HOME
DETAILS

അവസാന നാളുകളില്‍ കണ്ടത് മതവിശ്വാസിയായ പുനത്തിലിനെ: സഹോദരന്‍

  
backup
October 30, 2018 | 8:12 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d


കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അവസാനകാലത്ത് സുഹൃത്തുകളില്‍ നിന്നകറ്റി കുടുംബക്കാര്‍ കൊല്ലുകയായിരുന്നുവെന്ന എഴുത്തുകാരന്‍ വി.ആര്‍ സുധീഷിന്റെ പ്രസ്താവനക്കെതിരേ കുടുംബം രംഗത്ത്. ചിലര്‍ പ്രസ്താവനകള്‍ നടത്തി പുനത്തില്‍ കുടുംബത്തെ അവഹേളിക്കുകയാണ്.
രണ്ടാംതവണയാണ് സുധീഷ് ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നത്. സുധീഷിനെതിരേ നിയമനടപടിയെ കുറിച്ച് പുനത്തില്‍ കുടുംബം ആലോചിക്കുകയാണെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു. 2014 മുതല്‍ ഞാന്‍ കുഞ്ഞിക്കയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവസാനകാലത്ത് പരിചരിച്ചതും ചികിത്സക്കായി പണം ചെലവിട്ടതും മക്കളും കുടുംബവുമാണ്. അവസാനം കുടുംബം ഒറ്റപ്പെടുത്തി കൊന്നുവെന്നുള്ള സുധീഷിന്റെ അഭിപ്രായം ശരിയല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മദ്യപാനം കൊണ്ടല്ല പുനത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കുളിമുറിയില്‍ വീണിരുന്ന അദ്ദേഹത്തിന്റെ ഓര്‍മക്ക് ചെറിയ തോതില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ അവസാന നാളുകളില്‍ മതജീവിതം നയിക്കുന്ന പുനത്തിലിനെയാണ് താന്‍ കണ്ടിരുന്നതെന്നും ഇസ്മാഈല്‍ പറയുന്നു.
ആയിടക്ക് ഖുര്‍ആന്‍ പാരായണത്തിനുവരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചില വാചകങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തുടര്‍ച്ചയായി ഓതുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. 'യാ അയ്യുഹന്നാസ് 'എന്ന നോവല്‍ എഴുതണമെന്നും കുഞ്ഞിക്ക ആഗ്രഹിച്ചിരുന്നു. ചിലര്‍ പറഞ്ഞുപരത്തി അദ്ദേഹത്തെ മതവിരോധിയാക്കിയിരിക്കുകയാണ്.
അക്കാലത്ത് പുനത്തില്‍ വീട്ടുതടങ്കലിലായിരുന്നു എന്നുവരെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ജീവിതകാലത്ത് പുനത്തിലിന്റെ സമീപം ആരുവന്നാലും ഞങ്ങള്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ല. മദ്യപാനം നിര്‍ത്തിയ പുനത്തിലിനെ കാണാന്‍ ചിലര്‍ മദ്യവുമായി വന്നപ്പോള്‍ കുടുംബം തടഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അല്ലാതെ ഒരു സാഹിത്യകാരന്മാരേയും തടഞ്ഞിട്ടില്ല. സുധീഷിനേയും കൊണ്ടു ഞാന്‍ പുനത്തിലിന്റെ അടുത്തുപോയിട്ടുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹത്ത മലനിരകളിൽ വഴിതെറ്റി വിനോദസഞ്ചാരി; രക്ഷകരായി ദുബൈ പൊലിസ്; സന്ദർശകർക്ക് കർശന സുരക്ഷാ നിർദ്ദേശം

uae
  •  4 days ago
No Image

ഒമാനില്‍ ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് ലോങ് വീക്കെന്‍ഡ്

oman
  •  4 days ago
No Image

ടി-20 കരിയറിൽ പുതു ചരിത്രം കുറിക്കാൻ സഞ്ജു സാംസൺ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഹബ്ബ്; ദുബൈ അൽ മക്തൂം വിമാനത്താവള വികസനത്തിന്റെ ഒന്നാം ഘട്ടം 2032-ൽ യാഥാർത്ഥ്യമാകും

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നടപടി; എ.പത്മകുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

യുഎസ്-ഇറാൻ കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവ്; അടുത്ത മാസം യുഎഇയിൽ പെട്രോൾ വില കുറഞ്ഞേക്കും

uae
  •  4 days ago
No Image

ക്രിക്കറ്റിലെ 'സ്നിക്കോ' ഫുട്ബോളിൽ വില്ലനായി, പിന്നെ ഹീറോയുമായി; സ്വാൻബെർഗിന്റെ ചരിത്ര ഗോൾ പിറന്നതിങ്ങനെ

Football
  •  4 days ago
No Image

യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ

uae
  •  4 days ago
No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  4 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  4 days ago

No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  4 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  4 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  4 days ago