HOME
DETAILS

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാതയോട് അവഗണന പ്രധാനമന്ത്രിക്ക് സംസ്ഥാനത്തിന്റെ നിവേദനം

  
Web Desk
June 20 2017 | 21:06 PM

%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae-2

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാതയെ അവഗണിച്ചതില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി നിരാശ രേഖപ്പെടുത്തി.
കേരളാ റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ച പാതകളുടെ പട്ടികയില്‍നിന്ന് തലശ്ശേരി-മൈസൂര്‍, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പാതകള്‍ക്ക് അംഗീകാരം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകരിച്ച എട്ട്പാതകളില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് മാത്രമാണ് കേന്ദ്രം അംഗീകാരം നല്‍കുകയും പകുതി ഫണ്ട് പാസാക്കുകയും ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ പാതയുടെ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പ്രായോഗികമല്ലെന്ന് മുന്‍ സര്‍വേകളില്‍ കണ്ടെത്തിയ പാതക്ക് മുന്‍ഗണന നല്‍കുന്നത്                                                                             സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് തിരിച്ചടിയാണ്. ബംഗലൂളൂരുവിലേക്കും മൈസൂറിലേക്കും കേരളത്തിന്റെ 90 ശതമാനം പ്രദേശങ്ങളില്‍ നിന്നു ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത. വനത്തിലൂടെ ടണലുകള്‍ വഴി കടന്നുപോകുന്ന റയില്‍പാതക്ക് നിയമപരമായ യാതൊരു തടസവുമില്ല. കര്‍ണാടക എതിര്‍ക്കില്ലെന്ന് വ്യക്തമായിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് നിരാശാജനകമാണ്.
കേന്ദ്ര അംഗീകാരം ലഭിച്ചുകഴിഞ്ഞ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വേ അനുമതിക്കായി കര്‍ണാടകക്ക് ഉടന്‍ കത്തു കൈമാറണമെന്നും ആക്ഷന്‍  കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, മോഹന്‍ നവരംഗ്, ഫാ.ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, എം.എ അസൈനാര്‍, വി. മോഹനന്‍, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, ഖല്‍ദൂന്‍, ജേക്കബ് ബത്തേരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  16 minutes ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  17 minutes ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  29 minutes ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  35 minutes ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  43 minutes ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 hours ago