ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റ് ഹാക്കിങുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടനെ പുറത്തുവിടും
ദോഹ: ഖത്തര്‍ ന്യൂസ് എജന്‍സി(ക്യു.എന്‍.എ) വെബ്സൈറ്റ് ഹാക്കിങുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നുണ്ട്. പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളിലും കുവൈത്ത് നേതൃത്വം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. എന്നാല്‍, ആ രാജ്യങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ഏറ്റവും അത്ഭുതപ്പെടുത്തുന്ന വിഷയങ്ങളിലൊന്ന് ഇതാണ്. ചിലഘട്ടങ്ങളില്‍ അവര്‍ പട്ടിക കുവൈത്തിന് സമര്‍പ്പിക്കുമെന്ന് സംസാരിക്കും. ചിലപ്പോള്‍ അമേരിക്കയ്ക്ക് നല്‍കുമെന്ന് പറയും. അവരുടെ അവകാശവാദങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. ഈ രാജ്യങ്ങളുടെ ആവശ്യമെന്താണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. നേരത്തെ അവര്‍ പറഞ്ഞിരുന്നത് ആവശ്യങ്ങളുടെ പട്ടിക തയാറാക്കുന്നുവെന്നും അമേരിക്കയ്ക്ക് നല്‍കുമെന്നുമായിരുന്നു. എന്നാലിപ്പോള്‍ ആ പട്ടിക പരാതികളായി രൂപമാറ്റം സംഭവിച്ചിരിക്കുന്നു.
അവരുടെ പ്രസ്താവനകളിലെ വൈരുദ്ധ്യമാണ് ഇത് തെളിയിക്കുന്നത്. ഈ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഖത്തറിനെതിരെ പരാതികളുടെ പട്ടിക പോലും തയാറാക്കിയിട്ടില്ലായിരുന്നു. പ്രശ്നപരിഹാരത്തിന് മറ്റെല്ലാ സാധ്യതകളും അടയുമ്പോള്‍ മാത്രമാണ് ഇത്തരം കടുത്ത നടപടികളെടുക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുക. നയതന്ത്ര ശ്രമങ്ങളിലൂടെ തര്‍ക്കം പരിഹരിക്കുകയെന്നതാണ് ഖത്തറിന്റെ രീതിയെന്നും ഖത്തര്‍ ടിവിക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ മുമ്പാകെ ഖത്തറിന്റെ നിലപാടുകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ താല്പര്യങ്ങള് ഈ രാജ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്തുണയ്ക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് അവരുടെ ആവശ്യത്തോട് പോസിറ്റീവായി പ്രതികരിച്ചത്.
എന്നാല്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും എതെങ്കിലുമൊരു പക്ഷം ചേരുന്നതിന് വിസമ്മതിച്ചു. അതേസമയം, ഈ രാജ്യങ്ങളെല്ലാം ഖത്തറിന് ഗുണപരമായ സന്ദേശമാണ് നല്‍കിയത്. വിദേശരാജ്യങ്ങളിലെ തന്റെ സന്ദര്‍ശനം ഗുണപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഖത്തറിനെതിരായ ഉപരോധം നീക്കണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരാണെന്ന് സങ്കീര്‍ണമായ ഈ സമയം വെളിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. റിയാദ് ഉച്ചകോടിയില്‍ കാര്യങ്ങളെല്ലാം സുഗമവും സാധാരണയെന്ന നിലയിലുമാണ് പുരോഗമിച്ചത്. ഒരാളും ഒരു വിഷയവും ഉന്നയിച്ചിട്ടില്ല. ഖത്തര്‍ ന്യൂസ് ഏജന്‍സയുടെ വെബ്സൈറ്റ് ഹാക്കിങിനോട് ഈ രാജ്യങ്ങള്‍ പ്രതികരിച്ച രീതി ഖത്തറിനെ അമ്പരിപ്പിച്ചു. ഖത്തറിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത മാധ്യമ കാംപയ്നുണ്ടായെന്നാണ് ഹാക്കിങിനോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പരാതിക്കാരി മൊഴിമാറ്റി; ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു
Kerala
• 21 days agoതാൽക്കാലിക പ്രതിസന്ധികൾ നേരിട്ടേക്കാം, എന്നാൽ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ തക്കവണ്ണമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
uae
• 21 days agoപ്രതിഷേധിക്കാന്‍ ആളില്ല!; കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ച് മാറ്റി
Kerala
• 21 days agoആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം
Kerala
• 21 days agoകോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്
National
• 21 days agoപ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
Kerala
• 21 days agoകേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി
Kerala
• 21 days agoനവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Kerala
• 21 days agoഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala
• 21 days agoഅന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന് ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍
National
• 22 days agoപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്, ധനമന്ത്രിയെ കാണും
Kerala
• 22 days agoകോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം
National
• 22 days agoതാമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ
Kerala
• 22 days agoതെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍
Kerala
• 22 days agoമാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
Kerala
• 22 days agoദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല
Kerala
• 22 days agoമുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു
Kerala
• 22 days agoഅന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
Kerala
• 22 days ago‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല
ഗുൽമാർഗിൽ കേബിൾ കാർ തകരാറിൽ: 'മരണമുനമ്പിൽ' മുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങിയത് 7 മണിക്കൂർ