HOME
DETAILS

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ച് സര്‍ക്കാര്‍

  
backup
October 14, 2019 | 10:08 AM

state-faces-financial-recession-782195-212

സമ്പത്തിന് പേഴ്‌സണല്‍ സ്റ്റാഫായി നാലുപേര്‍


സാമ്പത്തിക പ്രതിസന്ധി
മറന്ന് വീണ്ടും നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിതനായ മുന്‍ എം.പി. എ. സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചാണ് സര്‍ക്കാര്‍ അവിരാമം ധൂര്‍ത്ത് തുടരുന്നത്. നേരത്തെ ചീഫ് വിപ്പിന് 13 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു പിന്നാലെയാണിത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് അനുവാദം നല്‍കി ഉത്തരവിറക്കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അസിസ്റ്റന്റിനു 30,385 രൂപയാണ് ശമ്പളമെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപയേ ശമ്പളമായി അനുവദിച്ചിട്ടുള്ളൂ. ഡ്രൈവര്‍ക്ക് 19,670 രൂപയും ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചത്. ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരംജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ എന്നുണ്ട്. ഇവരുടെയെല്ലാം യാത്രാബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ വന്നുപോകുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തില്‍തന്നെ വന്‍തുക സര്‍ക്കാരിനു ചെലവഴിക്കേണ്ടിവരും. മാസം ലക്ഷത്തിലധികം രൂപയാണ് ഇവരുടെ ശമ്പളത്തിനു മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിക്കുക. കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി അഞ്ചരക്കോടിയോളം രൂപ മുടക്കി 55 പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അതനുസരിച്ച് ഓരോ വകുപ്പില്‍നിന്നും പ്രചാരണം നടത്തേണ്ട പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  2 months ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  2 months ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  2 months ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  2 months ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  2 months ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  2 months ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  2 months ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  2 months ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  2 months ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  2 months ago