HOME
DETAILS

മുത്തലാഖ് ബില്ല് ചര്‍ച്ചയാവുമ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാത്തത് വിവാദമാവുന്നു

  
backup
December 28, 2018 | 11:01 AM

pk-kunhalikkutty-triple-talaq-bill

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യുകയും ബില്ല് പാസാക്കുകയുമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഇല്ലാത്തത് വിവാദമാവുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീഗ് അണികളില്‍ നിന്ന് തന്നെ ഉയരുന്നത്.

മുത്തലാഖ് ബില്ല് വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.

കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ ശക്തിയുദ്ധം എതിര്‍ത്തത്.

വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ സഭയില്‍ എത്താത്തതും വലിയ വിവാദമായിരുന്നു. വിമാനം വൈകിയെന്ന കാരണത്താല്‍ അന്ന് കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുല്‍ വഹാബ് എം.പിക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍, വ്യോമയാന മന്ത്രാലയം ഗൂഢാലോചന നടത്തിയാണ് വിമാനം വൈകിപ്പിച്ചതെന്ന പരാതിയും ഇവര്‍ നല്‍കിയിരുന്നു.

മുത്തലാഖ് വിഷയത്തില്‍ ലീഗിന് അഭിപ്രായ ഐക്യമില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതായിരിക്കാം കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതെന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നു.

വ്യാഴാഴ്ച മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ കല്യാണചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  11 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  11 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  11 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  11 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  11 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  11 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  11 days ago
No Image

കോട്ടയിലെ ഹോസ്റ്റലുകളിൽ 'ഫാൻ കൂടുകൾ'; ആത്മഹത്യ തടയാൻ വിചിത്ര നടപടി, ദൃശ്യങ്ങൾ വൈറൽ

National
  •  11 days ago
No Image

റീല്‍സ് ഷൂട്ട് ചെയ്യാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി, കുടുങ്ങി; ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി വ്യോമസേന 

National
  •  11 days ago
No Image

‌ജബൽപൂർ ബോട്ടപകടം; മരണസംഖ്യ 13 ആയി; കർശന നടപടിയുമായി സർക്കാർ

National
  •  11 days ago