HOME
DETAILS

മുത്തലാഖ് ബില്ല് ചര്‍ച്ചയാവുമ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാത്തത് വിവാദമാവുന്നു

  
backup
December 28, 2018 | 11:01 AM

pk-kunhalikkutty-triple-talaq-bill

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യുകയും ബില്ല് പാസാക്കുകയുമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഇല്ലാത്തത് വിവാദമാവുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീഗ് അണികളില്‍ നിന്ന് തന്നെ ഉയരുന്നത്.

മുത്തലാഖ് ബില്ല് വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.

കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ ശക്തിയുദ്ധം എതിര്‍ത്തത്.

വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ സഭയില്‍ എത്താത്തതും വലിയ വിവാദമായിരുന്നു. വിമാനം വൈകിയെന്ന കാരണത്താല്‍ അന്ന് കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുല്‍ വഹാബ് എം.പിക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍, വ്യോമയാന മന്ത്രാലയം ഗൂഢാലോചന നടത്തിയാണ് വിമാനം വൈകിപ്പിച്ചതെന്ന പരാതിയും ഇവര്‍ നല്‍കിയിരുന്നു.

മുത്തലാഖ് വിഷയത്തില്‍ ലീഗിന് അഭിപ്രായ ഐക്യമില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതായിരിക്കാം കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതെന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നു.

വ്യാഴാഴ്ച മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ കല്യാണചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  3 days ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  3 days ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  3 days ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  3 days ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  3 days ago
No Image

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

International
  •  3 days ago
No Image

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

International
  •  3 days ago