HOME
DETAILS

അവസാന നാളുകളില്‍ കണ്ടത് മതവിശ്വാസിയായ പുനത്തിലിനെ: സഹോദരന്‍

  
backup
October 30, 2018 | 8:12 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d


കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അവസാനകാലത്ത് സുഹൃത്തുകളില്‍ നിന്നകറ്റി കുടുംബക്കാര്‍ കൊല്ലുകയായിരുന്നുവെന്ന എഴുത്തുകാരന്‍ വി.ആര്‍ സുധീഷിന്റെ പ്രസ്താവനക്കെതിരേ കുടുംബം രംഗത്ത്. ചിലര്‍ പ്രസ്താവനകള്‍ നടത്തി പുനത്തില്‍ കുടുംബത്തെ അവഹേളിക്കുകയാണ്.
രണ്ടാംതവണയാണ് സുധീഷ് ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നത്. സുധീഷിനെതിരേ നിയമനടപടിയെ കുറിച്ച് പുനത്തില്‍ കുടുംബം ആലോചിക്കുകയാണെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു. 2014 മുതല്‍ ഞാന്‍ കുഞ്ഞിക്കയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവസാനകാലത്ത് പരിചരിച്ചതും ചികിത്സക്കായി പണം ചെലവിട്ടതും മക്കളും കുടുംബവുമാണ്. അവസാനം കുടുംബം ഒറ്റപ്പെടുത്തി കൊന്നുവെന്നുള്ള സുധീഷിന്റെ അഭിപ്രായം ശരിയല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മദ്യപാനം കൊണ്ടല്ല പുനത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കുളിമുറിയില്‍ വീണിരുന്ന അദ്ദേഹത്തിന്റെ ഓര്‍മക്ക് ചെറിയ തോതില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ അവസാന നാളുകളില്‍ മതജീവിതം നയിക്കുന്ന പുനത്തിലിനെയാണ് താന്‍ കണ്ടിരുന്നതെന്നും ഇസ്മാഈല്‍ പറയുന്നു.
ആയിടക്ക് ഖുര്‍ആന്‍ പാരായണത്തിനുവരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചില വാചകങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തുടര്‍ച്ചയായി ഓതുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. 'യാ അയ്യുഹന്നാസ് 'എന്ന നോവല്‍ എഴുതണമെന്നും കുഞ്ഞിക്ക ആഗ്രഹിച്ചിരുന്നു. ചിലര്‍ പറഞ്ഞുപരത്തി അദ്ദേഹത്തെ മതവിരോധിയാക്കിയിരിക്കുകയാണ്.
അക്കാലത്ത് പുനത്തില്‍ വീട്ടുതടങ്കലിലായിരുന്നു എന്നുവരെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ജീവിതകാലത്ത് പുനത്തിലിന്റെ സമീപം ആരുവന്നാലും ഞങ്ങള്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ല. മദ്യപാനം നിര്‍ത്തിയ പുനത്തിലിനെ കാണാന്‍ ചിലര്‍ മദ്യവുമായി വന്നപ്പോള്‍ കുടുംബം തടഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അല്ലാതെ ഒരു സാഹിത്യകാരന്മാരേയും തടഞ്ഞിട്ടില്ല. സുധീഷിനേയും കൊണ്ടു ഞാന്‍ പുനത്തിലിന്റെ അടുത്തുപോയിട്ടുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊള്ളുന്ന ചൂടിന് ആശ്വാസം; ഡല്‍ഹിയില്‍ മഴ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം

Kerala
  •  8 hours ago
No Image

ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  8 hours ago
No Image

ദുബൈ മറീനയിലും അൽ സൂഫൂഹിലും ഉഗ്രശബ്ദം; വ്യോമപ്രതിരോധ സംവിധാനം ഭീഷണികളെ തകർത്തു

uae
  •  9 hours ago
No Image

വാഹന ഉടമകള്‍ക്ക് വന്‍ ആശ്വാസം; ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്; കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിച്ചു

Kerala
  •  9 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് 2026: ഒരുക്കങ്ങൾ പൂർത്തിയായി; തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

Kerala
  •  9 hours ago
No Image

ടെലികോം കമ്പനികളുടെ കൊള്ള; രാജ്യസഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് രാഘവ് ഛദ്ദ എം.പി

National
  •  9 hours ago
No Image

സമ്മര്‍ദം തുടര്‍ന്ന് സുധാകരന്‍; നാളെ ഡല്‍ഹിയിലേക്കില്ല, ഇടഞ്ഞ് ജില്ലാ നേതൃത്വം

Kerala
  •  10 hours ago
No Image

അര ലക്ഷത്തോളം ഹോട്ടലുകൾ അടച്ചു; തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച

Kerala
  •  10 hours ago
No Image

പാചക വാതക പ്രതിസന്ധി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകം

National
  •  10 hours ago
No Image

സോനം വാങ്ചുക്കിന്റെ കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്രം

National
  •  10 hours ago