HOME
DETAILS

ഈ സാന്ത്വന ഹൃദയവും കുഞ്ഞാലി ഡോക്ടറുടെ കൈകളില്‍ സുരക്ഷിതം

  
backup
September 14, 2017 | 1:54 AM

%e0%b4%88-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e

കോഴിക്കോട്: 'കുഞ്ഞാലി ഡോക്ടര്‍ക്ക് പടച്ചോന്റെ കൈയൊപ്പുണ്ട്...' വിശ്വാസിപോലുമല്ലാത്ത എന്‍ജിനീയര്‍ ഡോ. കരുണാകരന്റെ വാക്കുകളാണിത്. തന്റെ എന്‍ജിനീയറിങ് വൈഭവം ഇന്ത്യയിലെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താനായി ജീവിതം ഉഴിഞ്ഞുവച്ച ഈ മനുഷ്യന്‍ ഇടയ്ക്കു താളഭ്രംശം സംഭവിക്കുന്ന ഹൃദയവുമായി അങ്ങു ഗാന്ധിയുടെ വാര്‍ധയില്‍നിന്നു കോഴിക്കോട്ടെത്തും, ഡോ. കുഞ്ഞാലിയെ കാണാന്‍. ഡോക്ടറുടെ ക്ലിനിക്കിലെ സുഖചികിത്സയ്ക്കുശേഷം സന്തോഷപൂര്‍വം തുടിക്കുന്ന ഹൃദയവുമായി അദ്ദേഹം മടങ്ങും.
കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കുഞ്ഞാലീസ് ഹാര്‍ട്ട് ക്ലിനിക്കിലെത്തുന്ന ഹൃദ്രോഗികള്‍ ഡോ.കരുണാകരനെപ്പോലെ നിരവധിയാണ്. അതില്‍ ഭൂരിഭാഗവും ഓപ്പറേഷന്‍ നിര്‍ബന്ധമായും ചെയ്യണമെന്നു മറ്റു ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍. മരണം മുഖാമുഖം കണ്ട് അവസാന പ്രതീക്ഷയുമായെത്തുന്ന ഇത്തരക്കാരെ തന്റെ വ്യത്യസ്തമായ ചികിത്സകളിലൂടെ അദ്ദേഹം ജീവിതത്തിലേയ്ക്കു വീണ്ടും തിരിച്ചുനടത്തും.
കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇവിടത്തെ തെറാപ്യൂട്ടിക്ക് ലൈഫ്‌സ്റ്റൈല്‍ ചെയ്ഞ്ച് ആന്‍ഡ് ഒപ്റ്റിമല്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റിലൂടെ കടന്നുപോയവര്‍ ആയിരക്കണക്കിനു വരും.
അഞ്ചുവര്‍ഷം മുന്‍പാണ് ഈ ഹൃദയ ഭിഷഗ്വരനന്റടുത്തേക്ക് എന്‍ജിനീയറും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായ ഡോ. കരുണാകരന്‍ എത്തുന്നത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ ഡോ.ടി കരുണാകരന്‍ വെറുമൊരു എന്‍ജിനീയറല്ല.
തന്റെ അറിവും കഴിവും ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കര്‍ഷകര്‍ക്കുമായി പ്രയോജനപ്പെടുത്താന്‍ പതിറ്റാണ്ടുകളായി അധ്വാനിച്ചു കൊണ്ടിരിക്കുന്ന ഒരു ഗാന്ധിയന്‍ സോഷ്യലിസ്റ്റാണദ്ദേഹം. ഡല്‍ഹി ഐ.ഐ.ടിയിലും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ലക്ചററും പ്രൊഫസറുമൊക്കെയായിരുന്ന ആള്‍. ഗാന്ധിഗ്രാം യൂനിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍. തന്റെ എന്‍ജിനീയറിങ് വൈഭവം ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനായി നടപ്പാക്കിയ റൂറല്‍ ഇക്കണോമിക് സോണിന്റെ ( ആര്‍. ഇ.സെഡ്) ഉപജ്ഞാതാവ്. ഡോ കരുണാകരന്റെ വിശേഷങ്ങള്‍ ഇങ്ങിനെ നീണ്ടു പോവുന്നു.
അത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബ പുനരധിവാസം ഉള്‍പ്പെടെയുള്ള വാര്‍ധയിലെ തന്റെ സാമൂഹിക സേവനത്തിന്റെ തിരക്കേറിയ നാളുകളിലൊന്നില്‍ 2012 ഫെബ്രുവരിയില്‍ ഡോ കരുണാകരനു കടുത്ത ഹൃദ്രോഗം വന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് വിധിയെഴുതപ്പെട്ടു. പക്ഷേ ജീവിതത്തില്‍ ഒരു ദുശ്ശീലങ്ങളുമില്ലാത്ത ഡോ. കരുണാകരന് അതിനോടു യോജിക്കാനായില്ല. അദ്ദേഹത്തിന്റെ ശിഷ്യനും മലയാളിയുമായ റജി തോമസ് നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട്ട് കുഞ്ഞാലി ഡോക്ടറുടെ അടുത്തെത്തി.
ചികിത്സ തുടങ്ങാനിരിക്കെ അമേരിക്കയില്‍നിന്നു കരുണാകരന്റെ മകന്റെ വിളി കുഞ്ഞാലി ഡോക്ടര്‍ക്കെത്തി. ഉടന്‍ ഓപ്പറേഷനു വിധേയമാക്കേണ്ട പിതാവിനെ അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്യണമെന്ന്. പക്ഷേ, കരുണാകരന്‍ സമ്മതിച്ചില്ല. ഡോ. കുഞ്ഞാലിയുടെ പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം പൂര്‍ണ ആരോഗ്യത്തോടെ കരുണാകരന്‍ തിരികെപ്പോയി സേവനങ്ങളില്‍ മുഴുകി.
അഞ്ചാണ്ടുകള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും 71 കാരനായ അദ്ദേഹത്തിന് ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടു. കരുണാകരന്‍ ഉടന്‍ കോഴിക്കോട്ടേക്ക്. തന്റെ പ്രിയ ഡോക്ടര്‍ കുഞ്ഞാലിയുടെ സമീപത്തേക്ക്. വീണ്ടുമൊരു പത്തു ദിവസം. ചികിത്സകള്‍ക്കു ശേഷം വാര്‍ധയിലെ തന്റെ സേവന ലോകത്തേയ്ക്കു സാന്ത്വനഹൃദയവുമായി അദ്ദേഹം പോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  5 hours ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  6 hours ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  6 hours ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  6 hours ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  6 hours ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  6 hours ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  7 hours ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  7 hours ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  7 hours ago