HOME
DETAILS

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ച് സര്‍ക്കാര്‍

  
backup
October 14, 2019 | 10:08 AM

state-faces-financial-recession-782195-212

സമ്പത്തിന് പേഴ്‌സണല്‍ സ്റ്റാഫായി നാലുപേര്‍


സാമ്പത്തിക പ്രതിസന്ധി
മറന്ന് വീണ്ടും നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിതനായ മുന്‍ എം.പി. എ. സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചാണ് സര്‍ക്കാര്‍ അവിരാമം ധൂര്‍ത്ത് തുടരുന്നത്. നേരത്തെ ചീഫ് വിപ്പിന് 13 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു പിന്നാലെയാണിത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് അനുവാദം നല്‍കി ഉത്തരവിറക്കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അസിസ്റ്റന്റിനു 30,385 രൂപയാണ് ശമ്പളമെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപയേ ശമ്പളമായി അനുവദിച്ചിട്ടുള്ളൂ. ഡ്രൈവര്‍ക്ക് 19,670 രൂപയും ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചത്. ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരംജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ എന്നുണ്ട്. ഇവരുടെയെല്ലാം യാത്രാബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ വന്നുപോകുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തില്‍തന്നെ വന്‍തുക സര്‍ക്കാരിനു ചെലവഴിക്കേണ്ടിവരും. മാസം ലക്ഷത്തിലധികം രൂപയാണ് ഇവരുടെ ശമ്പളത്തിനു മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിക്കുക. കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി അഞ്ചരക്കോടിയോളം രൂപ മുടക്കി 55 പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അതനുസരിച്ച് ഓരോ വകുപ്പില്‍നിന്നും പ്രചാരണം നടത്തേണ്ട പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാം വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  3 minutes ago
No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  7 hours ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  8 hours ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  8 hours ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  8 hours ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  8 hours ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  9 hours ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  9 hours ago