HOME
DETAILS

അവസാന നാളുകളില്‍ കണ്ടത് മതവിശ്വാസിയായ പുനത്തിലിനെ: സഹോദരന്‍

  
backup
October 30, 2018 | 8:12 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d


കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അവസാനകാലത്ത് സുഹൃത്തുകളില്‍ നിന്നകറ്റി കുടുംബക്കാര്‍ കൊല്ലുകയായിരുന്നുവെന്ന എഴുത്തുകാരന്‍ വി.ആര്‍ സുധീഷിന്റെ പ്രസ്താവനക്കെതിരേ കുടുംബം രംഗത്ത്. ചിലര്‍ പ്രസ്താവനകള്‍ നടത്തി പുനത്തില്‍ കുടുംബത്തെ അവഹേളിക്കുകയാണ്.
രണ്ടാംതവണയാണ് സുധീഷ് ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നത്. സുധീഷിനെതിരേ നിയമനടപടിയെ കുറിച്ച് പുനത്തില്‍ കുടുംബം ആലോചിക്കുകയാണെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു. 2014 മുതല്‍ ഞാന്‍ കുഞ്ഞിക്കയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവസാനകാലത്ത് പരിചരിച്ചതും ചികിത്സക്കായി പണം ചെലവിട്ടതും മക്കളും കുടുംബവുമാണ്. അവസാനം കുടുംബം ഒറ്റപ്പെടുത്തി കൊന്നുവെന്നുള്ള സുധീഷിന്റെ അഭിപ്രായം ശരിയല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മദ്യപാനം കൊണ്ടല്ല പുനത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കുളിമുറിയില്‍ വീണിരുന്ന അദ്ദേഹത്തിന്റെ ഓര്‍മക്ക് ചെറിയ തോതില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ അവസാന നാളുകളില്‍ മതജീവിതം നയിക്കുന്ന പുനത്തിലിനെയാണ് താന്‍ കണ്ടിരുന്നതെന്നും ഇസ്മാഈല്‍ പറയുന്നു.
ആയിടക്ക് ഖുര്‍ആന്‍ പാരായണത്തിനുവരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചില വാചകങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തുടര്‍ച്ചയായി ഓതുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. 'യാ അയ്യുഹന്നാസ് 'എന്ന നോവല്‍ എഴുതണമെന്നും കുഞ്ഞിക്ക ആഗ്രഹിച്ചിരുന്നു. ചിലര്‍ പറഞ്ഞുപരത്തി അദ്ദേഹത്തെ മതവിരോധിയാക്കിയിരിക്കുകയാണ്.
അക്കാലത്ത് പുനത്തില്‍ വീട്ടുതടങ്കലിലായിരുന്നു എന്നുവരെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ജീവിതകാലത്ത് പുനത്തിലിന്റെ സമീപം ആരുവന്നാലും ഞങ്ങള്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ല. മദ്യപാനം നിര്‍ത്തിയ പുനത്തിലിനെ കാണാന്‍ ചിലര്‍ മദ്യവുമായി വന്നപ്പോള്‍ കുടുംബം തടഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അല്ലാതെ ഒരു സാഹിത്യകാരന്മാരേയും തടഞ്ഞിട്ടില്ല. സുധീഷിനേയും കൊണ്ടു ഞാന്‍ പുനത്തിലിന്റെ അടുത്തുപോയിട്ടുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  4 hours ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  5 hours ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  5 hours ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  5 hours ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  5 hours ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  6 hours ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  6 hours ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  6 hours ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  6 hours ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  6 hours ago