HOME
DETAILS

അവസാന നാളുകളില്‍ കണ്ടത് മതവിശ്വാസിയായ പുനത്തിലിനെ: സഹോദരന്‍

  
backup
October 30, 2018 | 8:12 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d


കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അവസാനകാലത്ത് സുഹൃത്തുകളില്‍ നിന്നകറ്റി കുടുംബക്കാര്‍ കൊല്ലുകയായിരുന്നുവെന്ന എഴുത്തുകാരന്‍ വി.ആര്‍ സുധീഷിന്റെ പ്രസ്താവനക്കെതിരേ കുടുംബം രംഗത്ത്. ചിലര്‍ പ്രസ്താവനകള്‍ നടത്തി പുനത്തില്‍ കുടുംബത്തെ അവഹേളിക്കുകയാണ്.
രണ്ടാംതവണയാണ് സുധീഷ് ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നത്. സുധീഷിനെതിരേ നിയമനടപടിയെ കുറിച്ച് പുനത്തില്‍ കുടുംബം ആലോചിക്കുകയാണെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു. 2014 മുതല്‍ ഞാന്‍ കുഞ്ഞിക്കയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവസാനകാലത്ത് പരിചരിച്ചതും ചികിത്സക്കായി പണം ചെലവിട്ടതും മക്കളും കുടുംബവുമാണ്. അവസാനം കുടുംബം ഒറ്റപ്പെടുത്തി കൊന്നുവെന്നുള്ള സുധീഷിന്റെ അഭിപ്രായം ശരിയല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മദ്യപാനം കൊണ്ടല്ല പുനത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കുളിമുറിയില്‍ വീണിരുന്ന അദ്ദേഹത്തിന്റെ ഓര്‍മക്ക് ചെറിയ തോതില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ അവസാന നാളുകളില്‍ മതജീവിതം നയിക്കുന്ന പുനത്തിലിനെയാണ് താന്‍ കണ്ടിരുന്നതെന്നും ഇസ്മാഈല്‍ പറയുന്നു.
ആയിടക്ക് ഖുര്‍ആന്‍ പാരായണത്തിനുവരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചില വാചകങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തുടര്‍ച്ചയായി ഓതുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. 'യാ അയ്യുഹന്നാസ് 'എന്ന നോവല്‍ എഴുതണമെന്നും കുഞ്ഞിക്ക ആഗ്രഹിച്ചിരുന്നു. ചിലര്‍ പറഞ്ഞുപരത്തി അദ്ദേഹത്തെ മതവിരോധിയാക്കിയിരിക്കുകയാണ്.
അക്കാലത്ത് പുനത്തില്‍ വീട്ടുതടങ്കലിലായിരുന്നു എന്നുവരെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ജീവിതകാലത്ത് പുനത്തിലിന്റെ സമീപം ആരുവന്നാലും ഞങ്ങള്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ല. മദ്യപാനം നിര്‍ത്തിയ പുനത്തിലിനെ കാണാന്‍ ചിലര്‍ മദ്യവുമായി വന്നപ്പോള്‍ കുടുംബം തടഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അല്ലാതെ ഒരു സാഹിത്യകാരന്മാരേയും തടഞ്ഞിട്ടില്ല. സുധീഷിനേയും കൊണ്ടു ഞാന്‍ പുനത്തിലിന്റെ അടുത്തുപോയിട്ടുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  5 hours ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  6 hours ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  7 hours ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  7 hours ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  7 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  7 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  8 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  8 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  9 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  9 hours ago