HOME
DETAILS

തീരത്തു നിന്ന് ഒഴിപ്പിക്കുന്നതിനായി 13 ക്യാംപുകള്‍ തുറന്നു; വേണ്ടതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി

  
backup
December 01, 2017 | 5:38 AM

cm-pinaryi-vijayan-on-ockhi-cyclone


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികളെല്ലാം എടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും.

കടല്‍തീരത്ത് ആക്രമണം ഉള്ളതിനാല്‍ ഇവരെ ഒഴിപ്പിക്കും. ഇതിനായി 13 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

എയര്‍ഫോഴ്‌സിന്റെ രണ്ടു വിമാനം, നേവിയുടെ രണ്ടു ഹോലികോപ്റ്റര്‍, കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടു ഹോലികോപ്റ്റര്‍ എന്നീ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. പക്ഷെ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകള്‍ക്ക് പറക്കാനാവുന്നില്ല. ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

എന്നാല്‍, ലക്ഷദ്വീപിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് അവിടെയും പ്രശ്‌നമുണ്ടാക്കും. ഇതോടെ, ഇപ്പോള്‍ ഇവിടെയുള്ള വിമാനങ്ങള്‍ മതിയാവാതെ വരും. പ്രതിരോധന മന്ത്രിയെ ബന്ധപ്പെട്ടു കൊണ്ട് കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആര്‍മിയും സര്‍വ്വസജ്ജമാണ്. വേണമെങ്കിലും രംഗത്തിറങ്ങും.

നാളെ രാവിലെ വരെ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. ചുഴലിക്കാറ്റ് തീരത്തു നിന്ന് 200 കിലോ മീറ്റര്‍ അകലത്തിലേക്ക് മാറിയിട്ടുണ്ട്. 70 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗം. അകന്നതു പോയതുകൊണ്ട് തീരത്തെ കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.

കരയിലുള്ള തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങുന്നുണ്ട്. ആരും സ്വയമേവ ദൗത്യം ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

ആലപ്പുഴയില്‍ നിന്ന് കാണാതായ രണ്ടു പേരെ വൈത്തിരിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. നേവി കണ്ടെത്തിയ 38 വള്ളങ്ങളിലുള്ളവര്‍ കപ്പലില്‍ കയറാന്‍ വിസമ്മതിക്കുകയാണ്. വള്ളങ്ങള്‍ കൂടി കെട്ടിക്കൊണ്ടു വരണമെന്നാണ് അവരുടെ ആവശ്യം. അവരെ അനുനയിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ, 70 പേരെക്കൂടി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്, കരയിലെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  3 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  3 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  3 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  3 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  3 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  3 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  3 days ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  3 days ago