HOME
DETAILS

മൂന്ന് ഇന്ത്യക്കാരെ താലിബാന്‍ മോചിപ്പിച്ചു

  
backup
October 06, 2019 | 6:24 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf

 

കാബൂള്‍: കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്താനില്‍ നിന്ന് താലിബാന്‍ പിടികൂടിയ ഇന്ത്യക്കാരില്‍ മൂന്നുപേരെ മോചിപ്പിച്ചു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വച്ച് അമേരിക്കന്‍ പ്രതിനിധി സല്‍മായ് ഖലിസാദും താലിബാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നാണിത്.
അഫ്ഗാനിലെ വടക്കന്‍ ബഘ്‌ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. വൈദ്യുത പവര്‍‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ഏഴ് ഇന്ത്യക്കാരെ 2018ലാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയത്. ഇതിലൊരാളെ ഈവര്‍ഷം മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ഇ.സി എന്ന കമ്പനിയുടെ ജീവനക്കാരാണ് ഇവര്‍. താലിബാനുമായി സമാധാന ചര്‍ച്ച നടത്തുന്നതിനായി അമേരിക്ക നിയോഗിച്ച സല്‍മായ് ഖാലിസാദ് വിദേശ തടവുകാരെ വിട്ടയക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അമേരിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരെയും മൂന്ന് ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഇതനുസരിച്ച് താലിബാന്‍ തയാറായി.
താലിബാനുമായി സമാധാന ചര്‍ച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാ പിച്ച് ഒരുമാസത്തിന് ശേഷമാണ് പുതിയ വഴിത്തിരിവ്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ബന്ദികളുടെ മോചനകാര്യത്തില്‍ താലിബാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന. ബന്ദികളെ മോചിപ്പിച്ചെന്നു താലിബാന്‍ അറിയിച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ ഇന്ത്യ സന്തോഷം പ്രകടിപ്പിച്ചു. താലിബാന്‍ കസ്റ്റഡിയിലുള്ള മറ്റ് ബന്ദികളെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം താലിബാന്‍ നേതാക്കളടക്കമുള്ള 11 പേരെ കൈമാറിയതിനു പകരമായാണ് മൂന്നു ഇന്ത്യക്കാരെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  7 days ago
No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  7 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  7 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  7 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago