HOME
DETAILS

തീരത്തു നിന്ന് ഒഴിപ്പിക്കുന്നതിനായി 13 ക്യാംപുകള്‍ തുറന്നു; വേണ്ടതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി

  
backup
December 01, 2017 | 5:38 AM

cm-pinaryi-vijayan-on-ockhi-cyclone


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികളെല്ലാം എടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും.

കടല്‍തീരത്ത് ആക്രമണം ഉള്ളതിനാല്‍ ഇവരെ ഒഴിപ്പിക്കും. ഇതിനായി 13 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

എന്നാല്‍, ലക്ഷദ്വീപിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് അവിടെയും പ്രശ്‌നമുണ്ടാക്കും. ഇതോടെ, ഇപ്പോള്‍ ഇവിടെയുള്ള വിമാനങ്ങള്‍ മതിയാവാതെ വരും. പ്രതിരോധന മന്ത്രിയെ ബന്ധപ്പെട്ടു കൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആര്‍മിയും സര്‍വ്വസജ്ജമാണ്. വേണമെങ്കിലും രംഗത്തിറങ്ങും.

നാളെ രാവിലെ വരെ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. ചുഴലിക്കാറ്റ് തീരത്തു നിന്ന് 200 കിലോ മീറ്റര്‍ അകലത്തിലേക്ക് മാറിയിട്ടുണ്ട്. 70 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗം. അകന്നതു പോയതുകൊണ്ട് തീരത്തെ കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.

കരയിലുള്ള തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങുന്നുണ്ട്. ആരും സ്വയമേവ ദൗത്യം ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

ആലപ്പുഴയില്‍ നിന്ന് കാണാതായ രണ്ടു പേരെ വൈത്തിരിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. നേവി കണ്ടെത്തിയ 38 വള്ളങ്ങളിലുള്ളവര്‍ കപ്പലില്‍ കയറാന്‍ വിസമ്മതിക്കുകയാണ്. വള്ളങ്ങള്‍ കൂടി കെട്ടിക്കൊണ്ടു വരണമെന്നാണ് അവരുടെ ആവശ്യം. അവരെ അനുനയിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ, 70 പേരെക്കൂടി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്, കരയിലെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  6 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  6 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  6 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  6 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  6 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  6 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  6 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  6 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  6 days ago