HOME
DETAILS

കാലിഫോര്‍ണിയ കാട്ടുതീ; മരണം 71 ആയി

  
backup
November 17, 2018 | 10:39 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80-%e0%b4%ae-2

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ചുവരുടെ എണ്ണം 71 ആയി. കാണാതായവരുടെ എണ്ണം ആയിരം പിന്നിട്ടു. പാരഡൈസ് നഗരത്തില്‍നിന്ന് ഇന്നലെ ഏഴു മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.
ക്യാംപ് ഫയര്‍ ആരംഭിച്ചതിനു ശേഷം എട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും നാശനഷ്ടങ്ങളുടെ പൂര്‍ണ കണക്കെടുക്കാന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. ക്യാംപ് ഫയറിന്റെ തീവ്രത പകുതിയായി കുറഞ്ഞെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലേക്കു തിരിച്ചു. കാലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്നു ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. പ്രസിഡന്റിനെ ഉചിതമായ രീതിയില്‍ സ്വീകരിക്കുമെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രോണ്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ജനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
വീടുകളുള്‍പ്പെടെ പന്ത്രണ്ടായിരത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്നു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്‌വര്‍ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിതബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.
എട്ടു ദിവസം മുന്‍പാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്‌സില്‍ കാട്ടുതീ ആരംഭിച്ചത്. തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ഉത്ഭവസ്ഥാനം.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി കാലിഫോര്‍ണിയയുടെ മൂന്നു മേഖലകളിലാണ് തീ കനത്ത നാശം വിതയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  5 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  5 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  5 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  5 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  5 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  5 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  5 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  5 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  5 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  5 days ago