HOME
DETAILS

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

  
Farzana
October 16 2024 | 06:10 AM

22 Civilians Killed in Israeli Missile Strike on Christian-Majority Area in Northern Lebanon

ബെയ്‌റൂത്ത്: ലബനാനിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ഇസ്‌റാഈല്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ലബനാനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ സഗര്‍ത്തയില്‍പ്പെട്ട ഐതൂവിലാണ് ആക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ലയ്ക്ക് സ്വാധീനമില്ലാത്ത ലബനാനിലെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണിത്. ഇവിടത്തെ ജനവാസകേന്ദ്രങ്ങളെയാണ് മിസൈല്‍ ലക്ഷ്യംവച്ചത്. കൊല്ലപ്പെട്ട 22 പേരും സാധാരണക്കാരാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.

ആക്രമണത്തില്‍ നാലുനില ജനവാസ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ട 22 പേരില്‍ 12 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മലയോര മേഖലയായ ഐതൂവില്‍നിന്ന് കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ലബനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നുകിടക്കുന്നതിന്റെയും അഗ്‌നിക്കിരയായതിന്റെയും ദൃശ്യങ്ങളും വിഡിയോയിലുണ്ട്.


സംഘര്‍ഷമേഖലയായ മറ്റു പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറിത്താമസിച്ച സ്ഥലമാണ് ഐതൂവെന്ന് മേയര്‍ ജോസഫ് ട്രാഡ് പറഞ്ഞു. ദക്ഷിണ ലബനാനില്‍നിന്ന് വടക്കന്‍ മേഖലയിലേക്ക് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് നേരത്തെ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയതിനാലാണ് ഇവിടേക്ക് കൂടുതല്‍ ആളുകള്‍ മാറിത്താമസിച്ചത്. ഇത്തരത്തില്‍ പലായനം ചെയ്തവരും ഇസ്‌റാഈല്‍ ആക്രമണത്തിനിരയായി. സംഭവത്തില്‍ സയണിസ്റ്റ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, 22 സാധാരണക്കാരെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ എത്രയും പെട്ടെന്ന് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഓഫിസ് വക്താവ് ജെറമി ലോറന്‍സ് ആവശ്യപ്പെട്ടു. സാധാരണക്കാര്‍ കൂടുതല്‍ കൊല്ലപ്പെടുന്ന വാസ്തവം മുന്നിലുള്ളതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും ജെറമി ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  11 minutes ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  21 minutes ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  22 minutes ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  26 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  an hour ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  2 hours ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  2 hours ago