HOME
DETAILS

സുദാന്‍ ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകരും

  
backup
December 27, 2018 | 8:20 PM

%e0%b4%b8%e0%b5%81%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%a4%e0%b5%8d

 


ഖാര്‍ത്തൂം: സുദാനില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിനു പിന്തുണയുമായി മാധ്യമപ്രവര്‍ത്തകരും സമരം ആരംഭിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ മൂന്നു ദിവസത്തെ സമരമാണ് സുദാനിലെ മാധ്യമപ്രവര്‍ത്തക യൂനിയന്‍ നടത്തുന്നത്.
പത്രങ്ങള്‍ കണ്ടുകെട്ടല്‍, മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള അടിച്ചമര്‍ത്തല്‍, സെന്‍സര്‍ഷിപ്പ് തുടങ്ങിയവക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
റൊട്ടിയുടെ വിലവര്‍ധനവിനെതിരേ ഡിസംബര്‍ 19നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. 29 വര്‍ഷമായി അധികാരത്തിലുള്ള പ്രസിഡന്റ് ഉമര്‍ ബഷീര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്നാണ് സുദാന്‍ അധികൃതര്‍ അറിയിച്ചത്. ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടെന്നും 88 പേര്‍ക്ക് പരുക്കേറ്റെന്നും ഭരണകക്ഷി അംഗമായ പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു.
എന്നാല്‍ പൊലിസ് ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്.
തിങ്കളാഴ്ച മുതല്‍ സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രതിഷേധത്തിനായി തെരുവിലിറങ്ങണമെന്ന് ജനങ്ങളോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഭരണകൂടത്തെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതുവരെ പ്രക്ഷോഭത്തില്‍ സുദാന്‍ ജനത പങ്കാളികളാവണമെന്ന് സുദാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു.
സമരം ആരംഭിച്ചതു മുതല്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രാമങ്ങളില്‍നിന്നാണ് പ്രതിഷേധങ്ങള്‍ക്കു തുടക്കമിട്ടത്. പിന്നീട് തലസ്ഥാനമായ ഖാര്‍ത്തൂമിലേക്ക് വ്യാപിക്കുകയായിരുന്നു.
റൊട്ടിയുടെ വില ഇരട്ടിയായി വര്‍ധിപ്പിച്ച നടപടിയാണ് സമരത്തിനു കാരണമായത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യഥാര്‍ഥ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് 1989 മുതല്‍ അധികാരത്തിലുള്ള ഉമര്‍ ബഷീര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും പിന്‍മാറാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  16 minutes ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  36 minutes ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  an hour ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  3 hours ago