തര്‍ - അസര്‍ബൈജാന്‍ പങ്കാളിത്തത്തിന് പുതു ചുവടുവെപ്പ്

qatar
  •  12 days ago
No Image

പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് രക്ഷിതാവ്; മരിച്ചത് വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞ്

Kerala
  •  12 days ago
No Image

മുസ്ലിം മന്ത്രിമാര്‍ ഇല്ലാത്തത് മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തത് കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

Kerala
  •  12 days ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  12 days ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  12 days ago