HOME
DETAILS

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ച് സര്‍ക്കാര്‍

  
backup
October 14, 2019 | 10:08 AM

state-faces-financial-recession-782195-212

സമ്പത്തിന് പേഴ്‌സണല്‍ സ്റ്റാഫായി നാലുപേര്‍


സാമ്പത്തിക പ്രതിസന്ധി
മറന്ന് വീണ്ടും നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിതനായ മുന്‍ എം.പി. എ. സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചാണ് സര്‍ക്കാര്‍ അവിരാമം ധൂര്‍ത്ത് തുടരുന്നത്. നേരത്തെ ചീഫ് വിപ്പിന് 13 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു പിന്നാലെയാണിത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് അനുവാദം നല്‍കി ഉത്തരവിറക്കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അസിസ്റ്റന്റിനു 30,385 രൂപയാണ് ശമ്പളമെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപയേ ശമ്പളമായി അനുവദിച്ചിട്ടുള്ളൂ. ഡ്രൈവര്‍ക്ക് 19,670 രൂപയും ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചത്. ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരംജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ എന്നുണ്ട്. ഇവരുടെയെല്ലാം യാത്രാബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ വന്നുപോകുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തില്‍തന്നെ വന്‍തുക സര്‍ക്കാരിനു ചെലവഴിക്കേണ്ടിവരും. മാസം ലക്ഷത്തിലധികം രൂപയാണ് ഇവരുടെ ശമ്പളത്തിനു മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിക്കുക. കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി അഞ്ചരക്കോടിയോളം രൂപ മുടക്കി 55 പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അതനുസരിച്ച് ഓരോ വകുപ്പില്‍നിന്നും പ്രചാരണം നടത്തേണ്ട പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി വിചിത്ര പ്രതിഷേധം; ക്രെയിൻ എത്തിച്ച് ഉടമയെ പൂട്ടിക്കെട്ടി പൊലിസ്

Kerala
  •  7 days ago
No Image

യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വക്താവ് കൊല്ലപ്പെട്ടു

International
  •  7 days ago
No Image

'ഇവിടെ ഒരു ഹിന്ദു എം.എല്‍.എയില്ല, ഇത് ഗുരുവായൂരപ്പന്റെ മണ്ണ്'; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍

Kerala
  •  8 days ago
No Image

കെ സുധാകരനെ വീട്ടിലെത്തി കണ്ട് ടി.ഒ മോഹനന്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ചു, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

Kerala
  •  8 days ago
No Image

പെരുന്നാളിന് 'പത്തിരിത്തല്ല്'; ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാനായില്ല, കായംകുളത്ത് ഉന്തും തള്ളും

Kerala
  •  8 days ago
No Image

കേരളത്തിലെ സിറ്റിങ് എം.എല്‍.എമാരില്‍ 70 ശതമാനത്തോളം പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം, പകുതിയിലേറെപ്പേര്‍ കോടീശ്വരന്മാര്‍

Kerala
  •  8 days ago
No Image

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കി; സി.പി.എം നേതാവിനെതിരെ പരാതി; പൊലിസും പാര്‍ട്ടിയും ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്ന് ആരോപണം

Kerala
  •  8 days ago
No Image

അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പം; ചുട്ടുപൊള്ളി നാടും നഗരവും

Kerala
  •  8 days ago
No Image

പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം; മിസൈലുകൾ പ്രതിരോധിച്ചു യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ

bahrain
  •  8 days ago
No Image

യുഡിഎഫ് 85 മുതൽ 100 സീറ്റുകൾ വരെ നേടും; 14 ജില്ലകളിലും പ്രചാരണത്തിനിറങ്ങും; ശശി തരൂർ

Kerala
  •  8 days ago