
പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ
ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടി20 പരമ്പര ലക്ഷ്യംവച്ച് രോഹിതും സംഘവും ഇന്നിറങ്ങും. രാത്രി ഏഴിന് ലഖ്‌നൗവിലെ ഇക്കാന ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ടി20 ചാംപ്യന്മാരോട് ആദ്യ മത്സരത്തില്‍ ഒന്ന് പതറിയെങ്കിലും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ രോഹിത്തിന്റെ കീഴിലിറങ്ങുന്ന ഇന്ത്യന്‍ പട വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ചാവും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബൗളിങ്‌നിര മികവു കാട്ടിയത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നുണ്ട്.
ബാറ്റിങ്‌നിര കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്നത്തെ മത്സരവും ഇന്ത്യക്ക് അനായാസം കൈപ്പിടിയിലൊതുക്കാനാവും. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മോശം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഈഡന്‍ ഗാര്‍ഡനില്‍ വിന്‍ഡീസ് വെല്ലുവിളി മറികടന്ന് വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ടി20 ചാംപ്യന്മാരെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടിയത്.
ബൗളര്‍മാര്‍ അടക്കിവാണ കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡനില്‍ ടോസ് ലഭിച്ചതോടെ ക്യാപ്റ്റന്‍ രോഹിത്തിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു പിന്നീട് കണ്ടത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിനെ ഉമേഷ് യാദവ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവും ഖലീല്‍ അഹമ്മദും ക്രുണാല്‍ പാണ്ഡ്യയും മികച്ച പന്തുകളെറിഞ്ഞതോടെ വിന്‍ഡീസ് ബാറ്റിങ്‌നിര ഓരോരുത്തരായി പവലിയനിലേക്കെത്തി. വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത് കുല്‍ദീപ് യാദവാണ്. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം പിഴുതത്. വിന്‍ഡീസ് മധ്യനിരയിലെ കരുത്തന്‍മാരായ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഡാരന്‍ ബ്രാവോ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് പവലിയനിലേക്ക് മടക്കിയത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് ഖലീല്‍ അഹമ്മദും ക്രുനാല്‍ പാണ്ഡ്യയും കാഴ്ചവച്ചത്. ബൗളിങില്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ക്രുണാല്‍ ബാറ്റിങില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയുടെ സമ്മര്‍ദമില്ലാതാക്കി. അവസാന ഓവറുകളില്‍ പുറത്താവാതെ ഒന്‍പത് പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 21 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രുണാല്‍ അരങ്ങേറ്റത്തില്‍ തന്നെ ഹീറോയായത്. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹ്മദും അരങ്ങേറ്റം മോശമാക്കിയില്ല. ഒരു പക്ഷേ ടോസ് ലഭിച്ചപ്പോള്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന പിച്ചില്‍ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ മത്സരം വിന്‍ഡീസിന്റെ വരുതിയിലാവുമായിരുന്നു. ചെറിയ ടീം ടോട്ടലാണ് വിന്‍ഡീസ് നല്‍കിയതെങ്കിലും അവ പിന്തുടരാന്‍ തന്നെ ഇന്ത്യക്ക് വിയര്‍പ്പൊഴുക്കേണ്ടിവന്നു. അവസരത്തിനൊത്തുയര്‍ന്ന വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര.
സാധ്യതാ ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്(കീപ്പര്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്: കാര്‍ലോസ് ബ്രാത് വെയ്റ്റ് (ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, ഫാബിയന്‍ അലന്‍, കാറി പിയറി, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ദിനേശ് രാംദിന്‍(കീപ്പര്‍), ഒഷൈന്‍ തോമസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ; വിട്ടൊഴിയാതെ വിവാദങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദന
Kerala
• 10 days ago
പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്
Kerala
• 10 days ago
പീഡനപരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
Kerala
• 10 days ago
പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും
Kerala
• 10 days ago
ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം
uae
• 10 days ago
ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു
National
• 10 days ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 10 days ago
സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം
Saudi-arabia
• 10 days ago
നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
Kerala
• 10 days ago
മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Kerala
• 10 days ago
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി
crime
• 10 days ago
സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
Saudi-arabia
• 10 days ago
നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു
International
• 10 days ago
ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം കടന്നു
uae
• 10 days ago
ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ
International
• 10 days ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ കോടതി
uae
• 10 days ago
നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു
International
• 10 days ago
4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി
uae
• 10 days ago
സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല
Kerala
• 10 days ago
കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
crime
• 10 days ago
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ
crime
• 10 days ago