HOME
DETAILS

കാമുകനെ കൊന്ന് ബിരിയാണി വച്ചു; യുവതിയുടെ ക്രൂരത സമാനതകളില്ലാത്തത്

  
backup
November 22, 2018 | 4:06 PM

cruel-killing-78484

 

#ഹാഷിര്‍ മതിലകം

അല്‍ഐന്‍: അല്‍ഐനില്‍ കാമുകനെ കൊന്ന് യുവതി ബിരിയാണി ഉണ്ടാക്കിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. യു.എ.ഇയിലെ പ്രമുഖ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവിരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മൊറോക്കോ സ്വദേശിയായ യുവതി സ്വന്തം നാട്ടുകാരനായ യുവാവിനെ റൂമിലേക്ക
ഭക്ഷണം കഴിക്കാന്‍ വിളിച്ചുവരുത്തുകയും അവിടെ വച്ച് തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയം യുവതിയാണ് സാമ്പത്തികമായി ഇയാളെ സഹായിച്ചത്. എന്നാല്‍ ബന്ധം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചതിനെ ച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
തര്‍ക്കം മൂര്‍ച്ചിച്ചതോടെ കത്തിയെടുത്ത് യുവതി ഇയാളുടെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ശേഷം ശരീരം രണ്ടായി മുറിച്ച് വലിയ സ്യൂട്ട് കെയിസുകളിലാക്കി. രക്തം പുരണ്ട സ്ഥലങ്ങളൊക്കെ സ്വയം വൃത്തിയാക്കി. ഇതിന് ശേഷം ഇവരുടെ ഒരു സുഹൃത്ത് ഫഌറ്റിലെത്തിയിരുന്നു. ഇവര്‍ മടങ്ങിയ ശേഷം സ്യൂട്ട് കെയ്‌സുകളുമായി ഇവര്‍ വാടകയ്ക്ക് എടുത്തിരുന്ന മറ്റൊരു ഫഌറ്റിലേക്ക് പോവുകയായിരുന്നു.
ഇവിടെവച്ചായിരുന്നു കൊലപാതകം പുറത്തറിയിക്കാതിരിക്കാനുള്ള മറ്റ് കാര്യങ്ങള്‍ ചെയ്തത്. തന്റെ സ്വര്‍ണ്ണവും മറ്റ് ആഭരണങ്ങളും മുഴുവന്‍ വിറ്റാണ് ഇതിനായുള്ള ഉപകരണങ്ങള്‍ വാങ്ങിയത്. വലിയ പാത്രങ്ങള്‍, പ്രഷര്‍ കുക്കറുകള്‍, മാംസം അരിച്ചെടുക്കുന്ന ഗ്രൈന്‍ഡറുകള്‍, മാംസം മുറിക്കുന്ന കത്തികള്‍, വാളുകള്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവയാണ് ഇതിനായി വാങ്ങിയത്.

തിരികെയെത്തിയ ശേഷം ഇയാളുടെ വസ്ത്രങ്ങളും ഫോണുകളും പേഴ്‌സും ആദ്യം കത്തിച്ചു. തല മുറിച്ചുമാറ്റിയ ശേഷം അവയവങ്ങളും കൈകാലുകളും പല പാത്രങ്ങളിലാക്കി വേവിക്കുകയും എല്ലുകളില്‍ നിന്ന് മാംസം വേര്‍തിരിച്ചു വേവിച്ചു. പിന്നീട് എല്ലുകള്‍ പൊടിച്ചു. ഇവ പല കവറുകളിലാക്കി ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുകയും ഡ്രെയിനേജില്‍ ഒഴുക്കുകയുമായിരുന്നു.

ഇവരുടെ ഫഌറ്റില്‍ നിന്ന് മനുഷ്യമാംസം പാചകം ചെയ്യുന്ന ഗന്ധം വമിച്ചിരുന്നുവെന്ന് അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്. നാല് ദിവസം ഇത് നീണ്ടുനിന്നു. എല്ലാ ദിവസവും പുലര്‍ച്ചെ 12 മണി മുതല്‍ അഞ്ച് മണി വരെയായിരുന്നു പാചകം ചെയ്തിരുന്നത്. അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനിടെ പല്ലും രണ്ട് വിരലുകളും കവറുകളില്‍ നിന്ന് വീണുപോയിരുന്നു. ഇവയാണ് പൊലിസിന് നിര്‍ണ്ണായക തെളിവുകളായത്.

യുവാവിനെ കാണാതായതോടെ സഹോദരനും സുഹൃത്തുക്കളും അന്വേഷിച്ച് ചെന്നെങ്കിലും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ പിന്നെ തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു ഇവര്‍ മറുപടി പറഞ്ഞത്. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ പിന്നീട് യുവതി കുറ്റം സമ്മതിച്ചു. കേസില്‍ 24 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. അടുത്തമാസം 31 നാണ് ഇനി കേസ് അല്‍ ഐന്‍ കോടതി പരിഗണിക്കുക. നാല് ദിവസം പുലര്‍ച്ചെ വരെ മാംസം പാചകം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ബിരിയാണി മറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയെന്ന വാര്‍ത്ത യുവതിയുടെ അഭിഭാഷകന്‍ നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുവതിക്ക് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്രിമനല്‍ കേസ് ഒഴിവാകുമെന്നുമാണ് അഭിഭാഷകന്‍ അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  a month ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  a month ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  a month ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  a month ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  a month ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  a month ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a month ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  a month ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  a month ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a month ago