HOME
DETAILS

കാലിഫോര്‍ണിയ കാട്ടുതീ; മരണം 71 ആയി

  
backup
November 17, 2018 | 10:39 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80-%e0%b4%ae-2

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ചുവരുടെ എണ്ണം 71 ആയി. കാണാതായവരുടെ എണ്ണം ആയിരം പിന്നിട്ടു. പാരഡൈസ് നഗരത്തില്‍നിന്ന് ഇന്നലെ ഏഴു മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.
ക്യാംപ് ഫയര്‍ ആരംഭിച്ചതിനു ശേഷം എട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും നാശനഷ്ടങ്ങളുടെ പൂര്‍ണ കണക്കെടുക്കാന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. ക്യാംപ് ഫയറിന്റെ തീവ്രത പകുതിയായി കുറഞ്ഞെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലേക്കു തിരിച്ചു. കാലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്നു ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. പ്രസിഡന്റിനെ ഉചിതമായ രീതിയില്‍ സ്വീകരിക്കുമെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രോണ്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ജനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
വീടുകളുള്‍പ്പെടെ പന്ത്രണ്ടായിരത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്നു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്‌വര്‍ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിതബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.
എട്ടു ദിവസം മുന്‍പാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്‌സില്‍ കാട്ടുതീ ആരംഭിച്ചത്. തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ഉത്ഭവസ്ഥാനം.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി കാലിഫോര്‍ണിയയുടെ മൂന്നു മേഖലകളിലാണ് തീ കനത്ത നാശം വിതയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്ടി തുറന്ന ഉദ്യോഗസ്ഥർ ഞെട്ടി; 2200 ജീവനുള്ള ഉറുമ്പുകളുമായി ചൈനീസ് പൗരൻ വിമാനത്താവളത്തിൽ പിടിയിൽ

International
  •  10 days ago
No Image

പ്രതിസന്ധികൾക്കിടയിലും കുലുങ്ങാതെ യുഎഇ; 99% തൊഴിലാളികൾക്കും ശമ്പളം കൃത്യസമയത്തെന്ന് റിപ്പോർട്ട്

uae
  •  10 days ago
No Image

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  10 days ago
No Image

യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോയിൽ നിന്ന് പിന്മാറുന്നു; സ്വർണ്ണത്തിലും എണ്ണയിലും വൻ കുതിപ്പ്

uae
  •  10 days ago
No Image

തമിഴ് വിരുദ്ധ പരാമർശം: ആർസിബിക്കെതിരെ ബിസിസിഐയിൽ പരാതി നൽകി സിഎസ്കെ

Cricket
  •  10 days ago
No Image

ചിൻമയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മന്ത്രി

Kerala
  •  10 days ago
No Image

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Kerala
  •  10 days ago
No Image

ഫയർ ഫോഴ്‌സിന്റെ വഴി തടഞ്ഞ് കാറോട്ടം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, വാഹനം കസ്റ്റഡിയിൽ

Kerala
  •  10 days ago
No Image

വിദ്വേഷ പ്രചാരകൻ ധീരേന്ദ്ര ശാസ്ത്രിയുടെ സംഘടനയ്ക്ക് എഫ്.സി.ആർ.എ അനുമതി; വിദേശഫണ്ട് സ്വീകരിക്കാം; രാജ്യത്ത് പുതുതായി രജിസ്ട്രേഷൻ ലഭിച്ചത് 38 എൻ.ജി.ഒകൾക്ക്

National
  •  10 days ago
No Image

'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്‌സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്

National
  •  10 days ago