HOME
DETAILS

പൗരത്വ പ്രക്ഷോഭം ഇത്ര ശക്തമാകുമെന്നു പ്രതീക്ഷിച്ചില്ല, കേന്ദ്ര സര്‍ക്കാരില്‍ പ്രതിസന്ധി

  
backup
December 26, 2019 | 10:55 AM

citizen-ship-issue-central-govt-26-12-19

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ എന്ത് വിലകൊടുത്തും അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതേ സമയം പശ്ചിമബംഗാള്‍ ബി.ജെ.പിയിലുണ്ടായ എതിരഭിപ്രായവും സഖ്യക്ഷിയായ അകാലിദള്‍, എല്‍.ജെ.പി തുടങ്ങിയവരടക്കമുള്ളവരുടെ പ്രതിഷേധം എന്‍.ഡി.എയെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. അത്തരം സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും സര്‍ക്കാറിനെ കുഴക്കുന്നുണ്ട്.

എന്നാല്‍ പൗരത്വവിഷയത്തില്‍ 'ഇത്രയും വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. ബി.ജെ.പിയിലെ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇത്തരം പ്രതിഷേധം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും മത്സ്യകൃഷി വകുപ്പു സഹമന്ത്രി സഞ്ജീവ് ബലിയന്‍ പറഞ്ഞു. മുസാഫര്‍നഗറില്‍ നിന്നുള്ള എം.പിയാണ് സഞ്ജീവ് ബലിയന്‍.
അതേ സമയം പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

നിയമം പാസാക്കിയതിന് ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. കനത്ത നഷ്ടവുമുണ്ടായി. അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രക്ഷോഭങ്ങളില്‍ ഇന്ത്യയില്‍ ഇതുവരെ 25പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആണ്.

രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് എന്ന സൂചനയാണ് റോയിട്ടേര്‍സ് നല്‍കുന്നത്. ഇപ്പോള്‍ രാജ്യവ്യാപകമായ പ്രക്ഷോഭം തണുപ്പിക്കാന്‍ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സമീപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആലോചിക്കുന്നു എന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; സംസ്കാരം നാളെ തൃശൂരിൽ

Kerala
  •  11 days ago
No Image

വന്ദേമാതരം നിർബന്ധമല്ല; സ്‌കൂളുകളിലും ഓഫിസുകളിലും ആലപിച്ചില്ലെങ്കിൽ ശിക്ഷയില്ലെന്ന് സുപ്രീം കോടതി

National
  •  11 days ago
No Image

നോട്ടീസ് നൽകാതെ പുറത്താക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷനെ തിരുത്തി ഹൈക്കോടതി, അന്നമനടയിലെ സ്ഥാനാർത്ഥികൾക്ക് വിജയം

Kerala
  •  11 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കല്‍ വൈകീട്ട്‌ മൂന്ന് വരെ

Kerala
  •  11 days ago
No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  11 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  11 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  11 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  11 days ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  11 days ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  11 days ago