HOME
DETAILS

'ഭയംകൊണ്ടു തന്നെയാണ് മകളെ ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ അയക്കാത്തത്, തമിഴ്‌നാട്ടില്‍ ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല': നീതി ലഭിക്കുംവരെ പോരാടുമെന്ന് ഫാത്തിമയുടെ മാതാവ്

  
Web Desk
November 13 2019 | 08:11 AM

fathimas-mother-accuses-iit-faculties121112

 

കൊല്ലം: ഐ.ഐ.ടി മദ്രാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ അധ്യാപകനെതിരേ ആരോപണവുമായി മാതാവ്. മകളുടെ മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന ഐ.ഐ.ടിയിലെ അധ്യാപകനാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് സജിത ആരോപിച്ചു. മകളെ അപായപ്പെടുത്തിയതാണെന്നും മാതാവ് പറഞ്ഞു.

ഐ.ഐ.ടിയില്‍ മതപരമായ വേര്‍തിരിവുണ്ടായിരുന്നു. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയംകൊണ്ടു തന്നെയാണ് ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ അയക്കാത്തത്. തമിഴ്‌നാട്ടില്‍ ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല- മാതാവ് പ്രതികരിച്ചു.

ഐ.ഐ.ടിയില്‍ കുട്ടികളെ കൊല്ലുകയാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അവര്‍ പറഞ്ഞു. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും സജിത പറഞ്ഞു.


Read more at: രോഹിത് വെമുലയ്ക്ക് ഹൈദരാബാദില്‍ സംഭവിച്ചത് ഫാത്തിമയ്ക്ക് മദ്രാസില്‍ അനുഭവിക്കേണ്ടി വന്നു; സര്‍വകലാശാലകള്‍ സംഘ്പരിവാര്‍ കയ്യേറുമ്പോള്‍


തമിഴ്‌നാട് ഡി.ജി.പിക്ക് നാളെ ഫാത്തിമയുടെ കുടുംബാഗങ്ങള്‍ പരാതി നല്‍കും. നീതിക്കായി ഏതറ്റം വരെയും പോകും. ദൂരുഹത നീക്കാന്‍ നിയപോരാട്ടം ശക്തമാക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്നും ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (19) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയിരുന്നു.


Read more at: സുദര്‍ശന്‍ മാത്രമല്ല; ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ കൂടുതല്‍ അധ്യാപകരുടെ പേരുകള്‍


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  3 minutes ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  9 minutes ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  15 minutes ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  36 minutes ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  an hour ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  an hour ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  an hour ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 hours ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 hours ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  2 hours ago