HOME
DETAILS

തീരത്തു നിന്ന് ഒഴിപ്പിക്കുന്നതിനായി 13 ക്യാംപുകള്‍ തുറന്നു; വേണ്ടതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി

  
backup
December 01, 2017 | 5:38 AM

cm-pinaryi-vijayan-on-ockhi-cyclone


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികളെല്ലാം എടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും.

കടല്‍തീരത്ത് ആക്രമണം ഉള്ളതിനാല്‍ ഇവരെ ഒഴിപ്പിക്കും. ഇതിനായി 13 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

എന്നാല്‍, ലക്ഷദ്വീപിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് അവിടെയും പ്രശ്‌നമുണ്ടാക്കും. ഇതോടെ, ഇപ്പോള്‍ ഇവിടെയുള്ള വിമാനങ്ങള്‍ മതിയാവാതെ വരും. പ്രതിരോധന മന്ത്രിയെ ബന്ധപ്പെട്ടു കൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആര്‍മിയും സര്‍വ്വസജ്ജമാണ്. വേണമെങ്കിലും രംഗത്തിറങ്ങും.

നാളെ രാവിലെ വരെ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. ചുഴലിക്കാറ്റ് തീരത്തു നിന്ന് 200 കിലോ മീറ്റര്‍ അകലത്തിലേക്ക് മാറിയിട്ടുണ്ട്. 70 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗം. അകന്നതു പോയതുകൊണ്ട് തീരത്തെ കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.

കരയിലുള്ള തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങുന്നുണ്ട്. ആരും സ്വയമേവ ദൗത്യം ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

ആലപ്പുഴയില്‍ നിന്ന് കാണാതായ രണ്ടു പേരെ വൈത്തിരിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. നേവി കണ്ടെത്തിയ 38 വള്ളങ്ങളിലുള്ളവര്‍ കപ്പലില്‍ കയറാന്‍ വിസമ്മതിക്കുകയാണ്. വള്ളങ്ങള്‍ കൂടി കെട്ടിക്കൊണ്ടു വരണമെന്നാണ് അവരുടെ ആവശ്യം. അവരെ അനുനയിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ, 70 പേരെക്കൂടി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്, കരയിലെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  an hour ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  2 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  2 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  an hour ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 hours ago