HOME
DETAILS

കോഴിക്കോട്-പാലക്കാട് ദേശീയ പാത വികസനം ഒരു മാസത്തിനകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

  
backup
June 09, 2017 | 11:39 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6

 

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് എം.ബി. രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ പാത വികസനം നടത്തുക. ഒന്നാം പാക്കേജില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയും രണ്ടാം പാക്കേജില്‍ താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയും മൂന്നാം പാക്കേജില്‍ കുമരംപുത്തൂരില്‍നിന്നാരംഭിച്ച് ചൂരിയോട് അവസാനിക്കുന്ന ഭാഗം വരെയാണ് വികസനം നടക്കുക.
ആദ്യ പാക്കേജിന് 294.26 കോടി തുകക്ക് രണ്ട് വരി പാതയായി വികസിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആയതിന്റെ സ്ഥലമേറ്റെടുപ്പ് തുക കുറച്ച് 173.05 കോടി തുകയ്ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവര്‍ത്തനമേറ്റെടുത്തിട്ടുണ്ട്. 2017 ഏപ്രില്‍ 11-നാണ് എഗ്രിമെന്റ് തിയതി . 730 ദിവസത്തിനകം ദേശീയ പാത വികസനം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം പാലിക്കുന്നതിന് നടപടിക്രമങ്ങള്‍ സമയബന്ധിതമാക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ 12 ഏക്കറോളം സ്ഥലം ഒരുമാസത്തിനകം ഏറ്റെടുക്കും. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതര്‍ എസ്റ്റിമേറ്റ് തുക ലഭിക്കുന്ന മുറയ്ക്ക് ഏകോപനത്തോടെ പാതവികസനത്തിന് തടസ്സമായി നില്‍ക്കുന്ന വസ്തുവകകള്‍ നീക്കം ചെയ്യും.
നീക്കം ചെയ്യേണ്ട സ്വകാര്യകെട്ടിട ഉടമകള്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പി.ഡബ്ല്യൂ അധികൃതരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാവും പൊതുകെട്ടിടങ്ങള്‍ നിക്കുക.
സര്‍വ്വെ നമ്പറുകളില്‍ അവ്യക്തത ഉണ്ടെങ്കില്‍ അവ ജൂണ്‍ 15നകം നീക്കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലവില അര്‍ഹമായ രീതിയില്‍തന്നെ നിശ്ചയിച്ചുകൊണ്ടാവും ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള സഹായം ജില്ലാ ഭരണകാര്യാലയം ഉറപ്പാക്കി.
പൊതുമരാമത്ത് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം.എസ്. വിജയന്‍, പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്

Kerala
  •  4 days ago
No Image

'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

Kerala
  •  4 days ago
No Image

ഹൃദ്രോഗികൾക്ക് ആശ്വാസം; അപകടസാധ്യത കുറയ്ക്കുന്ന 'ഇൻപെഫ' മരുന്നിന് യുഎഇയുടെ പച്ചക്കൊടി

uae
  •  4 days ago
No Image

ചേലക്കര പഞ്ചായത്ത് മെമ്പർ രാജിവെച്ചു: നടപടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ

Kerala
  •  4 days ago
No Image

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

Football
  •  4 days ago
No Image

എയിംസ് ഇപ്പോൾ തെങ്കാശിയിയിൽ വന്നാലും മതി; വോട്ട് തട്ടാൻ എന്ത് പ്രഖ്യാപനവും നടത്തും; സുരേഷ് ഗോപിക്കെതിരെ പരിഹാസ ശരങ്ങളുമായി ഗണേഷ് കുമാർ

Kerala
  •  4 days ago
No Image

ഇന്ത്യൻ ടീമിലേക്ക് 26കാരൻ; പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു

Cricket
  •  4 days ago
No Image

ജാമ്യവ്യവസ്ഥ ലംഘിച്ചു; അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ്

Kerala
  •  4 days ago
No Image

ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  4 days ago
No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  4 days ago