
നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. ഫേസ്ബുക്ക് വീഡിയോയിലാണ് നടന്‍ വിശദീകരണം നല്‍കിയത്. കാറിന്റെ ടയര്‍ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും ബൈജു പറഞ്ഞു.
അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ തനിക്കും ബാധ്യസ്ഥതയുണ്ട്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല താന്‍ എന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.വീഡിയോയില്‍ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ബൈജുവിന്റെ വാക്കുകള്‍:
ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിധാരണകളും സോഷ്യല്‍ മീഡിയയില്‍ പരക്കുകയുണ്ടായി. ഇതിന്റ യഥാര്‍ത്ഥ വസ്തുത അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കാവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു. 65 കിലോമീറ്റര്‍ സ്പീഡുണ്ടായിരുന്നു. വെള്ളയമ്പലത്തില്‍ നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ വെള്ളയമ്പലത്ത് വെച്ച് ഫ്രന്റ് ടയര്‍ പഞ്ചറായി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒരു സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് അയാള്‍ക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു. അയാള്‍ക്ക് പരാതിയില്ലെന്ന് പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നതായി ബൈജു പറഞ്ഞു.
'ഈ സംഭവത്തില്‍ പൊലീസ് എന്നെ സഹായിച്ചിട്ടില്ല, നിയമപരമായ കേസ് എടുത്തിട്ടുണ്ട്. പിന്നെ ഞാന്‍ അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വരും, കാരണം ഇങ്ങനത്തെ പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കില്‍ അല്ലെ ആളുകള്‍ വായിക്കുകയുള്ളൂ. മാത്രമല്ല ഒരു ചാനലുകാരനോട് ഞാന്‍ ചൂടാകുന്നതായുള്ള വീഡിയോയും പുറത്തുവന്നിരുന്നു. സ്റ്റേഷനിലേക്ക് വണ്ടി കൊണ്ടുപോകണമെങ്കില്‍ ടയര്‍ മാറ്റിയിടണമല്ലോ. അതിനായി നില്‍ക്കുമ്പോള്‍ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടു. അപ്പോഴാണ് ചൂടായത്. അതൊരു ചാനലുകാരന്‍ ആണെന്ന് അറിഞ്ഞില്ല. വഴിയേപോയ ആരോ വീഡിയോ എടുത്തതാണ് എന്ന് കരുതിയാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങള്‍ എല്ലാവരെയും പോലെ അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്നയാളുമല്ല ഞാന്‍,'
'അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. അത് മറ്റാരുമല്ല എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. എന്റെ മകളുടെ പ്രായമേ അവള്‍ക്കുമുള്ളൂ. അതോടൊപ്പം യുകെയില്‍ നിന്ന് വന്ന ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു,'
കഴിഞ്ഞ ഞായറാഴ്ച്ചരാത്രിയായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്തുവച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്‌സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍
National
• 11 days ago
1989ല്‍ പിതാവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്‍
Kerala
• 11 days ago.png?w=200&q=75)
ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്
National
• 11 days ago
കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 11 days ago
'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ
uae
• 11 days ago
തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം
Kerala
• 11 days ago
ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി
uae
• 11 days ago
കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'
International
• 11 days ago
ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിംഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ
National
• 11 days ago
'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം
National
• 11 days ago
നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ
Football
• 11 days ago
'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി
National
• 11 days ago
പാക് അധീന കശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ; അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയാക്കി നടപടി സ്വീകരിക്കണം; നിലപാട് കടുപ്പിച്ച് ഇന്ത്യ
National
• 11 days ago
ശമ്പള കൈമാറ്റത്തിലെയും സാമ്പത്തിക ഇടപാടുകളിലെയും കാലതാമസം ഒഴിവാക്കണം; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി സഊദി സെന്‍ട്രല്‍ ബാങ്ക്
Saudi-arabia
• 11 days ago
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു
National
• 11 days ago
ചുമയ്ക്ക് സിറപ്പ് കഴിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുന്നു; ചിന്ദ്വാരയിൽ സ്ഥിതി രൂക്ഷം; സാമ്പിളുകള്‍ പരിശോധനയ്ക്ക്, ജാഗ്രതാ നിർദേശം
National
• 11 days ago
അപ്പാര്‍ട്മെന്റില്‍ വെച്ച് നിയമവിരുദ്ധമായി ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് നടത്തി; ദുബൈയില്‍ യുവാവ് അറസ്റ്റില്‍
uae
• 11 days ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ പരാതി, അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ
Kerala
• 11 days ago
പുതുച്ചേരിക്ക് സമീപം സ്കൂബ ഡൈവിംഗിനിടെ കടലിൽ മുങ്ങി താഴ്ന്ന് 26 കാരൻ; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് അൾട്രാ
Gadget
• 11 days ago
റോഡിന് നടുവില്‍ വാഹനം നിര്‍ത്തി, പിന്നാലെ കൂട്ടിയിടി; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 11 days ago
'റൊണാൾഡോയെ പുറത്താക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ, ഞാൻ അത് ചെയ്യുമായിരുന്നു' വെളിപ്പെടുത്തലുമായി വെയ്ൻ റൂണി
Football
• 11 days ago