HOME
DETAILS

മൂന്ന് ഇന്ത്യക്കാരെ താലിബാന്‍ മോചിപ്പിച്ചു

  
backup
October 06, 2019 | 6:24 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf

 

കാബൂള്‍: കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്താനില്‍ നിന്ന് താലിബാന്‍ പിടികൂടിയ ഇന്ത്യക്കാരില്‍ മൂന്നുപേരെ മോചിപ്പിച്ചു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വച്ച് അമേരിക്കന്‍ പ്രതിനിധി സല്‍മായ് ഖലിസാദും താലിബാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നാണിത്.
അഫ്ഗാനിലെ വടക്കന്‍ ബഘ്‌ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. വൈദ്യുത പവര്‍‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ഏഴ് ഇന്ത്യക്കാരെ 2018ലാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയത്. ഇതിലൊരാളെ ഈവര്‍ഷം മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ഇ.സി എന്ന കമ്പനിയുടെ ജീവനക്കാരാണ് ഇവര്‍. താലിബാനുമായി സമാധാന ചര്‍ച്ച നടത്തുന്നതിനായി അമേരിക്ക നിയോഗിച്ച സല്‍മായ് ഖാലിസാദ് വിദേശ തടവുകാരെ വിട്ടയക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അമേരിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരെയും മൂന്ന് ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഇതനുസരിച്ച് താലിബാന്‍ തയാറായി.
താലിബാനുമായി സമാധാന ചര്‍ച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാ പിച്ച് ഒരുമാസത്തിന് ശേഷമാണ് പുതിയ വഴിത്തിരിവ്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ബന്ദികളുടെ മോചനകാര്യത്തില്‍ താലിബാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന. ബന്ദികളെ മോചിപ്പിച്ചെന്നു താലിബാന്‍ അറിയിച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ ഇന്ത്യ സന്തോഷം പ്രകടിപ്പിച്ചു. താലിബാന്‍ കസ്റ്റഡിയിലുള്ള മറ്റ് ബന്ദികളെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം താലിബാന്‍ നേതാക്കളടക്കമുള്ള 11 പേരെ കൈമാറിയതിനു പകരമായാണ് മൂന്നു ഇന്ത്യക്കാരെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  21 days ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  21 days ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  21 days ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  21 days ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  21 days ago
No Image

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പണം തട്ടാന്‍ 'ബോസ് സ്‌കാം

Kerala
  •  21 days ago
No Image

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്

Kerala
  •  21 days ago
No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  21 days ago