HOME
DETAILS

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ച് സര്‍ക്കാര്‍

  
backup
October 14 2019 | 10:10 AM

state-faces-financial-recession-782195-212

സമ്പത്തിന് പേഴ്‌സണല്‍ സ്റ്റാഫായി നാലുപേര്‍


സാമ്പത്തിക പ്രതിസന്ധി
മറന്ന് വീണ്ടും നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിതനായ മുന്‍ എം.പി. എ. സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചാണ് സര്‍ക്കാര്‍ അവിരാമം ധൂര്‍ത്ത് തുടരുന്നത്. നേരത്തെ ചീഫ് വിപ്പിന് 13 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു പിന്നാലെയാണിത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് അനുവാദം നല്‍കി ഉത്തരവിറക്കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അസിസ്റ്റന്റിനു 30,385 രൂപയാണ് ശമ്പളമെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപയേ ശമ്പളമായി അനുവദിച്ചിട്ടുള്ളൂ. ഡ്രൈവര്‍ക്ക് 19,670 രൂപയും ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചത്. ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരംജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ എന്നുണ്ട്. ഇവരുടെയെല്ലാം യാത്രാബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ വന്നുപോകുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തില്‍തന്നെ വന്‍തുക സര്‍ക്കാരിനു ചെലവഴിക്കേണ്ടിവരും. മാസം ലക്ഷത്തിലധികം രൂപയാണ് ഇവരുടെ ശമ്പളത്തിനു മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിക്കുക. കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി അഞ്ചരക്കോടിയോളം രൂപ മുടക്കി 55 പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അതനുസരിച്ച് ഓരോ വകുപ്പില്‍നിന്നും പ്രചാരണം നടത്തേണ്ട പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 days ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 days ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  3 days ago