HOME
DETAILS

അഷ്ടമുടിക്കായലിലെ മാലിന്യം: സബ് ജഡ്ജ് സുധാകാന്ത് പൈ സ്ഥലപരിശോധന നടത്തി

  
backup
October 26, 2018 | 5:08 AM

%e0%b4%85%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

കൊല്ലം: അഷ്ടമുടിക്കായലിലെ മാലിന്യം സംബന്ധിച്ച് കൊല്ലം ലീഗല്‍ സര്‍വിസസ് അതോരിറ്റിയില്‍ ലഭിച്ച ഹരജിയുടെ തുടര്‍ നടപടികളുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വിസസ് അതോരിറ്റി സെക്രട്ടറി സബ് ജഡ്ജ് സുധാകാന്ത് പൈ സ്ഥലപരിശോധന നടത്തി. കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും ഹര്‍ജി കക്ഷികളായ അഡ്വ. ബോറിസ് പോള്‍, അഡ്വ. രാഹുല്‍ വി.ഐ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപത്തെ കായല്‍ ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ അവസ്ഥ സബ് ജഡ്ജ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മദ്യക്കുപ്പികളുടെ കൂമ്പാരമായിരുന്നു അവിടെ. ഗാര്‍ഹിക മാലിന്യങ്ങള്‍ കൂടാതെ കച്ചവട, വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങളും നിക്ഷേപിക്കപ്പെട്ടിരുന്നു. വീടുകളിലെയും മറ്റും മനുഷ്യ മാലിന്യങ്ങള്‍ ഓവുകളിലൂടെ നേരിട്ട് കായലിലേക്ക് ഒഴുക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഡി.ടി.പി.സി, പി.ഡബ്ല്യു.ഡി, പൊലിസ്, കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോരിറ്റി, സ്റ്റേറ്റ് വെറ്റ്‌ലാന്‍ഡ് അതോരിറ്റി,
ഡയരക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് എന്നീ സ്ഥാപനങ്ങളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ ലീഗല്‍ സര്‍വിസസ് അതോരിറ്റി ഹരജി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യം ഉടനെ നീക്കം ചെയ്യാനും മേലില്‍ മാലിന്യം ശേഖരിക്കപ്പെടുന്നത് ഒഴിവാക്കാനും സാധ്യമായ നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ജഡ്ജ് വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചു. കേസ് നവംബറില്‍ വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  a day ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  a day ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  a day ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  a day ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  a day ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  a day ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  a day ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  a day ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  a day ago