HOME
DETAILS

മുത്തലാഖ് ബില്ല് ചര്‍ച്ചയാവുമ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാത്തത് വിവാദമാവുന്നു

  
backup
December 28 2018 | 11:12 AM

pk-kunhalikkutty-triple-talaq-bill

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യുകയും ബില്ല് പാസാക്കുകയുമുണ്ടായ സമയത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ ഇല്ലാത്തത് വിവാദമാവുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീഗ് അണികളില്‍ നിന്ന് തന്നെ ഉയരുന്നത്.

മുത്തലാഖ് ബില്ല് വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.

കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ ശക്തിയുദ്ധം എതിര്‍ത്തത്.

വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നപ്പോള്‍ സി.പി.എം, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ സഭയില്‍ എത്താത്തതും വലിയ വിവാദമായിരുന്നു. വിമാനം വൈകിയെന്ന കാരണത്താല്‍ അന്ന് കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുല്‍ വഹാബ് എം.പിക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍, വ്യോമയാന മന്ത്രാലയം ഗൂഢാലോചന നടത്തിയാണ് വിമാനം വൈകിപ്പിച്ചതെന്ന പരാതിയും ഇവര്‍ നല്‍കിയിരുന്നു.

മുത്തലാഖ് വിഷയത്തില്‍ ലീഗിന് അഭിപ്രായ ഐക്യമില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതായിരിക്കാം കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതെന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നു.

വ്യാഴാഴ്ച മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ കല്യാണചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-റോഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം

National
  •  20 days ago
No Image

നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ

uae
  •  20 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് യെല്ലോ അലർട്

Kerala
  •  20 days ago
No Image

ഇനി പൊന്നണിയേണ്ട; പവന്‍ വില വീണ്ടും 75,000 കടന്നു

Business
  •  20 days ago
No Image

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  20 days ago
No Image

9.5% വരെ കുറഞ്ഞ തുക; യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് നിരക്കില്‍ ഇനി കുറവുണ്ടാകും

uae
  •  20 days ago
No Image

ജീവനക്കരന് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകിയില്ല; യുഎഇ കമ്പനിയോട് 2,74,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി

uae
  •  20 days ago
No Image

പാര്‍ട്ടി പോലും വിശദീകരണം തേടിയിട്ടില്ല, പൊലിസും അന്വേഷിച്ച് തള്ളിയതാണ്' പീഡനപരാതി നിഷേധിച്ച് കൃഷ്ണകുമാര്‍

Kerala
  •  20 days ago
No Image

സിബിഐ അന്വേഷണത്തിൽ ഗുരുതര പാളിച്ചകൾ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

Kerala
  •  20 days ago
No Image

ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു

National
  •  20 days ago

No Image

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി

Kerala
  •  20 days ago
No Image

'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി

uae
  •  20 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും തിരിച്ചടി; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala
  •  20 days ago
No Image

ജമ്മുകശ്മീരിലെ മഴക്കെടുതി; പ്രളയത്തിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയം

National
  •  20 days ago